Image

ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക്‌ മമതയുടെ താക്കീത്‌

Published on 13 June, 2019
ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക്‌ മമതയുടെ താക്കീത്‌


കൊല്‍ക്കത്ത: പശ്ചിമംബംഗാളില്‍ എന്‍.ആര്‍.എസ്‌ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ നാല്‌ ദിവസമായി സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക്‌ താക്കീതുമായി മുഖ്യമന്ത്രി മമത ബാനര്‍ജി.

സമരം അവസാനിപ്പിച്ച്‌ നാല്‌ മണിക്കൂറിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കാത്തപക്ഷം കടുത്ത നടപടിയിലേക്ക്‌ കടക്കുമെന്നാണ്‌ മമതയുടെ മുന്നറിയിപ്പ്‌. സമരത്തിന്‌ പിന്നില്‍ ബി.ജെ.പി ഗൂഢാലോചനയുണ്ടെന്നും മമത പ്രതികരിച്ചു. ' ഇതിന്‌ പിന്നില്‍ ബി.ജെ.പിയാണ്‌. ആശുപത്രി നടപടികളെ ഇവര്‍ മനപൂര്‍വം താറുമാറാക്കുകയാണ്‌. ഇത്‌ ഇന്നത്തോടെ അവസാനിപ്പിക്കണം''- മമത പറഞ്ഞു.

സമരം ചെയ്യുന്ന എന്‍.ആര്‍.എസ്‌ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി മമത കൂടിക്കാഴ്‌ച നടത്തിയിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക്‌ നീതി വേണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇവര്‍ മമതയ്‌ക്ക്‌ മുന്‍പില്‍ മുദ്രാവാക്യം മുഴക്കുകയായിരുന്നു.


കഴിഞ്ഞദിവസം എന്‍.ആര്‍.എസ്‌ മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ കയ്യേറ്റം ചെയ്‌തിരുന്നു. അക്രമത്തില്‍ രണ്ട്‌ ഡോക്ടര്‍മാര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

തുടര്‍ന്നാണ്‌ നീതി ആവശ്യപ്പെട്ട്‌ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്‌. സമരം പിന്നീട്‌ മറ്റ്‌ മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിക്കുകയായിരുന്നു. എമര്‍ജന്‍സി വാര്‍ഡുകളില്‍ അടക്കം കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ടാണ്‌ ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക