Image

പോലീസുകാരിയെ വീട്ടില്‍ വെച്ച് കൊലപ്പെടുത്താന്‍ അജാസ് പദ്ധതിയിട്ടിരുന്നുവെന്ന് അന്വേഷണ സംഘം

കല Published on 17 June, 2019
പോലീസുകാരിയെ വീട്ടില്‍ വെച്ച്  കൊലപ്പെടുത്താന്‍ അജാസ് പദ്ധതിയിട്ടിരുന്നുവെന്ന് അന്വേഷണ സംഘം

പട്ടാപ്പകല്‍ പോലീസുകാരിയെ പെട്രോളിച്ച് കത്തിച്ച കൊലപ്പെടുത്തിയ കേസില്‍ പ്രതി അജാസ് ഏറെ ആസൂത്രണം നടത്തിയിരുന്നതായി അന്വേഷണ സംഘം. സൗമ്യയെ വീട്ടിലിട്ട് കൊല്ലനാണ് അജാസ് പദ്ധതിയിട്ടിരുന്നത്. അതിനായി അഞ്ചു മണിക്കൂറോളം പ്രതി കാത്തു നിന്നു. 
ആയുധങ്ങളുമായി ശനിയാഴ്ച രാവിലെ തന്നെ അജാസ് എറണാകുളത്ത് നിന്നും പോയിരുന്നു. 11 മണിയോടെ വള്ളിക്കുന്നത്തെത്തി. ഈ സമയം മുതല്‍ ഇയാള്‍ സൗമ്യയുടെ വീടിന്‍റെ പരിസരത്തുണ്ടായിരുന്നു. മൂന്നേ കാലോടെ സൗമ്യ സ്കൂട്ടറില്‍ വീട്ടിലേക്ക് വന്നു. അപ്പോള്‍ അജാസ് കാറില്‍ പിന്തുടരുന്നുണ്ടെന്ന് അന്വേഷണസംഘം പറയുന്നു. 
എന്നാല്‍ അജാസിന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് സൗമ്യ വീട്ടിലെത്തി മിനിറ്റുകള്‍ക്കുള്ളില്‍ കുടുംബ വീട്ടിലേക്ക് പോകാനായി തിരിച്ചിറങ്ങി. അപ്പോഴേക്കും അജാസ് സൗമ്യയുടെ വീടിന് സമീപം കാര്‍ നിര്‍ത്തി തയാറെടുക്കുന്നുതേ ഉണ്ടായിരുന്നുള്ളു. ഇതിനാലാണ് വീട്ടിലിട്ട് കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടത്. തുടര്‍ന്നാണ് സൗമ്യയെ കാറിടിച്ച് വീഴ്ത്തി വെട്ടിയതിന് ശേഷം തീകൊളുത്തിയത്. 
ബുധനാഴ്ച സൗമ്യയുടെ സംസ്കാരം വള്ളിക്കുന്നത്തെ വീട്ടുവളപ്പില്‍ നടക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക