Image

പാവനായിയായി വരേണ്ടിയിരുന്നത് ഞാന്‍:വെളിപ്പെടുത്തലുമായി മമ്മൂട്ടി

Published on 11 February, 2019
പാവനായിയായി വരേണ്ടിയിരുന്നത് ഞാന്‍:വെളിപ്പെടുത്തലുമായി മമ്മൂട്ടി

കൊച്ചി: ശ്രീനിവാസനും മോഹന്‍ലാലും തകര്‍ത്തഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രമായ 'നാടോടിക്കാറ്റി'ല്‍ അധികം പേര്‍ക്ക് അറിയാത്ത ഒരു 'ട്വിസ്റ്റ്' കൂടിയുണ്ടെന്നു വെളിപ്പെടുത്തി സംവിധായകനും നിര്‍മ്മാതാവുമായ ലാല്‍. സിനിമപോലെതന്നെ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കഥാപാത്രമാണ് മോഹന്‍ലാലിന്റേയും ശ്രീനിവാസന്റെയും ദാസനെയും വിജയനെയും കൊലപ്പെടുത്താനെത്തുന്ന പ്രൊഫഷണല്‍ കില്ലര്‍ 'പവനായി'. ആള്‍ പ്രൊഫഷണല്‍ കില്ലറാണെങ്കിലും പവനായി സ്‌ക്രീനിലെത്തുന്ന ഓരോ സമയത്തും പ്രേക്ഷകര്‍ക്ക് ചിരിപൊട്ടും.

വേഷവിധാനങ്ങളും അന്തരിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ഗംഭീര പ്രകടനവുമായി ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് പവനായി മലയാളിക്ക് സമ്മാനിച്ചത്. മരണത്തിനു മുന്‍പ് ക്യാപ്റ്റന്‍ രാജു തന്നെ പവനായിയെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ചെയ്യാന്‍ ആലോചിച്ചിരുന്നു എന്ന വസ്തുത പവനായിയുടെ പ്രശസ്തിയെയാണ് സൂചിപ്പിക്കുന്നത്.

പവനായിയായി മറ്റൊരാളെ സങ്കല്‍പ്പിക്കുക ഇന്ന് വിഷമമാണ്. എന്നാല്‍ ഈ കഥാപാത്രം ചെയ്യാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് താല്പര്യമുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് നാടോടിക്കാറ്റിന്റെ കഥാകൃത്തുക്കളില്‍ ഒരാള്‍ കൂടിയായ ലാല്‍.

'കഥയുമായി ഞങ്ങളങ്ങനെ നടക്കുകയാണ്. അങ്ങനെയിരിക്കുമ്ബോഴാണ് മമ്മൂക്ക ഈ കഥയെപ്പറ്റി അറിയുന്നത്. കഥ മുഴുവന്‍ കേട്ട മമ്മൂക്കയ്ക്ക് ഏറെ സ്ട്രൈക്ക് ചെയ്തത് പവനായിയുടെ കാരക്ടറായിരുന്നു. ആ കാലത്ത് മമ്മൂക്ക നായകവേഷങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ്. കഥ ഇഷ്ടപ്പെട്ടതിനാല്‍ അദ്ദേഹം തന്നെ ഇടപെട്ട് ഞങ്ങള്‍ക്ക് പലരോടും കഥ പറയാന്‍ അവസരം കിട്ടി. പിന്നെ ആ ആഗ്രഹം തുറന്നുപറഞ്ഞു. മമ്മൂക്കയ്ക്ക് പവനായിയെ അവതരിപ്പിക്കാന്‍ താല്‍പര്യം ഉണ്ടെന്ന്. ശരിക്കും കൗതുകമുള്ള കാര്യമാണ്. കാരണം നായകനായി സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് ചെറിയൊരു വേഷം ചെയ്യാമെന്ന് പറയുന്നത്. ആ കഥാപാത്രത്തിന് എന്തോ ഒരു ആകര്‍ഷണം ഉണ്ടെന്ന് മമ്മൂക്കയ്ക്ക് അന്നു തന്നെ തോന്നിയിരുന്നു', ലാല്‍ പറയുന്നു.

സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുന്ന സമയത്താണ് മമ്മൂട്ടി ഈ ആഗ്രഹം പ്രകടിപ്പിച്ചത്. ഒരു പക്ഷെ മമ്മൂട്ടിയായിരുന്നു പവനായിയെ അവതരിപ്പിച്ചിരുന്നതെങ്കില്‍ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമായ 'നാടോടിക്കാറ്റി'ന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക