Image

ജസ്റ്റീസ് ദിനേശ് മഹേശ്വരിയും സഞ്ജീവ് ഖന്നയും സുപ്രീം കോടതിയില്‍ സ്ഥാനമേറ്റു

Published on 18 January, 2019
ജസ്റ്റീസ് ദിനേശ് മഹേശ്വരിയും സഞ്ജീവ് ഖന്നയും സുപ്രീം കോടതിയില്‍ സ്ഥാനമേറ്റു
: ജസ്റ്റീസ് ദിനേശ് മഹേശ്വരി, ജസ്റ്റീസ് സഞ്ജീവ് ഖന്ന എന്നിവര്‍ സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഒന്നാം നന്പര്‍ കോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 28 ആയി. 31 ആണ് അനുവദിച്ചിരിക്കുന്ന പരിധി. 

രാജസ്ഥാന്‍കാരനായ ജസ്റ്റീസ് മഹേശ്വരി 1980-ല്‍ നിയമബിരുദം നേടി. 2004-ല്‍ രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയായി. 2014-ല്‍ അലഹാബാദ് ഹൈക്കോടതിയിലേക്കു മാറ്റപ്പെട്ടു. 2016-ല്‍ മേഘാലയ ചീഫ് ജസ്റ്റീസായി. പിന്നീടു കര്‍ണാടകത്തിലേക്കു സ്ഥലം മാറ്റി.

പൗരാവകാശത്തിനുവേണ്ടിയുള്ള ന്യൂനപക്ഷ വിധിയെഴുത്തിന്‍റെ പേരില്‍ ചീഫ് ജസ്റ്റീസ് സ്ഥാനം കിട്ടാതെ പോയ പരേതനായ മുന്‍ സുപ്രീംകോടതി ജഡ്ജി എച്ച്‌.ആര്‍. ഖന്നയുടെ ബന്ധുവാണു ജസ്റ്റീസ് സഞ്ജീവ് ഖന്ന. ഡല്‍ഹി സ്വദേശിയാണ്. 2005-ല്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായി. 

കൊളീജിയത്തിന്‍റെ ആദ്യ ശിപാര്‍ശയും സീനിയോറിറ്റിയും മറികടന്നു സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്ത രണ്ടുപേരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാനുള്ള തീരുമാനം വിവാദമായിരുന്നു. ജനുവരി പത്തിനു ചേര്‍ന്ന സുപ്രീംകോടതി കൊളീജിയമാണ് ഇവരുടെ പേരുകള്‍ ശിപാര്‍ശ ചെയ്തിരുന്നത്.

ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസും മലയാളിയുമായ ജസ്റ്റീസ് രാജേന്ദ്ര മേനോന്‍റെയും രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് പ്രദീപ് നന്ദ്രജോഗിന്‍റെയും സീനിയോറിറ്റി മറികടന്നാണ് ഇവരുടെ പേരുകള്‍ ശിപാര്‍ശ ചെയ്തതെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി ജഡ്ജി സഞ്ജയ് കിഷന്‍ കൗള്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിക്കും മുന്‍ സുപ്രീംകോടതി ജഡ്ജി കൈലാഷ് ഗംഭീര്‍ രാഷ്ട്ര പതിക്കും കത്തുകള്‍ അയച്ചിരുന്നു. തീരുമാനത്തിനെതിരേ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും രംഗത്തെത്തി. 

ഹൈക്കോടതി ജഡ്ജിമാരുടെ അഖിലേന്ത്യ സീനിയോറിറ്റി പട്ടികയനുസരിച്ച്‌ ജസ്റ്റീസ് രാജേന്ദ്ര മേനോന്‍ മൂന്നാം സ്ഥാനത്താണ്, ജസ്റ്റീസ് നന്ദ്രജോഗ് നാലാം സ്ഥാനത്തും. ജസ്റ്റീസ് മഹേശ്വരി 21-ാം സ്ഥാനത്തും ജസ്റ്റീസ് ഖന്ന 33-ാം സ്ഥാനത്തുമായിരുന്നു.

ചീഫ് ജസ്റ്റീസുമാരായ രാജേന്ദ്ര മേനോനെയും പ്രദീപ് നന്ദ്ര ജോഗിനെയും സുപ്രീംകോടതി ജഡ്ജിമാരായ ശിപാര്‍ശ ചെയ്യാന്‍ കഴിഞ്ഞ മാസം 12ന് അഞ്ചംഗ കൊളീജിയം തീരുമാനിച്ചിരുന്നു. എന്നാല്‍, ശിപാര്‍ശ സര്‍ക്കാരിനെ അറിയിക്കുകയോ സുപ്രീംകോടതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയോ ചെയ്തില്ല. അതിനിടെ കൊളീജിയത്തിലുണ്ടായിരുന്ന ജസ്റ്റീസ് മദന്‍. ബി ലോകൂര്‍ വിരമിച്ചു. ജസ്റ്റീസ് അരുണ്‍ മിശ്രയാണ് കൊളീജിയത്തില്‍ ഇദ്ദേഹത്തിന് പകരം അംഗമായി എത്തിയത്.

പിന്നീട് ഈ മാസം പത്തിന് ചേര്‍ന്ന കൊളീജിയത്തിലാണ് ജസ്റ്റീസുമാരായ ദിനേശ് മഹേശ്വരിയെയും സഞ്ജീവ് ഖന്നയേയും ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. ഇക്കാര്യം സുപ്രീംകോടതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക