Image

കിരീടത്തിന്റെ പിറവിയ്ക്ക് പിന്നില്‍ പ്രേക്ഷര്‍ അറിയാത്ത കീരിക്കാടന്‍ ജോസിന്റെ കഥ

Published on 04 August, 2019
കിരീടത്തിന്റെ പിറവിയ്ക്ക് പിന്നില്‍ പ്രേക്ഷര്‍ അറിയാത്ത കീരിക്കാടന്‍ ജോസിന്റെ കഥ

മലയാള സിനിമ ചരിത്രത്തില്‍ ഇടം നേടിയ ചിത്രമാണ് ലോഹിതദാസ്‌സിബി മലയില്‍ ടീമിന്റെ കിരീടം. ചിത്രം ഇറങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും കിരീടത്തിലെ സേതുവും കീരിക്കാടന്‍ ജോസും മലയാളി മനസ്സില്‍ ഇന്നും മായാതെ കിടക്കുന്നു.


നായകനൊപ്പം തന്നെ കീരിക്കാടന്‍ ജേസിന്റെ വില്ലന്‍ കഥാപാത്രവും പ്രേക്ഷകരെ അമ്ബരപ്പിച്ച്‌ കളഞ്ഞു. സിനിമയിലെ കഥാപാത്രത്തെ പോലെ തന്നെ ചിത്രത്തില്‍ വില്ലന്റെ വേഷത്തില്‍ എത്തിയ കീരിക്കാടന്‍ ജോസും മലയാളി മനസ്സില്‍ ഇടം പിടിച്ചു.

കിരീടത്തിന്റെ പിറവിയ്ക്ക് പിന്നില്‍ പ്രേക്ഷര്‍ അറിയാത്ത ഒട്ടനവധി കഥകളുണ്ടെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയായ ദിനേശ് പണിക്കര്‍ പറയുന്നത്. ചിത്രത്തിലെ വില്ലന്റെ പിറവിയെക്കുറിച്ചും ദിനേശ് പറയുന്നതിങ്ങനെ.


ചിത്രത്തിന്റെ തിരക്കഥ അടക്കമുള്ള എല്ലാ കാര്യങ്ങളും പൂര്‍ത്തിയായി കഴിഞ്ഞ സമയമാണ്. ഞങ്ങള്‍ അതുമായി ലാലിനെ കാണാന്‍ ചെന്നു. രണ്ട് രണ്ടര മണിക്കൂര്‍ നേരത്തോളം അദ്ദേഹം കഥ കേട്ടു. എല്ലാം കേട്ടിട്ട് ലാലിന്റെ മുഖത്ത് ഒരു ഭാവദേദവും ഉണ്ടായില്ല. ഇനി തിരക്കഥ ഇഷ്ടമാകാത്തതു കൊണ്ടാണോ എന്ന് ഞങ്ങള്‍ വിചാരിച്ചു. പക്ഷേ എല്ലാം കഴിഞ്ഞപ്പോള്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ അദ്ദേഹം ചോദിച്ചു. ആ വില്ലന്‍ വേഷം ആരാ ചെയ്യുന്നത്?


ഞങ്ങള്‍ ഉറപ്പിച്ച്‌ വെച്ചിരുന്നത് പ്രദീപ് ശക്തി എന്ന തെലുങ്ക് നടനെയായിരുന്നു. അദ്ദേഹത്തിന് അഡ്വാന്‍സും കൊടുത്തിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് രണ്ട് ദിവസം മാത്രം ശേഷിക്കെ പ്രദീപ് ശക്തിയെക്കുറിച്ച്‌ ഒരു വിവരവുമില്ല. പിന്നീട് വില്ലന്‍ ആര് എന്ന ആലോചനയില്‍, കലാധരന്‍ എന്ന ഒരു അസോസിയേറ്റാണ് എന്‍ഫോഴ്സിമെന്റില്‍ ജോലിയുള്ള തന്റെ ഒരു സുഹൃത്തിനെ കുറിച്ച്‌ പറയുന്നത്. അയാള്‍ വന്നു.


നോക്കിയപ്പോള്‍ ആറടി മൂന്നിഞ്ച് ഉയരമുള്ള ഒരു ആജാനബാഹു. കണ്ടപ്പോള്‍ തന്നെ കീരിക്കാടന്‍ ജോസിനു വേണ്ട ബാഹ്യമായ രൂപം ആ മനുഷ്യനില്‍ ഉണ്ടായിരുന്നു. ഡയറക്ടര്‍ സിബി മലയിലിനും തിരക്കഥാകൃത്ത് ലോഹിതദാസിനും ആളെ ബോധിച്ചു. അങ്ങനെ മോഹന്‍രാജ് എന്ന വ്യക്തി കീരിക്കാടന്‍ ജോസായി മാറി.

ലാല്‍, തിലകന്‍ ജോഡി വിസ്മയിപ്പിച്ച ചിത്രം ലോഹിതദാസ് എഴുതി സിബി മലയിലാണ് ഒരുക്കിയത്. 1989 ജൂലൈ 7നായിരുന്നു സിനിമ റിലീസ് ചെയ്തത്. മികച്ച അഭിനയമൂഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ള ചിത്രം ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു.


ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് മോഹന്‍ലാല്‍ അര്‍ഹനാവുകയുണ്ടായി. ചിത്രം തുടര്‍ന്ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക