Image

ശാന്തനായി പൂരവിളംബരം നടത്തി തെച്ചിക്കോട്ട്‌കാവ്‌ രാമചന്ദ്രന്‍ മടങ്ങി

Published on 12 May, 2019
ശാന്തനായി പൂരവിളംബരം നടത്തി തെച്ചിക്കോട്ട്‌കാവ്‌ രാമചന്ദ്രന്‍ മടങ്ങി


തൃശൂര്‍: ആവേശമായെത്തി പൂരവിളംബരം നടത്തി വടക്കുംനാഥന്റെ മണ്ണില്‍ നിന്നും രാമന്‍ മടങ്ങി. ഒന്നര മണിക്കൂറോളം നീണ്ടു നിന്ന ചടങ്ങുകള്‍ക്കൊടുവില്‍, തിടമ്പ്‌ കൊച്ചനുജന്‍ തെച്ചിക്കോട്ട്‌കാവ ദേവീദാസന്‌ കൈമാറിയ ശേഷമാണ്‌ രാമന്‍ വടക്കുംനാഥന്റെ സന്നിധിയോട്‌ വിട പറഞ്ഞത്‌. തെക്കേഗോപുരനടയുടെ മുന്നില്‍ നിന്നും രാമന്റെരഥത്തിലേറെ അവന്‍ തെച്ചിക്കോട്ട്‌കാവ്‌ ദേവിയുടെ മണ്ണിലേയ്‌ക്ക്‌ മടങ്ങി.


രാവിലെ ഏഴരയോടെ ആരംഭിച്ച ചടങ്ങുകള്‍ 11.15 ന്‌ രാമന്‍ വടക്കുംനാഥന്റെ മണ്ണില്‍ നിന്നും മടങ്ങിയതോടെയാണ്‌ അവസാനിച്ചത്‌.
രാവിലെ ഏഴരയ്‌ക്ക്‌ രാമന്റെ കൊച്ചനുജന്‍ തെച്ചിക്കോട്ടുകാവ്‌ ദേവീദാസന്‍ നെയ്‌തലക്കാവിലമ്മയുടെ തിടമ്പും തലയിലേറ്റി മണികണ്‌ഠനാല്‍ പരിസരത്ത്‌ എത്തി. മുന്‍വര്‍ഷങ്ങളില്‍ ഈ തിടമ്പുമായി നെയ്‌തലക്കാവില്‍ നിന്നും തെച്ചിക്കോട്ട്‌കാവ്‌ രാമചന്ദ്രനാണ്‌ വടക്കുംനാഥന്റെ മണ്ണിലേയ്‌ക്ക്‌ എത്തിയിരുന്നത്‌.

രാവിലെ മണികണ്‌ഠനാലില്‍ എത്തിയ കുട്ടിക്കറുമ്പന്‍ കൊമ്പന്റെ ശിരസില്‍ നിന്നും സാക്ഷാന്‍ രാമരാജാവ്‌ തിടമ്പ്‌ ഏറ്റവാങ്ങി.

രാവിലെ 9.30 ന്‌ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍ പൂരപ്രേമികളില്‍ ആവേശം നിറച്ച്‌ മണികണ്‌ഠനാല്‍ പരിസരത്ത്‌ എത്തിയപ്പോള്‍ തന്നെ ആയിരക്കണക്കിന്‌ ആളുകള്‍ ഇവിടെ തടിച്ച്‌ കൂടിയിരുന്നു. രാമരഥം തെച്ചിക്കോട്ട്‌കാവില്‍ നിന്നും വടക്കുംനാഥന്റെ സന്നിധിയിലേയ്‌ക്ക്‌ എത്തുന്നതിനിടെ നൂറുകണക്കിന്‌ ആനപ്രേമികളാണ്‌ വാഹനത്തിലും കാല്‍നടയായും ഇവിടേയ്‌ക്ക്‌ ഓടിയെത്തിയത്‌. ഇത്‌ രാമന്റെജനപ്രീതിയുടെ നേര്‍സാക്ഷ്യമായി.


തുടര്‍ന്ന്‌ നെയ്‌തലക്കാവിലമ്മയുടെ തിടമ്പും ശിരസിലേറ്റി, വടക്കുംനാഥന്റെ തിരുനടയുടെ മുന്നിലെത്തി വടക്കുംനാഥനെ വണങ്ങിയ രാമചന്ദ്രന്‍, വടക്കുംനാഥന്റെ ക്ഷേത്രത്തിന്‌ വലംവച്ചു. തുടര്‍ന്നായിരുന്നു ചരിത്രത്തിലേയ്‌ക്കുള്ള രാമരാജാവന്റെ കാല്‍വയ്‌പ്പ്‌. തെക്കേഗോപുര നട തള്ളിത്തുറന്ന രാമന്‍, രാജകീയമായി തന്നെ വടക്കുംനാഥന്റെ തിരുമുറ്റമായ തേക്കിന്‍കാട്‌ മൈതാനത്തേയ്‌ക്കിറങ്ങി നിന്നു. രാമന്‍ , രാമന്‍ വിളികള്‍ക്ക്‌ നടുവില്‍ നിന്ന്‌ കൈ ഉയര്‍ത്തിയ കൊമ്പന്‍ കാഴ്‌ചക്കാരെ അഭിവാദ്യം ചെയ്‌തു.


തുടര്‍ന്ന്‌ ആശങ്കയുടെ നിമിഷങ്ങളായിരുന്നു. ചടങ്ങ്‌പൂര്‍ത്തിയാക്കുന്നതിന്‌ രാമന്‍ തന്നെ തിടമ്പുമായി നിലപാട്‌തറവരെ എത്തണമെന്നതായിരുന്നു നെയ്‌തലക്കാവ്‌ ദേവസ്വം ഭാരവാഹികളുടെ ആവശ്യം. എന്നാല്‍, പതിനായിരങ്ങള്‍ക്ക്‌ ഇടയിലൂടെ രാമനെ എഴുന്നെള്ളിച്ചുകൊണ്ടുപോകുന്നതിലെ അപാകത തിരിച്ചറിഞ്ഞ ജില്ലാ കള്‌ക്ടറും, പൊലീസും ആനയെ റിസ്‌ക്‌ എടുത്ത്‌ എഴുന്നെളളിക്കാന്‍ പറ്റില്ലെന്ന നിലപാട്‌ എടുത്തു.

തുടര്‍ന്ന്‌ വീണ്ടും തേക്കിന്‍കാട്‌ മൈതാനത്തേയ്‌ക്ക്‌ ദേവീദാസനെ എത്തിച്ച്‌ തിടമ്പ്‌ ദേവീദാസന്‌ കൈമാറി. ഇതിനു ശേഷം ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി ദേവീദാസന്‍ തിടമ്പുമായി നടന്നു നീങ്ങി.
ഇതിനു ശേഷം രാമന്റെ രഥമെത്തിച്ച്‌ കൊമ്പനെ ഇവിടെ നിന്നും തെച്ചിക്കോട്‌ദേവസ്വത്തിലേയ്‌ക്ക്‌ മാറ്റി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക