Image

പീരുമേട് കസ്റ്റഡി കൊലപാതകം ; പൊലീസ് നടപടി ക്രൂരവും പൈശാചികവുമെന്ന് സര്‍ക്കാര്‍

Published on 22 July, 2019
പീരുമേട് കസ്റ്റഡി കൊലപാതകം ; പൊലീസ് നടപടി ക്രൂരവും പൈശാചികവുമെന്ന് സര്‍ക്കാര്‍

കൊച്ചി: പീരുമേട് രാജ്‌കുമാര്‍ കസ്റ്റഡിക്കൊലപാതകത്തില്‍ പൊലീസ് നടപടിയെ തള്ളി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ പൊലീസിന്‍റെ നടപടി ക്രൂരവും പൈശാചികവുമാണെന്ന് സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തി . കസ്റ്റഡി കൊലപാതക കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് രാജ്‌കുമാറിന്റെ ഭാര്യയും മക്കളും നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ പോലീസിനെതിരായിട്ടുള്ള നിലപാടറിയിച്ചത്.


കേസ് സിബിഐക്ക് വിടുന്നത് സംബന്ധിച്ചുള്ള നിലപാടറിയിക്കാന്‍ സിബിഐക്കും സര്‍ക്കാരിനും കോടതി നോട്ടീസയച്ചു. കേസ് ഏറ്റെടുക്കുന്നതിലുള്ള നിലപാട് അറിയിക്കണമെന്നും സിബിഐയോട് കോടതി. അതേസമയം, രാജ്കുമാറിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും, എഫ്‌ഐആറും കുടുംബത്തിന് നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.രാജ്കുമാറിന്‍റെ ബാങ്ക് പാസ്ബുക്ക് വിട്ട് നല്‍കാനും കോടതിയുടെ ഉത്തരവില്‍ പറയുന്നു.


കസ്റ്റഡിമരണത്തില്‍ ഉത്തരവാദികളായവരില്‍ നിന്നും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്ന് ഭാര്യ വിജയ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു . ജൂണ്‍ 12 മുതല്‍ 16 വരെ രാജ്‌കുമാറിനെ അന്യായമായി കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്നാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന പരാതി. ഹര്‍ജി തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക