Image

ബാലാക്കോട്ടിനു തെളിവ് വേണം: പുല്‍വാമയില്‍ വീരമൃത്യുവരിച്ചവരുടെ ബന്ധുക്കള്‍

Published on 06 March, 2019
ബാലാക്കോട്ടിനു തെളിവ് വേണം: പുല്‍വാമയില്‍ വീരമൃത്യുവരിച്ചവരുടെ ബന്ധുക്കള്‍
ഷിംല:ബാലാക്കോട്ട് വ്യോമാക്രമണത്തിന്‍റെ തെളിവ് ആവശ്യപ്പെട്ട് പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളും. ഉത്തര്‍പ്രദേശിലെ ശ്യാമിലി സ്വദേശി പ്രദീപ് കുമാര്‍, മെയ്ന്‍പുരി സ്വദേശി രാം വകീല്‍ എന്നിവരുടെ ബന്ധുക്കളാണ് വ്യോമാക്രമണത്തിന്‍റെ തെളിവ് ആവശ്യപ്പെട്ടത്.

ബാലാക്കോട്ടില്‍ വ്യോമാക്രമണം നടത്തി നിരവധി ഭീകരരെ വകരുത്തുകയും ജെയ്ഷെ ഭീകരക്യാമ്ബ് തകര്‍ക്കുകയും ചെയ്തെന്ന് ഇന്ത്യ അവകാശപ്പെട്ടിരുന്നു. എന്നാല്‍ വിദേശമാധ്യമങ്ങള്‍ ഇക്കാര്യം സംയത്തോടെയാണ് വീക്ഷിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ബാലാക്കോട്ട് ആക്രമണം നടന്നതായി സ്ഥാപിക്കാന്‍ ശ്രമിക്കുയും പ്രതിപക്ഷം സംശയം ഉന്നയിക്കുകയും ചെയ്യുന്നതിനിടെയാണ് സൈനികരുടെ ബന്ധുക്കളും ചോദ്യവുമായി രംഗത്തെത്തിയത്.

പുല്‍വാമയില്‍ കാണാന്‍ കഴിഞ്ഞതുപോലെ തെളിവുകള്‍ അപ്പുറത്തും നമ്മള്‍ ആഗ്രഹിക്കുകയാണ്. ആക്രമണം നടന്നു എന്നതില്‍ സംശയമില്ല. എന്നാല്‍ എവിടെയാണ് ഇത് നടന്നത്. ഇതിന് കൃത്യമായ തെളിവ് ആവശ്യമാണ്. തെളിവില്ലാതെ എങ്ങനെ ഇത് അംഗീകരിക്കും? പാക്കിസ്ഥാന്‍ പറയുന്നു തങ്ങളുടെ ഭാഗത്ത് നാശനഷ്ടം ഉണ്ടായിട്ടില്ലെന്ന്. അപ്പോള്‍ തെളിവില്ലാതെ എങ്ങനെയാണ് വിശ്വസിക്കുന്നതെന്ന് രാം വകീലിന്‍റെ സഹോദരി രാം രക്ഷ ചോദിച്ചു. തെളിവ് കാണിച്ചാല്‍ മാത്രമേ സഹോദരന്‍റെ മരണത്തിനു പ്രതികാരം ചെയ്തു എന്ന് സമാധാനിക്കാന്‍ സാധിക്കുയെന്നും രാം രക്ഷ പറഞ്ഞു.

ഇന്ത്യന്‍ വ്യോമാക്രമണത്തിനു തെളിവ് നല്‍കണമെന്ന് പ്രദീപ് കുമാറിന്‍റെ അമ്മയും ആവശ്യപ്പെട്ടു. തങ്ങള്‍ ഒട്ടും തൃപ്തരല്ല. ഒരുപാട് മക്കള്‍ മരിച്ചു. എന്നാല്‍ മറുഭാഗത്ത് ഒരാള്‍പോലും മരിച്ചതോ അവരുടെ മൃതദേഹമോ കാണാന്‍ കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ സ്ഥിരീകരിക്കപ്പെട്ട വാര്‍ത്തപോലും ഇല്ല. ഞങ്ങള്‍ക്ക് ഇത് ടിവിയില്‍ കാണണം. ഞങ്ങള്‍ക്ക് ഭീകരരുടെ മൃതദേഹങ്ങള്‍ കാണണമെന്നും പ്രദീപ് കുമാറിന്‍റെ അമ്മ എണ്‍പതുവയസുകാരിയായ ശുലീലത ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക