Image

യുവത്വം ലഹരിയില്‍, അമേരിക്കയില്‍ മാതാപിതാക്കള്‍ ആശങ്കയില്‍ റിപ്പോര്‍ട്ട്:

പി.പി. ചെറിയാന്‍ Published on 10 March, 2019
യുവത്വം ലഹരിയില്‍, അമേരിക്കയില്‍ മാതാപിതാക്കള്‍ ആശങ്കയില്‍ റിപ്പോര്‍ട്ട്:
ഡാളസ് യുവതലമുറയിലെ മയക്കുമരുന്നുപയോഗത്തെക്കുറിച്ചും അതിന്റെ ഭവിഷ്യത്തെക്കുറിച്ചും പരിഹാര മാര്‍ഗ്ഗങ്ങളും വിഷയമാക്കി കലാവേദി ടി വി ഡോട്ട് കോമില്‍ പ്രേത്യക അഭിമുഖം അവതരിപ്പിക്കുന്നു. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ ശ്രീ കോര സണ്‍ വര്‍ഗീസ് നടത്തിവരുന്ന വാല്‍ക്കണ്ണാടി എന്ന പരിപാടിയിലാണ് ഈ പ്രേത്യക അഭിമുഖം അവതരിപ്പിക്കുന്നത്. അമേരിക്കയില്‍ സോഷ്യല്‍ വര്‍ക്കര്‍ ആയി ജോലി ചെയ്യുന്ന സാബു തടിപ്പുഴയുമായി നടത്തുന്ന അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിലാണ് ഈ വിഷയം അവതരിപ്പിക്കുന്നത്. സാബുവിനെ ക്കൂടാതെ ന്യൂ യോര്‍ക്കിലെ സെര്‍ട്ടിഫൈഡ് സൈക്കിയാട്രിസ്‌റ് ഡോക്ടര്‍ അനുപ്രിയ ഇട്ടീരയും വളരെ പ്രധാനപ്പെട്ട വിവരങ്ങളുമായി അഭിമുഖത്തിന്റെ ഭാഗമാകുന്നു.

പ്രേത്യകിച്ചു അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും റീക്രീയേഷനല്‍   മരിഹുവാന നിയമവിധേയമാക്കികൊണ്ടിരിക്കുന്ന ഈ സഹചര്യത്തില്‍ പല മാതാപിതാക്കളും ഈ വിഷയത്തെ വളരെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ന്യൂ യോര്‍ക്കില്‍ അധികം വൈകാതെ റീക്രീയേഷനല്‍ മരിഹുവാന നിയമവിധേയമാക്കാനുള്ള നടപടികള്‍ തുടര്‍ന്ന് വരികയാണ്. കുട്ടികള്‍ സഹപാഠികളുടെ പ്രേരണകൊണ്ടോ ജിജ്ഞാസ കൊണ്ടോ ഇത്തരം മയക്കുമരുന്നുകള്‍ ഉപയോഗിക്കുക വഴി അതില്‍ കൂടുതല്‍ ആസക്തിയുള്ളവരായി അടിമപ്പെട്ടുപോകാനുള്ള സാധ്യതയാണ് മാതാപിതാക്കളെ ഉല്‍ക്കണ്ഠകുലരാക്കുന്നത്. ഇത് കുട്ടികളുടെ ഭാവിയെ സാരമായി ബാധിക്കുമെന്നവര്‍ കരുതുന്നു. അത് വഴി കുറ്റകരമായ പ്രവര്‍ത്തിയില്‍ കുട്ടികള്‍ ഏര്‍പ്പെടുവാനുള്ള സാഹചര്യവും തള്ളിക്കളയാനാവില്ല.മയക്കു മരുന്നിന്റെ സ്വാധിനത്തില്‍ ഉണ്ടായേക്കാവുന്ന ഒരു പോലീസ് കേസോ കുറ്റാരോപണമോ കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നതും ഈ വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

ഈയവസരത്തിലാണ് ഇതിന്റെ ഗൗരവം മനസിലാക്കി കലാവേദി  ടി വി ഈ വിഷയം പൊതുസമക്ഷം ചര്‍ച്ചയ്ക്കു വയ്ക്കുന്നത്. ഈ അഭിമുഖത്തില്‍ വളരെ പ്രധാനപ്പെട്ട വിവരങ്ങളാണ് ശ്രീ സാബുവും ഡോക്ടര്‍ അനുപ്രിയയും നല്‍കുന്നത്. വിഷയത്തിന്റെ താനാരിഴ കീറി വിശകലനത്തിന് സമര്‍ത്ഥനായ ശ്രീ കോര സണ്‍ അതി സമര്‍ത്ഥമായി ഈ അഭിമുഖം നയിക്കുന്നു. കാണുക ഈ ഞായറാഴ്ച മുതല്‍ കലാവേദി ടി വി ഡോട്ട് കോമില്‍.

യുവത്വം ലഹരിയില്‍, അമേരിക്കയില്‍ മാതാപിതാക്കള്‍ ആശങ്കയില്‍ റിപ്പോര്‍ട്ട്:
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക