Image

മോഷണക്കുറ്റം ആരോപിച്ച്‌ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ സഹോദരി കേരള പോലീസിലേക്ക്‌

Published on 15 May, 2019
മോഷണക്കുറ്റം ആരോപിച്ച്‌    ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ സഹോദരി കേരള പോലീസിലേക്ക്‌


തൃശൂര്‍: ആഹാര സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച്‌ ആള്‍ക്കൂട്ടം തല്ലിക്കൊന്ന അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി കേരള പോലീസിലേക്ക്‌. മധുവിന്റെ സഹോദരി ചന്ദ്രികയാണ്‌ പോലീസ്‌ സേനയിലെത്തുന്നത്‌.2018 ഫെബ്രുവരി 22നാണ്‌ മോഷണക്കുറ്റം ആരോപിച്ച്‌ അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്‌. മധുവിന്റെ കുടുംബത്തിന്‌ സര്‍ക്കാര്‍ പത്ത്‌ ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നു.

മധുവിന്റെ സഹോദരി ചന്ദ്രികയെ കേരള പോലീസിലേക്ക്‌ പ്രത്യേക നിയമനം വഴി കോണ്‍സ്റ്റബിളായി നിയമിക്കുകയായിരുന്നു. മധുവിന്റെ മറ്റൊരു സഹോദരി സരസു അങ്കണവാടി വര്‍ക്കറും അമ്മ മല്ലി അങ്കണവാടി ഹെല്‍പ്പറുമാണ്‌.സഹോദരിമാരായ സരസുവും ചന്ദ്രികയും സര്‍ക്കാര്‍ ഹോസ്റ്റലില്‍നിന്നാണ്‌ പഠിച്ചത്‌.

ചിക്കണ്ടി സ്‌കൂളില്‍ ആറാംക്ലാസ്‌ വരെ പഠിച്ച മധു അമ്മ മല്ലി വീട്ടില്‍ തനിച്ചാണെന്ന പേരില്‍ പഠനം നിര്‍ത്തി ചെറിയ പണിക്കുപോയിരുന്നു. പിന്നീട്‌ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മധു വീട്ടില്‍നിന്ന്‌ അകന്ന്‌ കാട്ടിലെ ഗുഹയിലാണ്‌ കഴിഞ്ഞിരുന്നത്‌. അച്ഛന്‍ മല്ലന്‍ അസുഖം ബാധിച്ച്‌ നേരത്തെ മരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക