Image

ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സന്തോഷിക്കാനില്ല; ഭീകരന്‍ ആദില്‍ അഹമ്മദ് ദറിന്‍റെ പിതാവ്

Published on 17 February, 2019
ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സന്തോഷിക്കാനില്ല; ഭീകരന്‍ ആദില്‍ അഹമ്മദ് ദറിന്‍റെ പിതാവ്

ശ്രീനഗര്‍: സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തങ്ങള്‍ സന്തോഷിക്കുന്നില്ലെന്ന് പുല്‍വാമ ആക്രമണം നടത്തിയ ഭീകരന്‍ ആദില്‍ അഹമ്മദ് ദറിന്‍റെ പിതാവ് ഗുലാം ഹസന്‍ ദര്‍. വര്‍ഷങ്ങളായി സംഘര്‍ഷങ്ങള്‍ അഭിമുഖീകരിക്കുന്ന തങ്ങള്‍ക്ക് ജവാന്‍മാരുടെ കുടുംബങ്ങളുടെ വേദന മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

'ചെറുപ്പക്കാര്‍ക്ക് ഒരു സന്ദേശവും നല്‍കാനില്ല. എന്നാല്‍ സര്‍ക്കാരിനോട് ഒരു അഭ്യര്‍ഥനയുണ്ട്. ഈ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണം. യുവാക്കള്‍ ഇത്തരം മാര്‍ഗങ്ങളിലേക്ക് നീങ്ങുന്നത് അവസാനിപ്പിക്കാനാവണം.' - അദ്ദേഹം പറഞ്ഞു.

'ആദില്‍ വീട്ടില്‍നിന്നും അപ്രത്യക്ഷനായ ശേഷം കണ്ടെത്താന്‍ കുടുംബം പലതവണ ശ്രമിച്ചു. എന്നാല്‍ എല്ലാം പരാജയപ്പെട്ടു. അവന്‍ ഒരിക്കലും മടങ്ങി വന്നില്ല. ഒരിക്കല്‍ വീട്ടിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലിരിക്കുമ്ബോഴാണ് ഭീകരസംഘടനയില്‍ ചേര്‍ന്നതായി അറിയുന്നത്. തങ്ങള്‍ എല്ലാ വഴികളും നോക്കി. സാമൂഹികമാധ്യമങ്ങളിലൂടെ തിരിച്ചു വരാന്‍ അപേക്ഷിച്ചു. എന്നാല്‍ ഒന്നിനും പ്രതികരണം ഉണ്ടായിള്ള.' - ബന്ധുവായ ഉമര്‍ ആദില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക