Image

രാജ്യത്ത്‌ മോദി തരംഗം: ബി.ജെ.പി അധികാരത്തില്‍ തുടരുമെന്ന്‌ സര്‍വേകള്‍

Published on 19 May, 2019
രാജ്യത്ത്‌ മോദി തരംഗം:  ബി.ജെ.പി അധികാരത്തില്‍ തുടരുമെന്ന്‌ സര്‍വേകള്‍


ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ വന്നു തുടങ്ങി. പുറത്ത്‌ വന്ന നാലു സര്‍വേകള്‍ പ്രകാരം നരേന്ദ്രമോദി ഭരണത്തില്‍ തുടരും. െൈടസ്‌ നൗ സര്‍വേ പ്രകാരം എന്‍.ഡി.എ 306 സീറ്റുകള്‍ നേടും.

യു.പി.എയ്‌ക്ക്‌ 132 സീറ്റ്‌ ലഭിക്കും. 104 സീറ്റുകള്‍ മറ്റുള്ളവര്‍ നേടും.റിപ്പബ്ലിക്‌ - സീ വോട്ടര്‍ സര്‍വേ 287 സീറ്റാണ്‌ എന്‍.ഡി.എയ്‌ക്ക്‌ പ്രവചിക്കുന്നത്‌. യു.പി.എയ്‌ക്ക്‌ 128 സീറ്റുകള്‍ ലഭിക്കും.

മറ്റുള്ളവര്‍ക്ക്‌ 127 സീറ്റുകളും ലഭിക്കും. എ.ബി.പി സര്‍വേ എന്‍.ഡി.എയ്‌ക്ക്‌ 298 സീറ്റും ന്യൂസ്‌ എക്‌സ്‌ 298 സീറ്റും പ്രവചിക്കുന്നു. ന്യൂസ്‌ എക്‌സ്‌ സര്‍വേ ബി.ജെ.പി സഖ്യത്തിന്‌ 298, യു.പി.എ ക്ക്‌118, എസ്‌.പി-ബി.എസ്‌.പി സഖ്യത്തിന്‌ 25, മറ്റുള്ളവര്‍ക്ക്‌ 101 സീറ്റുകളുമാണ്‌ പ്രവചിക്കുന്നത്‌.

ഇന്ത്യാടുഡേ സര്‍വേയില്‍ കേരളത്തില്‍ യു.ഡി.എഫ്‌ 15-16 സീറ്റ്‌ നേടുമെന്നുംഎന്‍.ഡി.എ ഒരു സീറ്റ്‌ നേടുമെന്നും  പ്രവചിക്കുന്നു.

ഇന്ത്യടുഡേ- ആക്‌സിസ്‌ സര്‍വേ പ്രകാരം കര്‍ണാടക ബി.ജെ.പി തൂത്തുവാരും. 21 മുതല്‍ 25 വരെ സീറ്റുകള്‍ ബി.ജെ.പി നേടും. 20 സീറ്റുകള്‍ വരെ ബി.ജെ.പി നേടുമെന്ന്‌ സുവര്‍ണ ന്യൂസും 18 സീറ്റുകള്‍ വരെ നേടുമെന്ന്‌ ടിവി 9ഉം പ്രവചിക്കുന്നു.

ആന്ധ്രയില്‍ തെലുങ്ക്‌ ദേശം പാര്‍ട്ടിയെ തകര്‍ത്ത്‌ വൈ.എസ്‌.ആര്‍ കോണ്‍ഗ്രസിന്‌ മുന്നേറ്റം.വൈ.എസ്‌.ആര്‍ കോണ്‍ഗ്രസ്‌ 18 മുതല്‍ 20 വരെ സീറ്റുകള്‍ നേടുമെന്നാണ്‌ സര്‍വേഫലങ്ങള്‍. തമിഴ്‌ നാട്ടില്‍ ഡി.എം.കെ 34 മുതല്‍ 38 വരെ സീറ്റുകള്‍ നേടും.

തമിഴ്‌നാട്ടില്‍ ഡി.എം.കെ സഖ്യം തൂത്തുവാരുമെന്നാണ്‌ ടൈംസ്‌ നൗ എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍. 34 മുതല്‍ 38 സീറ്റ്‌ വരെ ഡി.എം.കെ-കോണ്‍ഗ്രസ്‌-സി.പി.എം തുടങ്ങിയ പാര്‍ട്ടികളുള്‍പ്പെട്ട സഖ്യം നേടുമെന്നാണ്‌ പ്രവചനം.

മദ്ധ്യപ്രദേശില്‍ ബി.ജെ.പി മുന്നേറ്റം പ്രവചിച്ച്‌ ആക്‌സിസ്‌ മൈ ഇന്ത്യ. 26 മുതല്‍ 28 സീറ്റ്‌ വരെ ബി.ജെ.പി നേടുമെന്നും പരമാവധി മൂന്ന്‌ സീറ്റുകള്‍ വരെ കോണ്‍ഗ്രസ്‌ നേടുമെന്നും എക്‌സിറ്റ്‌ പോള്‍ പ്രവചിക്കുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക