ഏതാണ്ട് കാല്‍ നൂറ്റാണ്ടിന് ശേഷമാണ് ബൊഫോഴ്സ് കേസിലെ പുതിയ വെളിപെടുത്തലുണ്ടായിരിക്കുന്നത്. പ്രമുഖ ഇംഗ്ളീഷ് വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ലിങ്സ്റ്റോം ഇക്കാര്യം വെളിപെടുത്തിയത്. കോഴപ്പണം ക്വത്റോച്ചിയുടെ അക്കൗണ്ടിലെത്തിയതിനും തെളിവുകളുണ്ട്. സ്വീഡന്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കരാര്‍ നടന്നതെന്നും കേസില്‍ നിരപരാധികളാണ് ശിക്ഷിക്കപ്പെട്ടതെന്നും ലിങ്സ്റ്റോം കൂട്ടിച്ചേര്‍ത്തു.
നേരത്തെ കേസിലെ നിര്‍ണായക രേഖകള്‍ ഇന്ത്യന്‍ പത്ര പ്രവര്‍ത്തക ചിത്ര സുബ്രഹ്മണ്യത്തിന് കൈമാറിയത് ലിങ്ങ്സ്റ്റോമായിരുന്നു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1986ലാണ് ബോഫോഴ്സ് ആയുധ ഇടപാട് നടന്നത്. ഇടപാടിലുണ്ടയ ക്രമക്കേടുമായി ബന്ധപ്പെട്ട വെളിപെടുത്തല്‍ വിവാദമായിരുന്നു. തുടര്‍ന്ന് 1989ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു.1986 നടന്ന ബൊഫോഴ്സ് തോക്കിടപാടില്‍ ക്വത്റോച്ചിയും വിന്‍ഛദ്ദയും കൂടി 61 കോടിരൂപ കോഴ വാങ്ങിയെന്നാണ് കേസ്. വിന്‍ഛദ്ദക്കും ക്വത്റോച്ചിക്കും 41 കോടി രൂപ കോഴ ലഭിച്ചതായി ആദായ നികുതി ട്രൈബ്യൂണല്‍ വ്യക്തമാക്കുകയും ചെയ്തു. 1990 ജനുവരി 20നാണ് ക്വത്റോച്ചിക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. 2003ല്‍ മലേഷ്യയില്‍ നിന്നും 2007ല്‍ അര്‍ജന്റീനയില്‍ നിന്നും ക്വത്റോച്ചിയെ വിട്ടുകിട്ടാനുള്ള സി.ബി.ഐയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.
ഈ സാഹചര്യത്തില്‍ കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലന്നെും
കേസ് അവസാനിപ്പിക്കണമെന്നും കാണിച്ച് സി.ബി.ഐ കോടതിയെ സമീപിച്ചു.
തുടര്‍ന്ന് ബൊഫോഴ്സ് അഴിമതി കേസിലെ മുഖ്യപ്രതിയും ഇറ്റാലിയന്‍
വ്യവസായിയുമായ ഒക്ടാവിയോ ക്വത്റോച്ചിക്കെതിരായ കേസ് പിന്‍വലിക്കാന്‍
സി.ബി.ഐക്ക് ദല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ കോടതി അനുമതി
നല്‍കുകയായിരുന്നു.