Image

വോട്ടെടുപ്പിനിടെ ബീഹാറില്‍ പോളിംഗ്‌ ഉദ്യോഗസ്ഥന്‌ വെടിയേറ്റു; മുംബൈ സൗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ ഓഫീസര്‍ മരണപ്പെട്ടു

Published on 12 May, 2019
വോട്ടെടുപ്പിനിടെ ബീഹാറില്‍ പോളിംഗ്‌ ഉദ്യോഗസ്ഥന്‌ വെടിയേറ്റു; മുംബൈ സൗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ ഓഫീസര്‍ മരണപ്പെട്ടു

പട്‌ന: വോട്ടെടുപ്പിനിടെ ബീഹാറില്‍ പോളിംഗ്‌ ഉദ്യോഗസ്ഥന്‌ വെടിയേറ്റു. ഹോം ഗാര്‍ഡിന്റെ തോക്കില്‍ നിന്ന്‌ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു. സ്‌കൂള്‍ ടീച്ചറായ ശിവേന്ദ്ര കിഷോറിനാണ്‌ വെടിയേറ്റത്‌.

മധോപ്പൂര്‍ സുന്ദര്‍ വില്ലേജിലെ പോളിംഗ്‌ ബൂത്തില്‍ നിന്നാണ്‌ ശിവേന്ദ്ര കിഷോറിനു വെടിയേറ്റത്‌. ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ ലഭ്യമാക്കിയതിന്‌ ശേഷം കിഷോറിനെ വിദഗ്‌ദ ചികിത്സയ്‌ക്കു വേണ്ടി മുസഫര്‍പൂരിലെ എച്ച്‌.കെ.എം.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

അതേസമയം, മുംബൈ സൗത്ത്‌ ലോക്‌സഭാ മണ്ഡലത്തിലെ സെവാരി മേഖലയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ ഓഫീസര്‍ മരണപ്പെട്ടു. പ്രീതി ദര്‍വാണ്‌ മരണപ്പെട്ടത്‌.

ആരോഗ്യം മോശമായ സാഹചര്യത്തില്‍ ഡ്യൂട്ടിയില്‍ നിന്ന്‌ നീക്കണമെന്ന്‌ പ്രീതി ദര്‍വ്‌ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്‌ റെയില്‍വേ സ്റ്റേഷനിലെത്താന്‍ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥര്‍ ടാക്‌സി സൗകര്യം ഏര്‍പ്പെടുത്തി കൊടുത്തു.
ട്രെയിനില്‍ കയറിയത്‌ മുതല്‍ പ്രീതി ഛര്‍ദ്ദിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രിയില്‍ വെച്ചാണ്‌ മരണപ്പെടുന്നത്‌.

പ്രീതിയുടെ കുടുംബത്തിന്‌ 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നല്‍കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ ശുപാര്‍ശ ചെയ്യുമെന്ന്‌ മുംബൈ കലക്ടര്‍ ശിവാജി റാവു ജോന്ദലെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക