Image

സി.പി.ഐ.എമ്മുമായി ബന്ധമില്ല, പാര്‍ട്ടി ഓഫീസില്‍ പോയിട്ടില്ന്ന്‌ ചെര്‍പ്പുളശ്ശേരി പീഡനക്കേസ്‌ പ്രതി പ്രകാശന്റെ വെളിപ്പെടുത്തല്‍

Published on 24 March, 2019
സി.പി.ഐ.എമ്മുമായി ബന്ധമില്ല, പാര്‍ട്ടി ഓഫീസില്‍ പോയിട്ടില്ന്ന്‌  ചെര്‍പ്പുളശ്ശേരി പീഡനക്കേസ്‌ പ്രതി പ്രകാശന്റെ വെളിപ്പെടുത്തല്‍



പാലക്കാട്‌: ചെര്‍പ്പുളശ്ശേരി പീഡനക്കേസില്‍ അറസ്റ്റിലായ പ്രകാശന്‍ സി.പി.ഐ.എമ്മുമായി തനിക്ക്‌ ഒരു ബന്ധവുമില്ലെന്ന്‌ വ്യക്തമാക്കുന്ന വീഡിയോ പുറത്ത്‌. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായും തനിക്ക്‌ ബന്ധമില്ലെന്നും പ്രകാശന്‍ വ്യക്തമാക്കുന്നു.

പെണ്‍കുട്ടിയും താനുമായി ബന്ധം ഉണ്ടായിരുന്നു എന്നാല്‍ അവളുമായുള്ള തന്റെ ബന്ധം മുറിഞ്ഞിട്ട്‌ ഏറെ നാളുകളായി എന്നും പ്രകാശന്‍ പറയുന്നു. എന്തിനാണ്‌ പെണ്‍കുട്ടി ഇപ്പോള്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന്‌ തനിക്ക്‌ അറിയില്ലെന്നും പ്രകാശന്‍ തന്റെ വീഡിയോയില്‍ പറയുന്നു

ഇന്നലെയാണ്‌ പ്രകാശന്‍ പൊലീസിന്റെ പിടിയിലാകുന്നത്‌. അതിനു മുന്‍പാണ്‌ ഈ സെല്‍ഫി വീഡിയോ പ്രകാശന്‍ ഷൂട്ട്‌ ചെയ്‌തതെന്ന്‌ കരുതപ്പെടുന്നു. പെണ്‍കുട്ടിയുമായി ഇപ്പോള്‍ തനിക്ക്‌ ബന്ധമില്ലെന്ന്‌ ആവര്‍ത്തിച്ച പ്രകാശന്‍ തനിക്ക്‌ പാര്‍ട്ടിയുമായോ പാര്‍ട്ടി നേതാക്കളുമായോ ബന്ധമുണ്ടെന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അത്‌ അടിസ്ഥാനവിരുദ്ധമാണെന്നും പാര്‍ട്ടിയിലുള്ളവര്‍ നിരപരാധികളാണെന്നും പറയുന്നുണ്ട്‌.

തന്നെക്കുറിച്ച്‌ പെണ്‍കുട്ടി പറഞ്ഞതൊക്കെ ഞെട്ടിച്ചുവെന്നും പ്രകാശന്‍ വെളിപ്പെടുത്തുന്നു. ആരെയും വഞ്ചിക്കണം എന്ന്‌ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അങ്ങനെ സംഭവിച്ചെങ്കില്‍ മാപ്പ്‌ പറയാന്‍ താന്‍ തയാറാണെന്നും പ്രകാശന്‍ പറഞ്ഞു. പാര്‍ട്ടിയുമായി ബന്ധമില്ലാത്ത താന്‍ പാര്‍ട്ടി ഓഫീസില്‍ പോകേണ്ട ആവശ്യമില്ല. പ്രകാശന്‍ പറയുന്നു.


കഴിഞ്ഞ ജൂണില്‍ എസ്‌.എഫ്‌.ഐ നേതാവിനാല്‍ പീഡിപ്പിക്കപ്പെട്ടു എന്നായിരുന്നു യുവതി ആശുപത്രി അധികൃതരോടും, പിന്നീട്‌ പൊലീസിനോടും പറഞ്ഞിരുന്നത്‌. കോളേജ്‌ മാഗസിന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട്‌ പാര്‍ട്ടി ഓഫീസിലെത്തിയപ്പോഴാണ്‌ താന്‍ പീഡിപ്പിക്കപ്പെട്ടതെന്നായിരുന്നു യുവതിയുടെ മൊഴി.

നവജാത ശിശുവിനെ റോഡരികില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ചെര്‍പ്പുളശ്ശേരിയില്‍ യുവതിക്കെതിരെ പൊലീസ്‌ കേസെടുത്തിരുന്നു. അന്വേഷണത്തിനിടെ താന്‍ ചെര്‍പ്പുളശ്ശേരി സി.പി.ഐ.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച്‌ പീഡിപ്പിക്കപ്പെട്ടു എന്ന്‌ യുവതി പൊലീസിന്‌ മൊഴി നല്‍കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക