Image

'ചാവേര്‍' താമസിച്ചിരുന്നത് 10 കിലോമീറ്റര്‍ അകലെ

Published on 15 February, 2019
'ചാവേര്‍' താമസിച്ചിരുന്നത് 10 കിലോമീറ്റര്‍ അകലെ

ജമ്മു-കാശ്മീരില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറിയ ചാവേറായ ജയ്ഷ് ഇ മുഹമ്മദ് ഭീകരന്‍ അദില്‍ അഹമ്മദ് ദാര്‍ താമസിച്ചിരുന്നത് സ്‌ഫോടനം നടന്ന സ്ഥലത്തു നിന്നും 10 കിലോമീറ്റര്‍ അകലെ.
'അദില്‍ അഹമ്മദ് ഗാഡി തക്‌റാനെവാല' എന്ന പേരിലാണ് അദില്‍ അറിയപ്പെട്ടിരുന്നത്. സ്‌കൂളില്‍ നിന്നും പുറത്തായതിനു പിന്നാലെ കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ ജയ്ഷ് -ഇ- മുഹമ്മദില്‍ ചേരുന്നത്.

ദക്ഷിണ കാശ്മീരിലെ ഗുണ്ടിബാഗ് ഗ്രാമത്തിലെ താമസക്കാരനായ ആദില്‍ പതിനൊന്നാം ക്ലാസിലെ പഠനം ഉപേക്ഷിച്ചാണ് തീവ്രവാദ സംഘടനയില്‍ ചേരുന്നത്. താലിബാന്‍ യു.എസ് സൈന്യത്തിനു മേല്‍ നേടിയ വിജയമാണ് മനുഷ്യ ബോംബാകാന്‍ അദിലിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം. അഫ്ഗാനിസ്ഥാനില്‍ നിന്നും യു.എസ് സൈന്യത്തെ പിന്‍വലിച്ചത് തങ്ങളുടെ വിജയമാണെന്ന് താലിബാന്‍ പ്രഖ്യാപിച്ചിരുന്നു.

സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നും 10 കിലോമീറ്റര്‍ മാത്രം അകലെ താമസിക്കുന്ന അദിലിന് പാകിസ്താനിലെ തീവ്രവാദ സംഘടയില്‍പ്പെട്ടവരാണ് പ്രഥമിക പരിശീലനം നല്‍കിയത്. സ്‌ഫോടനം നടന്ന് മിനിട്ടുകള്‍ക്കകം ജയ്ഷ്- ഇ0- മുഹമ്മദ് അദിലിന്റെ വീഡിയോ പുറത്തുവിടുകയും ചെയ്തു. ഈ വീഡിയോ നിങ്ങള്‍ കാണുമ്ബോഴേയ്ക്കും താന്‍ സ്വര്‍ഗത്തില്‍ എത്തിയിരിക്കുമെന്നും ഒരു വര്‍ഷം മുന്‍പാണ് താന്‍ ജയ്ഷ് ഇ മുഹമ്മദില്‍ ചേര്‍ന്നതെന്നും അദില്‍ വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റ്, പാത്താന്‍കോട്ട്, ഉറി നഗ്രോദാ ആക്രമണങ്ങള്‍ക്ക് പിന്നിലും ജയ്ഷ്- ഇ- മുഹമ്മദ് എന്ന തീവ്രവാദ സംഘടനയായിരുന്നു. 2016 മാര്‍ച്ച്‌ 19 മുതല്‍ അദിലിനെയും രണ്ടു സുഹൃത്തുക്കളെയും കാണാതായെന്ന വിവരമാണ് പുല്‍വാമ പൊലീസ് നല്‍കുന്നത്.

രണ്ടു ദശാബ്ദത്തിനു ശേഷം കാശ്മീരില്‍ നടക്കുന്ന ഏറ്റവും ശക്തമായ ആക്രമണമാണ് വ്യാഴാഴ്ച നടന്നത്. 2001-ല്‍ ശ്രീനഗര്‍ സെക്രട്ടേറിയറ്റിലും പുല്‍വാമയില്‍ നടന്നതിനു സമാനമായ ആക്രമണം നടന്നിരുന്നു. അന്ന് 38 പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2016-ല്‍ ഉറിയില്‍ 19 സൈനികരെ കൊലപ്പെടുത്തിയ ആക്രമണത്തെക്കാള്‍ ശക്തമായിരുന്നു ശ്രീനഗറിലെ ആക്രമണം.

Join WhatsApp News
sudhir panikkaveetil 2019-02-15 09:30:46
തീണ്ടാരിയായ പെണ്ണ്  സന്ദർശിച്ചാൽ 
ഭഗവാന്റെ ബ്രഹ്മചര്യം പോകുമെന്നും 
അന്യമതസ്ഥരെ നിഷ്ക്കരുണം കൊന്നാൽ 
സ്വർഗ്ഗം കിട്ടുമെന്നും 72  കന്യകമാരെ 
പ്രാപിക്കാമെന്നുമൊക്കെ   ആരെങ്കിലും 
പറഞ്ഞിട്ടുണ്ടെങ്കിൽ അത് ജനം വിശ്വസിച്ചിട്ടുണ്ടെങ്കിൽ 
അവർ ഭൂമിയെ കുട്ടിച്ചോറാക്കുന്നു. എത്രയോ 
മരണങ്ങൾ, നാശനഷ്ടങ്ങൾ...യുധ്ധവും 
പോലീസുമൊന്നും പരിഹാരമല്ല.
ജനങ്ങളെ പഠിപ്പിക്കുകയാണ് വേണ്ടത്.
കഷ്ടം മനുഷ്യർ സൃഷ്ടിച്ച ദൈവങ്ങൾ 
മനുഷ്യരെ കൊന്നൊടുക്കുന്ന ദയനീയ 
കാഴ്ച... മരിക്കുമ്പോൾ കിട്ടുമെന്ന 
പറയപ്പെടുന്ന സ്വർഗ്ഗത്തിനു വേണ്ടി 
ഭൂമിയെ നരകമാക്കുന്നു ചിലർ. തെറ്റായ 
ദൈവ വിശ്വാസം മനുഷ്യർക്ക് ആപത്ത് 
എന്ന വിഷയത്തെക്കുറിച്ച്  എഴുതാൻ  ഇ മലയാളി ദയവായി 
എല്ലാവരോടും അഭ്യര്തഥിക്കുക .
JOHN 2019-02-15 17:00:03
പ്രാചീന ഗോത്ര മതങ്ങൾ ഇപ്പോഴും ചക്കര ആണെന്നും പറഞ്ഞു ജനങ്ങൾ ചുമക്കുന്ന കാലത്തോളം ഇതൊക്കെ തുടരുക തന്നെ ചെയ്യും. ബൈബിളിലെ പഴയ നിയമം പറയുന്നതും ഖുർആൻ പറയുന്നതും ഒന്ന് തന്നെ ആണ് കൊല്ലുക കൊല്ലുക കൊല്ലുക. ക്രിസ്ത്യാനികളുടെ തലയിൽ ഇത്തിരി ആൾ താമസം വന്നത് കൊണ്ട് അവർ ആ ഏർപ്പാട് നിറുത്തി എന്നതൊഴിച്ചാൽ രണ്ടും ഒന്ന് തന്നെ. ചരിത്രം നോക്കിയാൽ ലോകത്തു ഏറ്റവും കൂടുതൽ മനുഷ്യർ കൊല്ലപ്പെട്ടത് പ്രകൃതി ദുരന്തങ്ങൾ മൂലമോ യുദ്ധങ്ങൾ മൂലമോ അല്ല. മതം ആണ് കൂട്ടക്കുരുതികൾ നടത്തിയത്. വോട്ടിനു  വേണ്ടി രാഷ്ട്രീയക്കാർ മത ഭ്രാന്തന്മാരെ കയറൂരി വിടുകയാണ്. കേരളത്തിലും പൊട്ടിത്തെറി ഒക്കെ  സമീപ ഭാവിയിൽ ഉണ്ടാവാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്.  അതൊന്നും കാണാതെ ഇടതു വലതു ബി ജെ പി കാർ ജനങ്ങളെ കൊലക്കു കൊടുക്കാൻ നടക്കുകയാണ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക