ആവാഹനം
മന്ത്രകളത്തിനുമുന്നില് ചമ്രംപടിഞ്ഞിരുന്നുകൊണ്ട് രാമഭദ്രന്‍തമ്പി മന്ത്രം ഉരുവിടാന്‍ തുടങ്ങി.തമ്പിയുടെ അധരങ്ങള്‍ മന്ത്രങ്ങളുടെ ഉരുക്കഴിക്കുമ്പോള്‍ പുറത്തെ തൊടിയില്‍ ഉരുവംകൊണ്ട ചുഴലിക്കാറ്റില്‍ വൃക്ഷങ്ങള്ആടിയുലഞ്ഞു.രാത്രിയുടെ അന്ധകാരം ഒന്നുകൂടെ കനത്തുവന്നു. ആകാശം കരിമഷിപോലെ കനത്ത ഇരുളിലാണ്ടു.സമീപത്തെ കുറ്റികാടുകളില്‍ നിന്നു കുറുനരികള്‍ ഭയപ്പാടോടെ ഓരിയിട്ടു. വൃക്ഷശിഖരങ്ങളില്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന വവ്വാലുകളുടെ പറ്റം വലിയ ശബ്ദത്തില്‍ കരഞ്ഞുകൊണ്ട് പറന്നകന്നു. തെക്കിനിയുടെ പിന്നില്‍ ആകാശത്തോളം തലയുയര്‍ത്തി നില്ക്കുന്ന ആലിന്തുഞ്ചത്തൊരു വെള്ളിടിവെട്ടി. ചിന്നിചിതറിയമിന്നല്പിണര്വേരുകള്വെള്ളിനാഗത്താന്മാരായി രൂപം പൂണ്ട് മണ്ണിലുടെ ഇഴഞ്ഞുചെന്നു.അറയുടെ അടച്ചിട്ട വാതിലിനിടയിലൂടെ നാഗങ്ങള്‍ മന്ത്രകളത്തിലേക്ക് നൂണ്ടു കടന്നു. അറയുടെ ചുവരില്‍ തൂക്കിയിട്ടിരുന്ന കുത്തുവിളക്കിലെ തിരിനാളംതനിയെ പ്രകാശിച്ചു. അറയിലെങ്ങും പാലപ്പൂവിന്റെ വശ്യഗന്ധം തിങ്ങി നിറഞ്ഞപ്പോള്‍ രാമഭദ്രന്‍തമ്പി കണ്ണുകള്‍ തുറന്നു.പൂര്‍ണ്ണ നഗ്നയായ സുന്ദരിരൂപത്തില് മന്ത്രകളത്തില്‍ വന്നിരിക്കുന്ന യക്ഷിയുടെമേല്‍ അയാളുടെ ആജ്ഞാശക്തിയുള്ള നയനങ്ങള്‍ പതിഞ്ഞു.രാമഭദ്രന്‍തമ്പി കളത്തിലിരിക്കുന്ന യെക്ഷിയെ നോക്കി അധികാരത്തോടെ പറഞ്ഞു.
“ഇനിഅങ്ങട് എഴുന്നേല്കുക”
അറയിലെ ഇരുളും മങ്ങിയ വെളിച്ചവും ചേര്‍ന്നു വിന്യസിച്ച നിഴലിന്റെ ഉടയാടയുമായി കൃഷണശിലയില്‍ കൊത്തിയെടുത്ത മനോഹര ശില്പംപോലെ എണ്ണക്കറുമ്പിയായ യെക്ഷി കളത്തിനു നടുവില്‍ എഴുന്നേറ്റുനിന്നു.കുത്തുവിളക്കുമായി തമ്പി അവളുടെ അടുത്തേക്കു ചെന്നു.വിളക്കിന്റെ തിരിനാളം അവളുടെ നേരേ പിടിച്ചുകൊണ്ട് നിഴല്ഒളിച്ചുപിടിച്ച അവളുടെ ബാക്കി നഗ്നതയെകൂടി അയാള്കൊതിയോടെ നോക്കി കണ്ടു.
“ന്റെ പിന്നാലെ വരിക.”
രാമഭദ്രന്‍തമ്പി യെക്ഷിയോടു ആജ്ഞാപിച്ചു കൊണ്ടുമുന്പേ നടന്നു.അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ യക്ഷി അയാളുടെ പിന്നാലെ കിടക്കറയിലേക്ക് നടന്നു.....
വായന നിര്‍ത്തി പുസ്തകം നെഞ്ചിലേക്ക് കമിഴ്ത്തികൊച്ചെറുക്കന് കണ്ണുകളടച്ചു കിടന്നു. യെക്ഷിയുടെ സുന്ദരമായ നഗ്നമേനിയും ആ നഗ്നതയില്‍ രാമഭദ്രന്‍തമ്പി നടത്തിയ ദീര്‍ഘമായ വേഴ്ചകളുംകൊച്ചെറുക്കന് അവന്റെ മനോമുകുരത്തില്‍ ഒരിക്കല്‍ക്കൂടി കണ്ടു.ഹേഷാരവം മുഴക്കികൊണ്ട്കാട്ടുകുതിരകള്കൊച്ചെറുക്കന്റെ തുടകള്‍ക്കിടയിലൂടെ കുതിച്ചുപാഞ്ഞു. വിരലുകളില്‍ തെറിച്ചുവീണ വികാരത്തിന്റെ വഴുവഴുത്ത നനവിനെ ഇരുണ്ട മുറിയുടെ മുഷിഞ്ഞ ചുവരില്‍ ഉണക്കാനിട്ടശേഷം കൊച്ചെറുക്കന് ഉറക്കത്തിലേക്കു നടന്നിറങ്ങി .
ഉറക്കത്തില്‍ കൊച്ചെറുക്കനൊരു സ്വപ്നംകണ്ടു. പാടത്തിനക്കരെഇരുളില് കറുത്ത ഭൂതങ്ങളായി തലയുയര്‍ത്തി നില്ക്കുന്ന കരിമ്പനമേട്ടിലെ കരിബനകളില് ഒരു കരിബനയുടെഓലകള്മാത്രം കൊടുങ്കാറ്റടിച്ചെന്നപോലെ വല്ലാതെ ഇളകിയാടുന്നു.ദ്രുതതാളത്തില്‍ മുടിയഴിച്ചു നൃത്തം ചെയ്യുന്ന യെക്ഷിപോല് കരിമ്പനയോലകള്‍ ഇളകിയാടി. കരിമ്പനമുകളില്നിന്നുംയെക്ഷിയുടെ ഉറക്കെയുള്ള പൊട്ടിച്ചിരി കൊച്ചെറുക്കന് കേട്ടു. കരിമ്പനകള്‍ കൈമാടിക്കൊണ്ട് അവനെ കരിമ്പനമേട്ടിലേക്ക് വിളിച്ചു.
കരിബന മുകളിലെ മാളിക
യെക്ഷിപ്പെണ്ണ് കരിമ്പനമുകളിലെ മായാമാളികയില്‍ പകലുറക്കം കഴിഞ്ഞെഴുന്നേറ്റു. എണീറ്റപാടെ പതിവുപോലെ കണ്ണാടിയുടെ മുന്പില് ചെന്നവള്നിന്നു.ഒരിക്കല്‍ അതി മനോഹരമായിരുന്ന അവളുടെകണ്ണുകളിപ്പോള് കുഴിയിലാണ്ടുതുടങ്ങി. ആവലിയകണ്ണുകള്ക്കു ചുറ്റുംപടരുന്ന കറുപ്പുരാശിയില്‍ നോക്കിയവള്‍ നെടുവീര്‍പ്പിട്ടു. അവളുടെ കവിളിന്റെ അരുണിമ നഷ്ടപ്പെട്ടു വല്ലാതെ വിളറിയിരിക്കുന്നതില് അവള് അതിയായി ദുഖിച്ചു. കവിളൊട്ടി എല്ലുകള്‍ തെളിഞ്ഞു തുടങ്ങി. ഇങ്ങിനെപോയാല്‍ തന്റെ കുലം അധികം താമസിയാതെ ഇല്ലാതാകുമെന്നവള് അങ്കലാപ്പോടെ ചിന്തിച്ചു.അവളുടെ തേജസും ഓജസുമൊക്കെ തിരികെ കിട്ടാനായി ഒരല്പം ചുടുചോര കുടിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്നവള്‍ ആശിച്ചു.
കലികാലമായതിനാല്‍ അല്ലെങ്കില്‍തന്നെ അവള്‍ക്കിപ്പോള്‍ കണ്ടകശനിയുടെ അപഹാരമാണ്. പാലമരങ്ങള്‍ ഇല്ലാതായതും കരിമ്പനകളുടെ എണ്ണംകുറഞ്ഞു വരുന്നതുമെല്ലാം അവളുടെ ആവാസവ്യവസ്ഥയെതന്നെതാറുമാറാക്കി.അവശേഷിച്ചിരുന്ന യെക്ഷികാവുകളും കുറ്റിക്കാടുകളും തൊഴിലുറപ്പ് പെണ്ണുങ്ങള്ചേര്ന്നു വെട്ടിവെളുപ്പിച്ചു അവിടെയെല്ലാം മഴക്കുഴിതോണ്ടി കഴിഞ്ഞു.ഇടവഴികളെല്ലാം പഞ്ചായത്തുകാര് ഏറ്റെടുത്തു താറിട്ടതിനാല് ആളുകള്‍ വഴിനടപ്പും നിര്‍ത്തി. ബൈക്കിലും ഓട്ടോറിക്ഷയിലുമായി എല്ലാവരുടെയും സഞ്ചാരം. അതുകൊണ്ടുതന്നെ മോഹിപ്പിച്ചു മയക്കിയെടുക്കാന്‍ പറ്റിയ ഏകാന്ത പഥികരെ കിട്ടാനും വളരെ പ്രയാസമായി.
മാറുന്ന നാടും പരിസ്ഥിതിയുംഎന്നാല് അതിനൊപ്പം മാറാത്ത മാമൂല് ആചാരങ്ങളുമാണ് അവള്‍ക്കിപ്പോള്‍ വിനയായത്. ചെറുപ്പക്കാരായ ആളുകള്‍ വെറ്റിലമുറുക്ക് എന്ന ശീലംതന്നെ ഉപേക്ഷിച്ചിരിക്കുന്നു. വയസന്മാര്പോലും ഇപ്പോള്‍ മുറുക്കാന്‍ പൊതിയോ ചുണ്ണാമ്പോ കൊണ്ടുനടക്കാറുമില്ല. പലപ്രാവശ്യം അവളും കൂട്ടുകാരികളും പാതാളലോകത്തുചെന്നു ഈ മുടിഞ്ഞ ദുരാചാരമായ‘ചുണ്ണാമ്പു ചോദ്യവും, ചുണ്ണാമ്പു വാങ്ങലും’നിര്‍ത്തലാക്കണമെന്ന് അപേക്ഷ നല്‍കിയതാണ് പക്ഷെ അപ്പോഴൊക്കെ
“ ഇതൊക്കെ പണ്ടേയുള്ള ആചാരമാണ് അതൊന്നും ഒഴിവാക്കാന്‍ പറ്റില്ല.ആചാരങ്ങള്‍ പാലിക്കാനുള്ളതാണ് അതു ലംഘിക്കാന്‍ പാടില്ല.ലംഘിച്ചാല്‍ ദേവന്മാര് പിണങ്ങും, കുലം മുടിയും പിന്നെ പാതാളവും നശിക്കും.”
ആചാര സംരക്ഷകരായ പാതാളവാസികള്‍ ഒറ്റക്കെട്ടായി അവരുടെ എതിര്‍പ്പുമായി വന്നു.
സന്ധ്യയായി.കരിബനമേട്ടില് ഇരുളുവീഴാന്‍ തുടങ്ങി. പുളിയിലക്കരമുണ്ടും ഒന്നരയു ചുറ്റിയയെക്ഷിപ്പെണ്ണ് തലയില്‍ നിറയെ പാലപ്പൂവും ചൂടിമോഹിനി വേഷത്തില്‍ ഏകാന്തരായ വഴിപോക്കരെയും പ്രതീക്ഷിച്ചുകൊണ്ട് അമ്പലപറമ്പിനടുത്തുള്ളപാലമരത്തിനു പിന്നില്‍ പതിവുപോലെ മറഞ്ഞു നില്ക്കാന് തുടങ്ങിയിട്ട് കുറെയധികം നേരമായി.അക്കരെകുന്നിലുള്ള ആദിവാസി കുടിലിലെ റേഡിയോവില്‍ നിന്നു “ വരുവാനില്ലാരുമേ വിജനമാം ഈ വഴി........” എന്ന ചലചിത്രഗാനം അപ്പോള്‍ ഉറക്കെ ഒഴുകിയെത്തിയത് തികച്ചും യാഥൃശ്ചികമെങ്കിലും ആ ഗാനം സന്ദര്‍ഭത്തിനനുയോജ്യവും സാധാരണയായി യെക്ഷിപ്പെണ്ണുങ്ങള് പാടുന്ന തരത്തിലുള്ള ഒരു വിഷാദഗാനവും ആയതിനാല്‍ ഇവിടെ എടുത്തു പറയുന്നു എന്നു മാത്രം.
അകലെ നിന്നും ഒരു ബൈക്ക് ചീറിപ്പാഞ്ഞു വരുന്നുണ്ട്. പാലമരം കടന്നുപോയ ബൈക്ക് അല്‍പ്പം മാറിയുള്ള കലിങ്കിനു മുകളില്‍ എത്തിയപ്പോള്‍ പെട്ടന്നുനിന്നു. ബൈക്ക് തിരിച്ചോടിച്ചു പാലമരചുവട്ടില്‍ കൊണ്ടുവന്നു നിര്‍ത്തി. നിര്‍ത്തിയ ബൈക്കില്‍ നിന്നും രണ്ടു ‘ഫ്രീക്കന്‍ ചെക്കന്മാര്’ ഇറങ്ങിവന്നു.ഒരുമുഴം കനകാംബരവും മുടിയില്‍തിരുകി കിഴക്കേകോട്ട ബസ്സ്റ്റാന്‍ഡിലെ നിഴല്പാടുകളില് അന്തിക്കു ഇടപാടുകാരെ കാത്തുനില്ക്കുന്ന ഉടല്കറുത്ത പെണ്ണുങ്ങളോടെന്നപോലെകാഴ്ചയില് കറുമ്പിയായ യെക്ഷിപ്പെണ്ണിനോടും കൂസല്യെനെ അവര്‍ ചോദിച്ചു.
“ചാച്ചിവരുന്നോ റൂമുണ്ട്”
യെക്ഷിപ്പെണ്ണ് ഫ്രീക്കന്മാരെ ആപാദചൂഡം നോക്കി. ധാരാളം ചോരയും നീരുംഉണ്ണി കുടവയറുമായി കൊഴുകൊഴുത്തു കൊഴക്കട്ടപോലുള്ള മിനുമിനുത്ത ദേഹങ്ങള്‍ ആവോളം കിട്ടിയിരുന്ന നാളുകള്‍ അവളുടെ ഓര്മ്മയില്ഒരു നഷ്ട്ടവസന്തത്തിന്റെ വേദനകള്‍ തീര്‍ത്തുകൊണ്ട് ഫ്ലാഷ്ബാക്കായിഅപ്പോള് കടന്നുവന്നു.
ദാണ്ടെ ഇപ്പോള്‍ അവളുടെ മുന്നില്‍ നില്ക്കുന്നു,പേനുംഈരും മേഞ്ഞുനടക്കുന്ന വലിയ പടപ്പതലയും അതിലെയും ഇതിലെയുമായി നീണ്ടുവളര്‍ന്ന ആട്ടുകൊറ്റന് താടിയുമുള്ള രണ്ടെണ്ണം. അവള് അവജ്ഞയോടെ അവരെ നോക്കി. മുഷിഞ്ഞു നാറിയ വേഷം, മെലിഞ്ഞു തൊലിഞ്ഞു ചോരയും നീരുമില്ലാത്ത അവരുടെ വായില്‍ നിന്നും വരുന്നതോ താംബൂലത്തിന്റെ സുഗന്ധത്തിനു പകരം ബണ്ട് കോളനിയില്‍ അട്ടയും ബാറ്ററിയും ഇട്ടുവാറ്റുന്ന കൂതറനാടന് സോമരസത്തിന്റെ വൃത്തികെട്ടനാറ്റവും. യെക്ഷിപ്പെണ്ണിനുവല്ലാതെ മനംപുരട്ടിഓക്കാനം വന്നു. അവള് അവിടെനിന്നും പെട്ടന്നു മറഞ്ഞു കളഞ്ഞു.
ഫ്രീക്കന്മാരുടെ ബൈക്ക് അകന്നുപോകുന്ന ശബ്ദം കേട്ടപ്പോള്‍ യെക്ഷിപ്പെണ്ണ്വീണ്ടു പാലചുവട്ടില്‍ ചെന്നു വഴിയിലേക്കും കണ്ണുംനട്ടു നില്‍പ്പായി. വഴിയില്‍ അപ്പോള്‍ നല്ല ഇരുട്ടു വീണു കഴിഞ്ഞു. അകലെ നിന്നാരോ ഒറ്റയ്ക്കുനടന്നുവരുന്നതവള്ആഹ്ളാദത്തോടെ നോക്കിക്കണ്ടു. ഏകാന്തനായ ആ പഥികന് പാലമരത്തിനു അടുത്തെത്തിയപ്പോള്‍ യെക്ഷിപ്പെണ്ണ് ചോദിച്ചു.
“അതേ ഒന്നവിടെ നിക്കോ ?”
ഒരു ഏക്താരയില്‍ മീട്ടിയപോലുള്ള മധുരമായ സ്വരം കേട്ടപ്പോള്‍ നടന്നു വന്നയാള്‍ ശബ്ദം കേട്ടിടത്തേക്ക് നോക്കി. അപ്പോള്‍ യെക്ഷിപ്പെണ്ണ് വശ്യമായി ചിരിച്ചുകൊണ്ട്ചോദിച്ചു .
“ഇച്ചിരെ ചുണ്ണാമ്പുണ്ടോ ആവോ, ഒന്നുവെറ്റില മുറുക്കാന്‍ ?”
വഴി യാത്രക്കാരന് യെക്ഷിപ്പെണ്ണിന്റെ മുഖത്തേക്ക് നോക്കി. വായില്‍ നിറഞ്ഞ മുറുക്കാന്‍ റോഡിലേക്ക് തുപ്പി. പിന്നെ യെക്ഷിപ്പെണ്ണിന്റെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു
“ദീദി, ആപ് ക്യാ പൂച്നാ ? മേരേ കോ സമച്നാ നഹി”
‘ന്റെ ഭഗോതീ സംഗതി കൊഴഞ്ഞല്ലോ. ഇയാളോടിപ്പ എങ്ങനാ ചുണ്ണാമ്പ് ചോദിക്ക’. യെക്ഷിപ്പെണ്ണ് ഇച്ചിരെ ഉറക്കെ തന്നെ ആത്മഗതം ചെയ്തുപോയി. യെക്ഷിയാണെങ്കിലും അവള് ആസമയം അറിയാതെ ഭഗവതിയെ വിളിച്ചുപോയി.വള്ളുവനാടന്‍ മലയാളം മാത്രം പറയുകയും അതുമാത്രം അറിയുകയും ചെയ്യന്ന കുലത്തില്‍ പിറന്ന യെക്ഷിപ്പെണ്ണ്എങ്ങിനെ മറ്റു ഭാഷകള്‍ കൈകാര്യം ചെയ്യും.?
“അതേ ചുണ്ണാമ്പ് .. ചുണ്ണാമ്പ് . മനസ്സിലായില്ല്യാന്നുണ്ടോ ഇയാള്‍ക്ക് ?”
എന്താണ് ചോദിക്കുന്നതെന്ന് പഥികനു പിടികിട്ടിയില്ലെന്നു മുറുക്കാന്കറ പിടിച്ച പല്ലും കാണിച്ചു വായുംതുറന്നുള്ള അവന്റെ നില്പ്പു കണ്ടപ്പോള്യെക്ഷിപ്പെണ്ണിനു മനസ്സിലായി.യെക്ഷിപ്പെണ്ണ്! കൈത്തലം വിടര്‍ത്തി വെറ്റിലയില്‍ ചുണ്ണാമ്പ് തേക്കുന്നപോലെ ആഗ്യം കാണിച്ചു. എന്നിട്ടതു മടക്കി വായിലിടുന്നപോലെ അഭിനയിച്ചും കാണിച്ചു. ഇപ്പോള്‍ ഏകാന്തപഥികനു കാര്യം മനസ്സിലായി. അയാളുടെ മുഖംവിടര്‍ന്നു. അതുകണ്ടപ്പോള്‍ യെക്ഷിപ്പെണ്ണിനും സന്തോഷമായി. യാത്രികന് പറഞ്ഞു .
“ അഭി സമച്ച് ഗയീ, ചൂര്‍ണാ. ?ലേകിന് ദീദി,മേരെ പാസ് ചൂര്‍ണാ നഹി. ആപ്കോ പാന്‍ പരാഗ് ചാഹിയെ ? ”
പോക്കറ്റില്‍ നിന്ന് പാന്‍പരാഗിന്റെ തിളങ്ങുന്ന ഒരു പായ്ക്കറ്റെടുത്തു യെക്ഷിപ്പെണ്ണിനു നേരെ നീട്ടിക്കൊണ്ടയാള്‍ ചോദിച്ചു .
നിരാശാഭരിതയെങ്കിലുംമറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ യെക്ഷിപ്പെണ്ണ് പാലമരച്ചുവട്ടില്‍ തന്നെനിന്നു. അപ്പോഴാണ് കൊച്ചെറുക്കന് ആവഴിക്കു ചെല്ലുന്നത്. അങ്ങാടീന്നു തിരിച്ചു വരുമ്പോള്‍ ഇച്ചിരി ചുണ്ണാമ്പ് വാങ്ങി വരണമെന്നു അപ്പച്ചി കൊച്ചെറുക്കനോട്വാട്ട്സാപ്പു ചെയ്തുതു കൊണ്ട്. ചുണ്ണാമ്പു സഹിതമാണ് കൊച്ചെറുക്കന്റെ വരവ്.
പാലപൂവിന്റെ മണം മൂക്കിലടിച്ചപ്പോള്‍ കൊച്ചെറുക്കന് തന്റെ സ്വപ്നകാമുകിയായ യെക്ഷിയെ ചുമ്മാതോര്‍ത്തു.ഏതോ ആലോചനയില്‍ നിമഗ്നയായിരുന്നതിനാല് യെക്ഷിപ്പെണ്ണാകട്ടെ കൊച്ചെറുക്കന് വരുന്നതൊന്നും അറിഞ്ഞതുമില്ല. പാലമരച്ചുവട്ടില്‍ വെളുത്തവസ്ത്രത്തിന്റെ അനക്കം കണ്ട കൊച്ചെറുക്കന് വല്ല നേരമ്പോക്കുംതരാവുമോ എന്നറിയാനായി അവിടേക്ക് നടന്നു ചെന്നു. കൊച്ചെറുക്കന്റെയും യെക്ഷിപ്പെണ്ണിന്റെയും കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞു.അവള് വായ തുറക്കാന്‍ തുടങ്ങിയപ്പഴേ കൊച്ചെറുക്കന് അങ്ങോട്ട് ചോദിച്ചു .
“ചുണ്ണാമ്പ് വേണമായിരിക്കും അല്ലെ ?”
കൊച്ചെറുക്കന്റെ ചോദ്യം കേട്ടവളതിശയിച്ചു. പിന്നെ അതെയെന്നു തലയാട്ടി.കൊച്ചെറുക്കന് കയ്യിലിരുന്ന ചുണ്ണാമ്പു മുഴുവനും അവള്‍ക്കു നല്കി. അവളുടെ അനുമതി കാത്തു നില്‍ക്കാതെ കൊച്ചെറുക്കന് അവളെ കെട്ടിപ്പിടിച്ചുകൊണ്ട് അവളുടെ വലിയ മുലകള്‍ക്കിടയില്‍ അവന്റെ മുഖം പൂഴ്ത്തി. പാലപ്പൂവിന്റെ സുഗന്ധമുള്ള അവളുടെ വിയര്‍പ്പിന്റെ കണികകള്‍ കൊച്ചെറുക്കന്റെ രസമുകുളങ്ങളില്‍ ഉപ്പുനിറച്ചു.ഉന്മത്തനായ കൊച്ചെറുക്കന്റെ സിരകളിലൂടെ രക്തം കുത്തിയൊഴുകി.അമാനുഷിക കരുത്തുമായി മാന്ത്രികനായ രാമഭദ്രന്തമ്പിയുടെ ആത്മാവപ്പോള്‍ അവനില്‍ ആവേശിച്ചു.
ഒരുപൂച്ചകുഞ്ഞിനെ കഴുത്തില്തൂക്കിയെടുക്കുന്നലാഘവത്തോടവള് കൊച്ചെറുക്കനെയും ചേര്ത്തുപിടിച്ചുകൊണ്ട്ആകാശത്തിലേക്കുപറന്നുയര്ന്നു. ആകാശത്തിലൂടെ സഞ്ചരിച്ചുകൊണ്ട് നിമിഷങ്ങള്‍ക്കകം അവള് കരിമ്പന മുകളിലെ മാളികയിലെത്തി .
നേരം വെളുത്തപ്പോള്‍ കൊച്ചെറുക്കന് കണ്ണുതിരിച്ചു ചുറ്റും പരതി നോക്കി. താന്‍ കിടക്കുന്നത് രാത്രിയില്‍ കിടന്നമൃദുവായ തൂവല്കിടക്കയിലല്ലകരിമ്പനമേട്ടിലെ പാറക്കെട്ടിനിടയിലാണെന്നു അവനു മനസ്സിലായി.അവന്റെ കണ്ണുകള്‍ അവിടെ മുഴുവന്‍ അവളെ തിരഞ്ഞെങ്കിലും അവളെ അവിടെയെങ്ങും കണ്ടില്ല.
തലേന്ന് നടന്നതൊക്കെ കൊച്ചെറുക്കന് ഓര്‍മ്മിച്ചെടുക്കാന്‍ നോക്കി. കരിമ്പനമുകളിലെ മാളികയില്‍ എത്തിയപാടെഭ്രാന്തമായ ആവേശത്തോടെ അവളിലേക്കു പടരുകയായിരുന്നു കൊച്ചെറുക്കന്. ഇച്ചിരെ നേരം കഴിഞ്ഞപ്പോഴേക്കും കൊച്ചെറുക്കന്റെഅരക്കൂട് വല്ലാതെ തളരാന്‍ തുടങ്ങി. കിതപ്പില്‍ നെഞ്ചിന്‍കൂടു തകര്‍ന്നു ഹൃദയം പുറത്തേക്ക് ചാടുമെന്നു തോന്നിയപ്പോള്‍ കാമത്തിന്റെ പരകോടിയില്‍ ത്രസിച്ചു നില്ക്കുന്ന അവളുടെ പാലപ്പൂ മണക്കുന്ന മുലകളില്‍ മുഖംപൂഴ്ത്തി കൊച്ചെറുക്കാന് തളര്‍ന്നുവീണു. തളര്‍ന്നു പോയ കൊച്ചെറുക്കനെ അവള് അവളുടെ നെഞ്ചില്‍ നിന്നിടംകയ്യാലെടുത്തു മാറ്റി. പിന്നെ അവന്റെമേല്‍ ഒരു നാഗകന്യകയെപ്പോല് സീല്ക്കാരത്തോടെ ഇഴഞ്ഞുകയറി കൊച്ചെറുക്കന്റെ കഴുത്തിലേക്ക് അവളുടെ ചുണ്ടുകള്‍ ചേര്‍ത്തു. അവളുടെ കോമ്പല്ലുകള്കൊച്ചെറുക്കന്റെ കഴുത്തില്‍ മുറിപ്പാടിന്റെ നീറ്റല്‍ ഏല്പ്പിച്ചപ്പോള്കൊച്ചെറുക്കന്വല്ലാത്തൊരു നിര്‍വൃതിയില്‍ പുളഞ്ഞു. പിന്നെ പ്രാണന് അല്‍പ്പാല്‍പ്പമായി അവളിലേക്ക് ഒഴുകി ചെല്ലുന്നതിന്റെ താളംഅവന് തിരിച്ചറിഞ്ഞു.
കൊച്ചെറുക്കന് മുകളിലേക്കു നോക്കി തലേന്നു കണ്ട മാളിക അവിടെയെങ്ങും കണ്ടില്ല. ചുറ്റും നോക്കിയ കൊച്ചെറുക്കന് കരിമ്പന ചുവട്ടില്‍ പലയിടത്തായി ചിതറിക്കിടക്കുന്ന അവന്റെ എല്ലിന് കഷണങ്ങളും മുടിയുംനഖവും കണ്ടു. കൊച്ചെറുക്കനെ അന്വോഷിച്ചുനടന്ന നാട്ടുകാര്‍ക്ക് പാലമരത്തിന്റെ ചുവട്ടില്‍ നിന്നും ഒരുപൊതി ചുണ്ണാമ്പുകിട്ടി. അവര്‍ അതും കയ്യിലെടുത്തുകൊണ്ട് കരിബനമേട്ടിലെക്ക് നടന്നു വരുന്നത് അകലെ നിന്നുതന്നെ കൊച്ചെറുക്കന് കണ്ടു.