Image

ഭര്‍ത്താവെന്ന് പറയുന്നതിനേക്കാളും ഒരു ഗുരുവാണ് അദ്ദേഹം ; സീമ

Published on 17 September, 2019
ഭര്‍ത്താവെന്ന് പറയുന്നതിനേക്കാളും ഒരു ഗുരുവാണ് അദ്ദേഹം ; സീമ

എണ്‍പതുകളില്‍ മലയാള സിനിമയുടെ പ്രിയ താരമായിരുന്നു നടി സീമ. 1978ല്‍ പുറത്തിറങ്ങിയ അവളുടെ രാവുകള്‍ എന്ന ഐ.വി ശശി ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് സജീവമായത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം നായികയായി എത്തി. ഇപ്പോഴും അഭിനയരംഗത്ത് സജീവമായ നടി അഭിനയം തന്നെയാണ് തന്റെ അന്നമെന്ന് വ്യക്തമാക്കുകയാണ്. 'എന്നെ സംബന്ധിച്ചിടത്തോളം അഭിനയം എനിക്കെന്റെ ചോറാണ്. അത് ഭാവിച്ചാണ് ഞാന്‍ അഭിനയിച്ചത്. ആ ഭാഗ്യംകൊണ്ട് ഇപ്പോഴും അഭിനയിക്കുന്നു '-സീമ പറയുന്നു.


'പഴയ നടന്‍മാര്‍ക്കും ഇപ്പോഴുള്ളവര്‍ക്കും വ്യത്യസ്ത സ്‌റ്റൈലാണ്. കാലങ്ങളായി അഭിനയരംഗത്തുള്ളവര്‍ മറ്റുള്ളവര്‍ക്ക് അത് പകര്‍ന്നു നല്‍കുന്നു. ഓരോ നടി നടന്മാരും തങ്ങളുടേതായ രീതിയില്‍ തന്നെയാണ് അഭിനയിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയില്‍ സാരി എന്നതിനു പകരം ബെല്‍ബോട്ടമും മിഡിയുമൊക്കെ കൊണ്ടുവന്നത് സീമയാണെന്ന് പറയാറുണ്ട്. ഇപ്പോഴും ന്യൂ ജനറേഷന്‍ പറയുന്നത് എന്റെ പേര് തന്നെയാണ്. ഇത് കേള്‍ക്കുമ്ബോള്‍ ഒരു സന്തോഷമാണ്. അത് കോപ്പിയടിച്ചതൊന്നുമല്ല.

അതുപോലെ രാഗേന്ദു കിരണങ്ങള്‍ ഒളിവീശിയില്ല എന്ന പാട്ടിനോട് വല്ലാത്ത ഇഷ്ടമാണ്.


 അതിലെ ഡാന്‍സ് മൂവ്‌മെന്റൊക്കെ ചെയ്യുമ്ബോഴുള്ള രസം ഒന്നുവേറെതന്നെയായിരുന്നു. ആ ഡാന്‍സ് കണ്ട് ശശിയേട്ടന്‍ പറഞ്ഞു നന്നായിട്ടുണ്ടെന്ന്. ഇങ്ങനൊരു നര്‍ത്തകിയെ സ്വന്തമാക്കിയത് ഭാഗ്യമാണെന്നും അദ്ദേഹം പറയുമായിരുന്നു. ആ വാക്കുകള്‍ എന്റെ കാതില്‍ ഇപ്പോഴുമുണ്ട്. ജീവിതത്തില്‍ ഏറ്റവും അധികം എന്നെ സ്വാധീനിച്ചിട്ടുള്ള വ്യക്തി ഐ.വി ശശിതന്നെ. ഭര്‍ത്താവെന്ന് പറയുന്നതിനേക്കാളും ഒരു ഗുരുവാണ് അദ്ദേഹം'-സീമ പറഞ്ഞു.

Join WhatsApp News
S SLC തോറ്റ കുട്ടി 2019-09-18 08:55:51
ഞങ്ങളും അങ്ങനയ തുടങ്ങിയത് . അങ്ങേര്‍ ടുട്ടോറിയാല്‍ സാറും ഞാന്‍ കുട്ടിയും. പിന്നെ എനിക്ക് സ്പെഷ്യല്‍ ടുഷനും, അങ്ങനെ അദേഹം എന്‍റെ ഭര്‍ത്താവും ഞാന്‍ ഭാര്യയും ആയി. 
ഇപ്പോള്‍ അദേഹം പുതിയ കുട്ടിയുടെ കൂടെ ആണ്, ഞാന്‍ ചോദിച്ചപോള്‍ പറയുക ' നീ തോറ്റതു എന്‍റെ കുഴപ്പം ആണോ; പുതിയ കുട്ടികളെ പഠിപ്പിച്ചാല്‍ അല്ലേ പണം കിട്ടുകയുള്ളൂ' എന്നാലും അദേഹം സ്നേഹം ഉള്ളവന ഇടക്കിടെ എന്നെ കാണാന്‍ വരും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക