Image

ആട്ടിയിറക്കാന്‍ മന്ത്രി വസതി തറവാട്ടു വീടല്ല; ഇവരെയൊക്കെ സഹിക്കേണ്ട എന്ത്‌ ഗതികേടാണ്‌ ജനങ്ങള്‍ക്കുള്ളത്‌; മണിക്കെതിരെ വിടി ബല്‍റാം

Published on 03 April, 2019
ആട്ടിയിറക്കാന്‍ മന്ത്രി വസതി തറവാട്ടു വീടല്ല; ഇവരെയൊക്കെ സഹിക്കേണ്ട എന്ത്‌ ഗതികേടാണ്‌ ജനങ്ങള്‍ക്കുള്ളത്‌; മണിക്കെതിരെ വിടി ബല്‍റാം
തിരുവനന്തപുരം: ഡാം തുറന്നതില്‍ പാളിച്ച പറ്റിയെന്ന അമിക്കസ്‌ ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പ്രതികരണം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട്‌ പൊട്ടിത്തെറിച്ച മന്ത്രി എംഎം മണിക്കെതിരെ വിടി ബല്‍റാം എംഎല്‍എ.

ജനങ്ങള്‍ക്കറിയാന്‍ അവകാശമുള്ള ഒരു പൊതു വിഷയത്തില്‍ ഉത്തരവാദപ്പെട്ട ഭരണാധികാരിയോട്‌ ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ ആട്ടിയിറക്കാന്‍ മന്ത്രി വസതി തറവാട്ടു വീടല്ലെന്ന്‌ ബല്‍റാം പറയുന്നു.

. ഇത്തരം മന്ത്രിമാരെ സഹിക്കേണ്ട എന്ത്‌ ഗതികേടാണ്‌ ഈ സംസ്ഥാനത്തെ ജനങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.

'എത്ര ധിക്കാരത്തോടെയാണ്‌ പൊതുജനങ്ങളുടെ ചെലവില്‍ മന്ത്രിയായി ഇരിക്കുന്ന ഈ സിപിഎമ്മുകാരന്‍ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയോട്‌ തട്ടിക്കയറുന്നത്‌ ! ആട്ടിയിറക്കുന്നത്‌ ഇദ്ദേഹത്തിന്റെ തറവാട്‌ വീട്ടില്‍ നിന്നൊന്നുമല്ല.. മന്ത്രി എന്ന നിലയില്‍ നല്‍കിയ ഔദ്യോഗിക വസതിയില്‍ നിന്നാണ്‌' എന്നാണ്‌ ബല്‍റാം ഫേസ്‌ബുക്ക്‌ കുറിപ്പിലൂടെ പ്രതികരിച്ചത്‌.

ബല്‍റാമിന്റെ ഫേസ്‌ബുക്ക്‌ കുറിപ്പ്‌

എത്ര ധിക്കാരത്തോടെയാണ്‌ പൊതുജനങ്ങളുടെ ചെലവില്‍ മന്ത്രിയായി ഇരിക്കുന്ന ഈ സിപിഎമ്മുകാരന്‍ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയോട്‌ തട്ടിക്കയറുന്നത്‌! 'പോ... പോകാന്‍ പറഞ്ഞാല്‍ പോണം... മേലാല്‍ എന്റെ വീട്ടില്‍ കേറിപ്പോകരുത്‌' എന്നൊക്കെപ്പറഞ്ഞ്‌ ആട്ടിപ്പായിക്കുന്നത്‌ ജനങ്ങള്‍ക്കറിയാന്‍ അവകാശമുള്ള ഒരു പൊതു വിഷയത്തില്‍ ഉത്തരവാദപ്പെട്ട ഭരണാധികാരിയോട്‌ ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകരേയാണ്‌. ആട്ടിയിറക്കുന്നത്‌ ഇദ്ദേഹത്തിന്റെ തറവാട്ടുവീട്ടില്‍ നിന്നൊന്നുമല്ല, മന്ത്രി എന്ന നിലയില്‍ നല്‍കിയ ഔദ്യോഗിക വസതിയില്‍ നിന്നാണ്‌. ഇവരെയൊക്കെ സഹിക്കേണ്ടുന്ന എന്ത്‌ ഗതികേടാണ്‌ ഈ സംസ്ഥാനത്തെ ജനങ്ങള്‍ക്കുള്ളത്‌?

പ്രളയത്തെ ഈ മട്ടിലുള്ള ഒരു മഹാപ്രളയമാക്കി മാറ്റിയത്‌ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടും ഡാം മാനേജ്‌മെന്റിലെ അപാകതയുമാണെന്ന്‌ വസ്‌തുനിഷ്‌ഠമായി ചൂണ്ടിക്കാട്ടിയവരെയെല്ലാം അധിക്ഷേപിച്ച്‌ നിശ്ശബ്ദരാക്കാനായിരുന്നു സിപിഎമ്മുകാരും പിണറായി ഭക്ത്‌കളും തുടക്കം മുതല്‍ തന്നെ രംഗത്ത്‌ വന്നിരുന്നത്‌. എന്നാല്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല മുതല്‍ ഡോ. ഇ ശ്രീധരനും ഡോ.മുരളി തുമ്മാരുകുടിയും വരെ നിരവധി പേര്‍ പ്രകടിപ്പിച്ച ആശങ്കകളെല്ലാം ശരിവക്കുന്ന തരത്തിലാണ്‌ ഹൈക്കോടതി നിയമിച്ച അമിക്കസ്‌ ക്യൂറി നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്‌.

400 ലേറെ മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുത്തിയ, കോടിക്കണക്കിന്‌ രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കിയ, പതിനായിരക്കണക്കിനാളുകളെ വഴിയാധാരമാക്കിയ ഒരു വലിയ ദുരന്തത്തേക്കുറിച്ച്‌ ഔദ്യോഗികമായ ഒരു അന്വേഷണം പോലും നടത്താന്‍ കൂട്ടാക്കാത്ത നിര്‍ബ്ബന്ധ ബുദ്ധിയാണ്‌ പിണറായി വിജയനും സര്‍ക്കാരും ഇതുവരെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌. ജനാധിപത്യം നിലനില്‍ക്കുന്ന ഏതൊരു സമൂഹത്തിലും ഇത്തരമൊരു പിടിവാശിയും ധിക്കാരവും അംഗീകരിക്കപ്പെടുമെന്ന്‌ തോന്നുന്നില്ല.പ്രളയ ദുരന്തം സമഗ്രമായി അന്വേഷിച്ചേ പറ്റൂ. ഈ നാടിനെ തകര്‍ത്തതാരാണെങ്കിലും മറുപടി പറഞ്ഞേ പറ്റൂ.

പ്രളയത്തെ ഈ മട്ടിലുള്ള ഒരു മഹാപ്രളയമാക്കി മാറ്റിയത്‌ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടും ഡാം മാനേജ്‌മെന്‍റിലെ അപാകതയുമാണെന്ന്‌ വസ്‌തുനിഷ്‌ഠമായി ചൂണ്ടിക്കാട്ടിയവരെയെല്ലാം അധിക്ഷേപിച്ച്‌ നിശ്ശബ്ദരാക്കാനാണ്‌ സിപിഎമ്മുകാരും പിണറായി ഭക്തരും തുടക്കം മുതല്‍ തന്നെ രംഗത്ത്‌ വന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല മുതല്‍ ഡോ. ഇ ശ്രീധരനും ഡോ.മുരളി തുമ്മാരുകുടിയും വരെ നിരവധി പേര്‍ പ്രകടിപ്പിച്ച ആശങ്കകളെല്ലാം ശരിവക്കുന്ന തരത്തിലാണ്‌ ഹൈക്കോടതി നിയമിച്ച അമിക്കസ്‌ ക്യൂറി നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടെന്നും ബല്‍റാം വ്യക്തമാക്കുന്നു
Join WhatsApp News
ണിമണിമണിമണിമ 2019-04-03 23:16:37
  വൺ ടൂ ത്രീ ജീവൻ വേണേ പൊക്കോ .....

ണിമണിമണിമണിമ   എന്ന് തെരു തെരെ പറയുമ്പോൾ എന്റെ പേര് കിട്ടും    സൂക്ഷിച്ചു നോക്കിയാലും എന്റെ പേര് കാണാം ..എങ്ങനൊണ്ട് ? ഒരു മന്ത്രിയാകുനുള്ള യോഗ്യത എനിക്കില്ലേ ? വൺ ടൂ ത്രീ എന്നോടാ കളി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക