Image

കൃപേഷിനെതിരെ മുമ്പ് തന്നെ സഖാക്കള്‍ കൊലവിളി നടത്തിയിരുന്നു. കൃപേഷ് പരാതി നല്‍കിയതിനും തെളിവ്

കല Published on 23 February, 2019
കൃപേഷിനെതിരെ മുമ്പ് തന്നെ സഖാക്കള്‍ കൊലവിളി നടത്തിയിരുന്നു. കൃപേഷ് പരാതി നല്‍കിയതിനും തെളിവ്


കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കൃപേഷിനെതിരെ നേരത്തെയും സിപിഎം ഡിവൈഎഫ്ഐ സഖാക്കള്‍ കൊലവിളി നടത്തിയതിന് തെളിവ്. പലപ്പോഴും പ്രദേശിയകമായി സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷത്തിന്‍റെ ഫലമായിട്ടാണ് കൃപേഷിനെതിരെ കൊല്ലുമെന്ന ഭീഷിണി നിലനിന്നിരുന്നത്. ഇരട്ടകൊലപാതകത്തില്‍ അഞ്ചാം പ്രതിയായ അശ്വിന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ കൃപേഷിനെ ഇല്ലാതാക്കാനുള്ള വാശിയും വൈരാഗ്യവും വെളിപ്പെടുത്തുന്നുണ്ട്. കലിയോട് സ്കൂളില്‍ എസ്.എഫ്.ഐയുമായി കൃപേഷിന്‍റെ പ്രശ്നത്തിലാണ് അശ്വന്‍ കൃപേഷിനെ വകവരുത്തണമെന്ന നിലയില്‍ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്. അശ്വിന്‍റെ പോസ്റ്റിന് താഴെ കൃപേഷന്‍ പെരിയയിലെ നേര്‍ച്ചക്കോഴിയാണെന്നും വെറുതെ വിടാന്‍ ഉദ്ദേശമില്ലെന്നും സഖാക്കള്‍ കമന്‍റും ചെയ്തിട്ടുണ്ട്. 
കൃപേഷിനോട് പ്രാദേശികമായി സിപിഎമ്മിനും അനുബദ്ധ സംഘടനകള്‍ക്കും വൈരാഗ്യമുള്ളതിന്‍റെ തെളിവാണ് ഇങ്ങനെ പുറത്തു വരുന്നത്. സമാനമായ രീതിയില്‍ ശരത്ലാലും ഭീഷിണി നേരിട്ടിരുന്നതായി പറയപ്പെടുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക