Image

കോട്ടയത്ത്‌ കൊല്ലപ്പെട്ട 15കാരി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

Published on 20 January, 2019
കോട്ടയത്ത്‌ കൊല്ലപ്പെട്ട  15കാരി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌
കോട്ടയം: മണര്‍കാട്‌ അരീപ്പറമ്‌ബില്‍ കൊല്ലപ്പെട്ട 15കാരി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌.

പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ സ്വകാര്യസ്ഥാപനത്തിലെ ഡ്രൈവര്‍ അജേഷിന്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. വ്യാഴാഴ്‌ച മുതലാണ്‌ പെണ്‍കുട്ടിയെ കാണാതായത്‌.

പെണ്‍കുട്ടി അവസാനമായി ഫോണില്‍ സംസാരിച്ചത്‌ മണര്‍കാട്‌ പാലം സ്വദേശി അജേഷുമായാണെന്ന്‌ കണ്ടെത്തി. കസ്റ്റഡിയിലെടുത്ത അജേഷിനെ വിശദമായ ചോദ്യം ചെയ്യലിലാണ്‌ നാടിനെ നടുക്കിയ കൊലപാതകത്തിന്റ ചുരുളഴിയുന്നത്‌.

വ്യാഴാഴ്‌ച പെണ്‍കുട്ടിയെ വിളിച്ച്‌ വരുത്തി ലൈംഗികപീഡനത്തിന്‌ ശ്രമിച്ചുവെന്നാണ്‌ അജേഷ്‌ പൊലീസിന്‌ നല്‍കിയിരിക്കുന്ന മൊഴി.

വഴങ്ങാത്തതിനെ തുടര്‍ന്ന്‌ കയറും ഷാളും കഴുത്തില്‍ മുറുക്കിക്കൊന്നുവെന്നായിരുന്നു അജേഷ്‌ നല്‍കിയ മൊഴി. രാത്രിയായപ്പോള്‍ മൃതദേഹം ചാക്കില്‍ക്കെട്ടി കുഴിച്ച്‌ മൂടുകയായിരുന്നു.

മണര്‍ക്കാട്‌ അരീപ്പറമ്‌ബിലെ ഹോളോബ്രിക്‌സ്‌ നിര്‍മ്മാണ യൂണിറ്റിന്‌ ചേര്‍ന്നുള്ള സ്ഥലത്ത്‌ നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ഹോളോബ്രിക്‌സ്‌ യൂണിറ്റിന്‌ സമീപം പ്രതി താമസിക്കുന്ന മുറിയില്‍ വെച്ചാണ്‌ കൊലപാതകം നടത്തിയതെന്നുമായിരുന്നു ഇയാളുടെ മൊഴി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക