Image

സംസ്ഥാനത്ത്‌ കനത്ത മഴ വ്യാഴാഴ്‌ച വരെ; നാലുപേര്‍ കൂടി മരിച്ചു

Published on 22 July, 2019
സംസ്ഥാനത്ത്‌  കനത്ത മഴ വ്യാഴാഴ്‌ച വരെ; നാലുപേര്‍ കൂടി മരിച്ചു


തിരുവനന്തപുരം: കനത്ത മഴയില്‍ സംസ്ഥാനത്ത്‌ നാലുപേര്‍ കൂടി മരിച്ചു. ഒരാളെ കാണാതായി. ഇതോടെ മൂന്നു ദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി.

കോട്ടയം കിടങ്ങൂരില്‍ വെള്ളത്തില്‍ വീണ്‌ യുവാവ്‌ മരിച്ചു. മനേഷ്‌ സെബാസ്റ്റ്യനാണ്‌ മരിച്ചത്‌. മഴയില്‍ ചുറ്റുമതില്‍ ഇടിഞ്ഞു വീണ്‌ കൊച്ചി വൈപ്പിന്‍ എടവനക്കാട്ട്‌ നിര്‍മാണത്തൊഴിലാളിയായ തമിഴ്‌നാട്‌ സ്വദേശി തങ്കവേലു മരിച്ചു. മറ്റൊരു തൊഴിലാളിക്ക്‌ പരിക്കേറ്റു.

തൃശ്ശൂര്‍ പുത്തന്‍ചിറയില്‍ കൂട്ടുകാരുമൊത്ത്‌ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കരൂപ്പടന്ന നെടുങ്ങാണത്തുകുന്ന്‌ തേര്‍ക്കയില്‍ പ്രകാശന്റെ മകന്‍ വിഷ്‌ണുവാണ്‌ മരിച്ചത്‌.

തിരുവനന്തപുരം ജില്ലയിലെ നീണ്ടകരയില്‍ നിന്നും കാണാതായ മൂന്ന്‌ മല്‍സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം അഞ്ചുതെങ്ങ്‌ തീരത്തടിഞ്ഞു. കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട്‌ നീരോടി സ്വദേശി സഹായരാജാണ്‌ മരിച്ചത്‌. മറ്റു രണ്ടുപേരെ കണ്ടെത്താനായിട്ടില്ല.

കണ്ണൂര്‍ ഉളിക്കലിനു സമീപം കനത്ത മഴയില്‍ ജീപ്പ്‌ പാലത്തിനു മുകളില്‍നിന്ന്‌ മണിക്കടവ്‌ പുഴയിലേക്കു മറിഞ്ഞ്‌ ഒരാളെ കാണാതായി. മൂന്നുപേര്‍ രക്ഷപ്പെട്ടു. കാരിത്തടത്തില്‍ ലിതീഷിനെയാണ്‌ കാണാതായത്‌.

അതേസമയം, വ്യാഴാഴ്‌ച വരെ കനത്തമഴയ്‌ക്കുള്ള മുന്നറിയിപ്പ്‌ തുടരുകയാണ്‌. തിങ്കളാഴ്‌ച കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ്‌ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.

സംസ്ഥാനത്തൊട്ടാകെ 17 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക