Image

രക്താര്‍ബുദം ബാധിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചതില്‍ സ്‌കൂളിനെതിരെ രക്ഷിതാക്കളും നാട്ടുകാരും

Published on 17 February, 2019
രക്താര്‍ബുദം ബാധിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചതില്‍ സ്‌കൂളിനെതിരെ രക്ഷിതാക്കളും നാട്ടുകാരും

നിലമ്പൂര്‍: രക്താര്‍ബുദം ബാധിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചതില്‍ നിലമ്പൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിനെതിരെ പ്രതിഷേധവുമായി ക്ഷിതാക്കളും നാട്ടുകാരും രംഗത്ത്‌. പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിയായിരുന്ന പോത്തുകല്ല്‌ അപ്പന്‍കാപ്പ്‌ ആദിവാസി കോളനിയില്‍നിന്നുള്ള സതീഷാണ്‌ ഇന്നലെ രാത്രി മരിച്ചത്‌.

അധ്യാപകര്‍ മാതാപിതാക്കളെ രോഗവിവരം അറിയിച്ചിരുന്നില്ലെന്നാരോപിച്ച്‌ മൃതദേഹവുമായി ഒരു മണിക്കൂറോളം ബന്ധുക്കളും നാട്ടുകാരും സ്‌കൂള്‍ ഉപരോധിച്ചു.

മരണശേഷമാണ്‌ രോഗവിവരം മാതാപിതാക്കളെ അറിയിച്ചതെന്നാണ്‌ ബന്ധുക്കള്‍ ആരോപിക്കുന്നത്‌. ഇതേ തുടര്‍ന്നാണ്‌ വിദ്യാര്‍ത്ഥിയുടെ മൃതദേഹവുമായി മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന്‌ സ്‌കൂള്‍ ഉപരോധിച്ചത്‌.

പരാതി പരിശോധിക്കുമെന്ന്‌ ഐ ടി ഡി പി ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ച്‌ മൃതദേഹം അപ്പന്‍കാപ്പ്‌ കോളനിയിലേക്ക്‌ കൊണ്ടുപോയി. അതേസമയം സതീഷിന്‌ രക്താര്‍ബുദം ഉണ്ടായിരുന്നതായി അറിയില്ലെന്നാണ്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍ സൗദാമിനിയുടെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക