Image

അക്രമം തുടര്‍ന്നാല്‍ ബിജെപിയെ തകര്‍ക്കുമെന്ന്‌ മമതാ ബാനര്‍ജി

Published on 05 June, 2019
അക്രമം തുടര്‍ന്നാല്‍ ബിജെപിയെ  തകര്‍ക്കുമെന്ന്‌  മമതാ ബാനര്‍ജി
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ പശ്ചിമ ബംഗാളില്‍ ബിജെപി അക്രമം തുടര്‍ന്നാല്‍ ബിജെപിയെ പൂര്‍ണ്ണമായും തകര്‍ക്കുമെന്ന്‌ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഈദുല്‍ഫിത്തറുമായി ബന്ധപ്പെട്ട്‌ സംഘടിപ്പിച്ച പരിപാടിയ്‌ക്കിടെയായിരുന്നു മമതയുടെ പരാമര്‍ശം. നമ്മളെ ആക്രമമിക്കാന്‍ വരുന്നവരെ തകര്‍ക്കുമെന്നായിരുന്നു മമതയുടെ പരാമര്‍ശം.

പശ്ചിമ ബംഗാളിലെ ബിജെപി വിജയത്തെ സൂര്യോദയത്തോട്‌ ഉപമിച്ച മമത അവര്‍ അതേ വേഗത്തില്‍ തന്നെ അസ്‌തമിച്ച്‌ ഇല്ലാതാകുമെന്ന്‌ പറഞ്ഞു.

ഉദയസമയത്ത്‌ അത്‌ ജ്വലിച്ചു നില്‍ക്കും. ഇവിഎമ്മുകള്‍ പിടിച്ചെടുത്താണ്‌ അവര്‍ ഉയര്‍ന്നു വന്നത്‌. അതേ വേഗതയില്‍ തന്നെ അവര്‍ ഇല്ലാതാകും. മമതാ ബാനര്‍ജി പറഞ്ഞു.

ബിജെപി മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കലലര്‍ത്തുകയാണെന്ന്‌ മമത ബാനര്‍ജി അഭിപ്രായപ്പെട്ടു. ആദ്യം ജയ്‌ ശ്രീറാം എന്ന്‌ മുദ്രാവാക്യം വിളിച്ച ബിജെപി ഇപ്പോള്‍ ജയ്‌ മഹാകാളിയെന്നാണ്‌ മുദ്രാവാക്യം വിളിക്കുന്നത്‌.

തെരഞ്ഞെടുപ്പിന്‌ ശേഷം ജയ്‌ ശ്രീറാം വിളഇയുടെ ടിആര്‍പി കുറഞ്ഞെന്ന്‌ പാര്‍ട്ടി നേതാവും മമതാ ബാനര്‍ജിയുടെ സഹോദരീപുത്രനുമായ അഭിഷേക്‌ ബാനര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ്‌ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ബിജെപി നേതാവ്‌ കൈലാഷ്‌ വിജയ്‌വര്‍ഗിയ രംഗത്തു വന്നു.

തൃണമൂല്‍ സര്‍ക്കാരിന്‌ കാലാവധി തികയ്‌ക്കാന്‍ കഴിയില്ലെന്നും അസംബ്ലി തെരഞ്ഞെടുപ്പിന്‌ മുന്‍പ്‌ പാര്‍ട്ടി അധികാരത്തില്‍ നിന്ന്‌ താഴെ വീണുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മമത ധാര്‍ഷ്ട്യമുള്ള ഭരണാധികാരിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക