Image

കെവിന്‍ വധക്കേസ്; പ്രതികള്‍ക്കുള്ള ശിക്ഷാ വിധി ചൊവ്വാഴ്ചത്തേക്ക് മാറ്റി

Published on 24 August, 2019
കെവിന്‍ വധക്കേസ്; പ്രതികള്‍ക്കുള്ള ശിക്ഷാ വിധി ചൊവ്വാഴ്ചത്തേക്ക് മാറ്റി
കോട്ടയം: കെവിന്‍ വധക്കേസിലെ ശിക്ഷാവിധിയിന്‍ മേലുള്ള പ്രതിഭാഗത്തിന്റെ വാദം അവസാനിച്ചു. ദുരഭിമാനക്കൊലയെങ്കില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് കാണേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി.

കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷാ വിധി ചൊവ്വാഴ്ചത്തേക്ക് മാറ്റി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ശിക്ഷ സംബന്ധിച്ച്‌ അഭിഭാഷകരുടെയും പ്രോസിക്യൂഷന്‍റെയും വാദം കേട്ട ശേഷമാണ് വിധി പറയല്‍ മാറ്റി വച്ചത്. 

കേസില്‍ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള വാദങ്ങളാണ് പ്രതിഭാഗം ഇന്ന് ഉന്നയിച്ചത്. പ്രതികളുടെ പ്രായവും പ‍ശ്ചാത്തലവും പരിഗണിക്കണമെന്നും ഇവര്‍ മുമ്ബ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. അതേസമയം, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്നു പരിഗണിച്ച്‌ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.കേസില്‍ 10 പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 14 പ്രതികളില്‍ നാലു പേരെ വെറുതെ വിടുകയും ചെയ്തു. കെവിന്‍റെ ഭാര്യ നീനുവിന്‍റെ പിതാവ് ചാക്കോ ജോണ്‍ ഉള്‍പ്പെടെ നാലു പേരെയാണ് വെറുതെവിട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക