Image

വോട്ടിങ്‌ മെഷീനില്‍ അട്ടിമറി ; ഉദ്യോഗസ്ഥര്‍ ബി.ജെ.പിയെ സഹായിക്കുന്നു: ആരോപണവുമായി അഖിലേഷ്‌ യാദവ്‌

Published on 12 May, 2019
വോട്ടിങ്‌ മെഷീനില്‍ അട്ടിമറി ; ഉദ്യോഗസ്ഥര്‍ ബി.ജെ.പിയെ സഹായിക്കുന്നു: ആരോപണവുമായി അഖിലേഷ്‌ യാദവ്‌

ലഖ്‌നൗ: ഇലക്ട്രോണിക്‌ വോട്ടിങ്‌ മെഷീനില്‍ അട്ടിമറി ആരോപിച്ച്‌ സമാജ്‌വാദി പാര്‍ട്ടി നേതാവും യു.പി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ്‌ യാദവ്‌.

പല പോളിങ്‌ ബൂത്തുകളിലും വോട്ടിങ്‌ വൈകുന്നുണ്ട്‌. പലയിടത്തും വോട്ടിങ്‌ യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇവിടെ ജില്ലാ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥര്‍ ബി.ജെ.പിയെ സഹായിക്കുകയാണെന്നും അഖിലേഷ്‌ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി സമാജ്‌ വാദി പാര്‍ട്ടി നേതാക്കള്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ കത്ത്‌ നല്‍കിയിട്ടുണ്ട്‌.

ബീഹാര്‍, ഹരിയാന, മധ്യപ്രദേശ്‌, ഉത്തര്‍പ്രദേശ്‌, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്‌ ദല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ്‌ ഇന്ന്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌.

ഉത്തര്‍പ്രദേശില്‍ ഇതുവരെ പോളിങ്‌ 21 ശതമാനം മാത്രമാണ്‌ രേഖപ്പെടുത്തിയത്‌. ബീഹാറില്‍ 20 ശതമാനവും ഹരിയാനയില്‍ 22 ശതമാനവും മധ്യപ്രദേശില്‍ 27 ശതമാനവും പശ്ചിമബംഗാളില്‍ 37ശതമാനവും ജാര്‍ഖണ്ഡില്‍ 31 ശതമാനവുമാണ്‌ ഇതുവരെയുള്ള വോട്ടിങ്‌. ദല്‍ഹിയില്‍ 18 ശതമാനം പേര്‍ മാത്രമാണ്‌ ഇതുവരെ വോട്ട്‌ രേഖപ്പെടുത്തിയത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക