ടെക്‌സസ്: അമേരിക്കയിലേക്ക് രേഖകളില്ലാതെ ഇന്ത്യക്കാരടക്കം നൂറ്‌കണക്കിന് പേരെ കടത്തിയ കേസില്‍, ഇന്ത്യന്‍ വംശജയായ ടെക്‌സസ് സ്വദേശിനിക്ക് മൂന്നുവര്‍ഷം തടവും പിഴയും.
ഹേമ പട്ടേല്‍ എന്ന അമ്പത്തൊന്നുകാരിയെയാണ് യു എസ് ഡിസ്‌ട്രിക്‌ട് ജഡ്‌ജ് ഡെനിസ് ആര്‍ ഹലി ശിക്ഷിച്ചത്. സാമ്പത്തികലാഭം ലക്ഷ്യമിട്ട് ഓരോരുത്തരില്‍ നിന്നും 28,000 ഡോളര്‍ മുതല്‍ 60,000ഡോളര്‍ വരെ വാങ്ങിയാണ് ഇവര്‍ ആളുകളെ കടത്തിയിരുന്നത്.
ടെക്‌സസിലെ ഇവരുടെ വീട്, രണ്ടു ഹോട്ടലുകള്‍, 7.2 മില്യന്‍ ഡോളറിന്റെ ജാമ്യബോണ്ട് എന്നിവയ്‌ക്കൊപ്പം 40,000 ഡോളര്‍ തുക പണമായും 11 സ്വര്‍ണക്കട്ടികള്‍ എന്നിവയും പിടിച്ചെടുക്കാന്‍ കോടതി നിര്‍ദേശിച്ചു.
പണം വാങ്ങി ആളുകളെ അനധികൃതമായി യു. എസിലേക്ക് കടത്തിയ കേസില്‍ ഹേമ കുറ്റക്കാരിയാണന്ന് 2018 ജൂണില്‍ തന്നെ കോടതി വിധിച്ചിരുന്നു. കാനഡ വഴിയും മെക്‌സിക്കോ വഴിയുമാണ് ഹേമയും സംഘവും ആളുകളെ കടത്തിയിരുന്നത്.
അതിര്‍ത്തിയില്‍ നിയമപാലകര്‍ തടഞ്ഞ് കസ്റ്റഡിയില്‍ വെക്കുമ്പോള്‍ വരുന്നവര്‍ ഹേമയെ വിളിക്കുകയാണ് പതിവ്. തെറ്റായ പേരുകളില്‍ രേഖകളും അഡ്രസുകളും ഹേമ ഇവര്‍ക്കായി തയാറാക്കി ഹാജരാക്കുകയായിരുന്നു.
ഈ രേഖകളും ജാമ്യബോണ്ടുകളും ഇമിഗ്രേഷന്‍ കോടതിയില്‍ ഹാജരാക്കുമ്പോള്‍ അനധികൃതമായി എത്തിയവര്‍ വിട്ടയക്കപ്പെടുകയായിരുന്നു.
2016 നവംബറില്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്റുമാര്‍ സേര്‍ച്ച് വാറന്റ് പുറപ്പെടുവിച്ച് ടെക്‌സസിലെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ അനധികൃതമായി എത്തിയ ആയിരക്കണക്കിനാളുകളെകുറിച്ച് വ്യാജരേഖകള്‍ കണ്ടെത്തി.