ലക്നൗ: പൊതുതിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ എസ്പി, ബിഎസ്പി പാര്‍ട്ടികളുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്ക്കൂട്ടല്‍. നിരവധി തവണ മൂന്ന് പാര്‍ട്ടിള്‍ക്കുമിടയില്‍ ചര്‍ച്ചകളും നടന്നു.
എന്നാല്‍ സീറ്റ് വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളിലുടക്കി പ്രതിപക്ഷ വിശാല സഖ്യ സാധ്യമാവാതെ പോവുകയായിരുന്നു.
സിറ്റിങ് സീറ്റുകളായ റായബറേലിയും അമേഠിയും മാത്രം കോണ്‍ഗ്രസിന് വിട്ടു നല്‍കാമെന്നായിരുന്നു എസ്പിയും ബിഎസ്പിയും സ്വീകരിച്ച നിലപാട്. ഇത് അംഗീകരിക്കാന്‍ തയ്യാറാവത്ത കോണ്‍ഗ്രസ് യുപിയില്‍ തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാരപിക്കുകയായിരുന്നു. എന്നാല്‍ യുപിയില്‍ കോണ്‍ഗ്രസും എസ്പി-ബിഎസ്പി സഖ്യത്തിന്റെ ഭാഗമാണെന്ന് ആവര്‍ത്തിക്കുയാണ് എസ്പി നേതാവായ അഖിലേഷ് യാദവ്.
യുപില് പത്തിലേറെ സീറ്റുകളായിരുന്നു സഖ്യ ചര്‍ച്ചയുടെ സമയത്ത് കോണ്‍ഗ്രസ് എസ്പിയോടും ബിഎസ്പിയോടും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 2004 ല്‍ കോണ്‍ഗ്രസ് വിജയിച്ച റായ്ബറേലിയും അമേഠിയുമ മാത്രം വിട്ടുനല്‍കാം എന്നായിരുന്നു ഇരുപാര്‍ട്ടികളും സ്വീകരിച്ച നിലപാട്.
കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മായാവതിക്കായിരുന്നു കൂടുതല്‍ കടുംപിടുത്തം. 2 സീറ്റ് എന്ന ധാരണക്ക് കോണ്‍ഗ്രസ് വഴങ്ങാതായതോടെ എസ്പിയും-ബിഎസ്പിയും ഉത്തര്‍പ്രദേശില്‍ സഖ്യം രൂപീകരിച്ചു. ആര്‍എല്‍ഡിഎയും പിന്നീട് ഈ സഖ്യത്തിന്റെ ഭാഗമായി.ഇതോടെയാണ് യൂപിയിലെ 80 സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നത്. എസ്പിവിട്ട ശിവപാല്‍ യാദവിന്റേത് ഉള്‍പ്പടെ ഏതാനും ചെറിയ പാര്‍ട്ടികളും കോണ്‍ഗ്രസിനെ പിന്തുണക്കുന്നുണ്ട്.
പ്രിയങ്ക ഗാന്ധിയുടെയും ജോതിരാധിത്യ സിന്ധ്യയുടേയും നേതൃത്വത്തില്‍ യുപിയില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി വരികയാണ്. ഇതിനിടയിലാണ് കോണ്‍ഗ്രസും എസ്പി-ബിഎസ്പി സഖ്യത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെട്ടുകൊണ്ട് അഖിലേഷ് യാദവ് രംഗത്ത് എത്തുന്നത്.ബിജെപിക്കെതിരെ ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി-ബിഎസ്പി വിശാല സഖ്യത്തിൽ കോൺഗ്രസും അംഗമാണ്. കോൺഗ്രസിന് സീറ്റ് അനുവദിച്ചിട്ടുണ്ട്. റായ്ബറേലിയും അമേഠിയും അവർക്കുള്ളതാണെന്നും അഖിലേഷ് യാദവ് പറയുന്നു.അമേഠിയിലും റായബറേലിയും ഒഴികെയുള്ള സീറ്റുകളിലാണ് എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. ബിജെപിക്കെതിരെ രാജ്യത്ത് പ്രതിപക്ഷപാർട്ടികളുടെ ശക്തമായ ഐക്യം ഉയർന്നുവരുമെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
എസ്പിയിലേയും ബിഎസ്പിയിലേയും ചില വിമതരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി പരിഗണിച്ചേക്കും. ബിജെപി വിട്ട് അടുത്തിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന ജോതിബായി ഫുലെക്ക് പാര്‍ട്ടി ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. 2009 കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച മുഴുവന്‍ പേര്‍ക്കും ടിക്കറ്റ് നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം.ചെറുകക്ഷികള്‍ സഖ്യത്തിന്റെ ഭാഗമാണെങ്കില്‍ 70 ലേറെ സീറ്റുകളില്‍ ഇത്തവണ കോണ്‍ഗ്രസിന് സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാവും. അതിനാല്‍ തന്നെ പാര്‍ട്ടിയിലെ പഴയ തലമുറക്കും പുതുതലമുറക്കും പരമാവധി പ്രാതിനിത്യം നല്‍കുക എന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം.