Image

ബാലഭാസ്‌കറിന്റെ മരണം: കാര്‍ ഓടിച്ചിരുന്നത്‌ അര്‍ജുന്‍ തന്നെയെന്ന്‌ ഫോറെന്‍സിക്‌ റിപ്പോര്‍ട്ട്‌

Published on 24 August, 2019
ബാലഭാസ്‌കറിന്റെ മരണം: കാര്‍ ഓടിച്ചിരുന്നത്‌ അര്‍ജുന്‍ തന്നെയെന്ന്‌ ഫോറെന്‍സിക്‌ റിപ്പോര്‍ട്ട്‌

ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെടുമ്‌ബോള്‍ കാര്‍ ഓടിച്ചിരുന്നത്‌ അര്‍ജുന്‍ തന്നെയെന്ന്‌ ഫോറന്‍സ്‌ വിദഗ്‌ധരുടെ റിപ്പോര്‍ട്ട്‌. സ്റ്റിയറിംഗിലെയും സീറ്റ്‌ബെല്‍റ്റിലെയും വിരലടയാങ്ങളും. മുടിയിഴകളുടെയും രക്തത്തിന്റെയും സാംപിളുകളും പരിശോധിച്ചതിലൂടെയാണ്‌ അര്‍ജുന്‍ തന്നെയാണ്‌ വാഹനം ഓടിച്ചിരുന്നത്‌ എന്ന്‌ വ്യക്തമായത്‌.

ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌ െ്രെകം ബ്രഞ്ചിന്‌ കൈമാറി. അപകടം നടക്കുന്ന സമയത്ത്‌ താനല്ല വാഹനം ഓടിച്ചിരുന്നത്‌ എന്നായിരുന്നു അര്‍ജുന്‍ പൊലീസിന്‌ നല്‍കിയിരുന്ന മൊഴി. എന്നാല്‍ ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴി മറിച്ചായിരുന്നു.

 സംഭവസ്ഥാലത്തുണ്ടായിരുന്ന കെഎസ്‌ആര്‍ടിസി െ്രെഡവര്‍ ബാലഭാസ്‌കറാണ്‌ വാഹനം ഓടിച്ചിരുന്നത്‌ എന്ന്‌ മൊഴി നല്‍കിയതോടെയാണ്‌ പൊലീസ്‌ ആശയക്കുഴപ്പത്തിലായത്‌.

അപകടം ഉണ്ടാകുമ്‌ബോള്‍ വാഹനം ഓടിച്ചിരുന്നത്‌ താനയിരുന്നു എന്നായിരുന്നു അര്‍ജുന്‍ ആദ്യം നല്‍കിയ മൊഴി. ബാലഭാസ്‌കര്‍ മരിച്ചതോടെ വാഹനം ഓടിച്ചത്‌ ബാലഭാസ്‌കര്‍ ആയിരുന്നു എന്ന്‌ മൊഴി മാറ്റുകായായിരുന്നു. 

 ബാലഭാസ്‌കറിന്റെ പിതാവിന്റെ ആവശ്യപ്രകാരം കേസ്‌ െ്രെകം ബ്രാഞ്ച്‌ ഏറ്റെടുത്തപ്പോള്‍ ആര്‍ജുനെ വീണ്ടും ചോദ്യം ചെയ്‌തിരുന്നു. അപകട സമയത്ത്‌ വാഹനം ഓടിച്ചത്‌ ആരാണെന്ന്‌ ഓര്‍മയില്ല എന്നാണ്‌ െ്രെകം ബ്രാഞ്ചിന്‌ അര്‍ജുന്‍
നല്‍കിയ മൊഴി.

ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടതോടെ അര്‍ജുന്‍ മൊഴിമാറ്റാനുണ്ടായ കാരണത്തെ കുറിച്ച്‌ െ്രെകം ബ്രാഞ്ച്‌ വിശദാമായി അന്വേഷിക്കും. സെപ്‌തംബര്‍ 25ന്‌ പുലര്‍ച്ചെയാണ്‌ ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പട്ടത്‌. കുഞ്ഞ്‌ സംഭവസ്ഥലത്തും ഭാലഭാസ്‌കര്‍ ചികിത്സക്കിടെയും മരിക്കുകായായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക