Image

ഓണ്‍ലൈന്‍ സുരക്ഷ : വെബ്ബ്‌സൈറ്റുകളുടെ കരിമ്പട്ടിക വരുന്നു

Published on 25 April, 2012
ഓണ്‍ലൈന്‍ സുരക്ഷ : വെബ്ബ്‌സൈറ്റുകളുടെ കരിമ്പട്ടിക വരുന്നു
പോലീസ് സ്‌റ്റേഷനുകളിലും റെയില്‍വെ സ്‌റ്റേഷനുകളിലും പിടികിട്ടാപുള്ളികളുടെ പട്ടിക പ്രദര്‍ശിപ്പിക്കാറില്ലേ. അതിന്റെ മാതൃകയിലൊരു ഏര്‍പ്പാട് വെബ്ബ്‌സൈറ്റുകള്‍ക്കും വരുന്നു. സുരക്ഷിതത്വം കുറഞ്ഞ, സൈബര്‍ ആക്രമണങ്ങള്‍ക്ക് എളുപ്പം വിധേയമാകുന്ന സൈറ്റുകളുടെ പട്ടിക തയ്യാറാക്കി അവയെ നാണംകെടുത്താനാണ് പരിപാടി!

കരിമ്പട്ടികയില്‍ പെട്ടുകഴിഞ്ഞാല്‍ സ്വാഭാവികമായും ആ നാണക്കേട് മാറ്റാന്‍ വെബ്ബ്‌സൈറ്റുകള്‍ ശ്രമിക്കും. സുരക്ഷ വര്‍ധിപ്പിച്ച് പട്ടികയില്‍നിന്ന് പുറത്തുകടക്കാന്‍ അവ ആഗ്രഹിക്കുംഇതാണ് ഈ ഉദ്യമത്തിന് പിന്നിലുള്ളവര്‍ ലക്ഷ്യംവെയ്ക്കുന്നത്.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന 'ട്രസ്റ്റ്‌വര്‍ത്തി ഇന്റര്‍നെറ്റ് മൂവ്‌മെന്റ്' (ടി.ഐ.എം) എന്ന സംഘടനയാണ് ഈ നീക്കത്തിന് പിന്നില്‍. സുരക്ഷയുടെ കാര്യത്തില്‍ വിശ്വസിക്കാന്‍കൊള്ളാത്ത സൈറ്റുകളുടെ പട്ടിക സംഘടന പതിവായി പ്രസിദ്ധീകരിക്കും. 

ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ടി.ഐ.എം.നടത്തിയ സര്‍വെയില്‍ വ്യക്തമായത്, പല പ്രശസ്ത വെബ്ബ്‌സൈറ്റുകളും സുരക്ഷയുടെ കാര്യത്തില്‍ പിന്നിലാണ് എന്നാണ്. ജനപ്രിയ വെബ്ബ്‌സൈറ്റുകളില്‍ 52 ശതമാനത്തിലേറെ ഈ ഗണത്തില്‍പെടുന്നതായി സംഘടന പറയുന്നു. 

ഓണ്‍ലൈന്‍ സുരക്ഷയുടെ കാര്യത്തിലുള്ള മെല്ലെപ്പോക്കില്‍ നിരാശരായ സുരക്ഷാവിദഗ്ധരും സംരംഭകരും ചേര്‍ന്നാണ് പുതിയ സംഘടനയ്ക്ക് രൂപംനല്‍കിയിരിക്കുന്നതെന്ന് ബി.ബി.സി.റിപ്പോര്‍ട്ട് ചെയ്തു. 'ക്വാലിസ്' (ഝൗമഹ്യ)െ എന്ന സുരക്ഷാസ്ഥാപനത്തിന്റെ മേധാവിയും സംരംഭകനുമായി ഫിഫിപ്പ് കൗര്‍ടോട്ട് ആണ് ഇതിന്റെ സ്ഥാപകന്‍.

'സെക്യുര്‍ സോക്കറ്റ്‌സ് ലെയര്‍' (ടടഘ) എന്ന പേരില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സങ്കേതത്തിലാവും ടി.ഐ.എം.തുടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ സങ്കേതം വികസിപ്പിച്ച ഡോ.താഹിര്‍ ഇല്‍ഗമലും സഹായത്തിനായി ടി.ഐ.എമ്മിനൊപ്പമുണ്ട്. 

യൂസര്‍മാരും വെബ്ബ്‌സൈറ്റുകളും തമ്മിലുള്ള ആശയവിനിമിയം എന്‍ക്രിപ്ട് ചെയ്യാന്‍ അഥവാ രഹസ്യകോഡുകളാക്കി മാറ്റാന്‍ ഒട്ടേറെ സൈറ്റുകള്‍ ഉപയോഗിക്കുന്ന സങ്കേതമാണ് എസ്.എസ്.എല്‍. ക്രെഡിറ്റ്കാര്‍ഡ് നമ്പറുകള്‍ പോലുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ വെബ്ബിലൂടെ വിനിമയം ചെയ്യപ്പെടുമ്പോള്‍ സുരക്ഷിതത്വം ഉറപ്പാക്കാനാണ് ഇതുപയോഗിക്കുന്നത്. 

'ഇന്റര്‍നെറ്റിന്റെ അടിസ്ഥാനഘടകങ്ങളിലൊന്നാണ് എസ്.എസ്.എല്‍'കൗര്‍ടോട്ട് ചൂണ്ടിക്കാട്ടുന്നു. ഓരോ വെബ്ബ്‌സൈറ്റും എസ്.എസ്.എല്‍.സങ്കേതം എത്ര ഫലപ്രദമായി ഏര്‍പ്പെടുത്തിയിരിക്കുന്നു എന്ന് പരിശോധിക്കുകയാണ് ടി.ഐ.എം.ആദ്യം ചെയ്യുക. പരിശോധനയുടെ ഫലം പൊതുജനങ്ങളെ അറിയിക്കും. 

ഇതുപ്രകാരം നടത്തിയ പ്രാഥമിക പരിശോധനയിലാണ് 52 ശതമാനം സൈറ്റുകളിലും എസ്.എസ്.എല്‍. ദുര്‍ബലമായാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കണ്ടത്. ഇത്രയും സൈറ്റുകള്‍ സുരക്ഷിതമല്ലെന്നാണ് ഇതിനര്‍ഥം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക