Image

മദര്‍ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു, പുതിയതായി അഞ്ച്‌ വിശുദ്ധര്‍

Published on 13 October, 2019
മദര്‍ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു, പുതിയതായി അഞ്ച്‌ വിശുദ്ധര്‍


വത്തിക്കാന്‍: മറിയം ത്രേസ്യയെ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. ഇതോടെ കേരള കത്തോലിക്ക സഭയില്‍ വിശുദ്ധരുടെ എണ്ണം നാലായി. വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്‌സ്‌ ബസലിക്കയില്‍ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്‌. മറിയം ത്രേസ്യയെക്കൂടാതെ കര്‍ദിനാള്‍ ജോണ്‍ ഹെന്‍റി ന്യൂമാന്‍, സിസ്റ്റര്‍ ജിയൂസിപ്പിന വന്നിനി, സിസ്റ്റര്‍ മാര്‍ഗിരിറ്റ ബേയ്‌സ, സിസ്റ്റര്‍ ഡല്‍സ്‌ ലോപ്പേസ്‌ പോന്തേസ്‌ എന്നിവരെയും വിശുദ്ധരായി പ്രഖ്യാപിച്ചു.

ചങ്ങില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, ആര്‍ച്ച്‌ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, മാര്‍ ജേക്കബ്‌ മനത്തോടത്ത്‌, മാര്‍ പോളി കണ്ണൂക്കാടന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, ടി.എന്‍.പ്രതാപന്‍ എംപി തുടങ്ങിയവര്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട രൂപതയില്‍ പുത്തന്‍ചിറ ദേശത്ത്‌ 1876 ഏപ്രില്‍ 26 നായിരുന്നു മറിയം ത്രേസ്യയുടെ ജനനം. പുത്തന്‍ചിറ ചിറമേല്‍ മങ്കിടിയാന്‍ തോമയുടെയും താണ്ടയുടെയും മൂന്നാമത്തെ മകള്‍ക്ക്‌ ചെറിയ പ്രായം മുതലേ ദൈവസ്‌നേഹം പ്രകടമായിരുന്നു. 

തുടക്കം മുതലേ കുടുംബംഗങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച പ്രവര്‍ത്തനം. ക്രിസ്‌തുവിന്റെ കരുണാര്‍ദ്ര സ്‌നേഹത്തില്‍ വിശ്വസിച്ചു. 1913 ല്‍ ആശ്രമ ജീവിതം ആഗ്രഹിച്ച്‌ ഏകാന്തഭവനം നിര്‍മ്മിച്ചത്‌ ഹോളി ഫാമിലി സന്യാസി സമൂഹത്തിന്‌ അടിത്തറയായി.

 1914 മേയ്‌ 14 ന്‌ പുത്തന്‍ചിറയില്‍ ഹോളി ഫാമിലി സന്യാസിനി സമൂഹം സ്ഥാപിച്ചു. സ്‌ത്രീകള്‍ പുറത്തിറങ്ങുന്നതും പൊതുപ്രവര്‍ത്തനം നടത്തുന്നതും അനുവദനീയമല്ലാത്ത കാലഘട്ടത്തില്‍ അതിനെയെല്ലാം മറികടന്നു. ജാതി-മത ഭേദമെന്യേ കുടുംബങ്ങളെ ഉദ്ധരിച്ചു. ജോസഫ്‌ വിതയത്തിലച്ചന്റെ പ്രോത്സാഹനം കരുത്തുപകര്‍ന്നു.

 പഞ്ചക്ഷതങ്ങള്‍, പീഡാനുഭവ മുറിപ്പാടുകള്‍, ദര്‍ശനങ്ങള്‍, വെളിപാടുകള്‍ തുടങ്ങിയ ആത്മീയ അനുഭവങ്ങള്‍ ലഭിച്ചാണ്‌ 1926 ജൂണ്‍ 8 ന്‌ അമ്‌ബതാം വയസില്‍ ത്രേസ്യ ദിവംഗതയായത്‌. 1999 ജൂണ്‍ 28 ന്‌ ജോണ്‍ പോള്‍ മാര്‍പാപ്പ ധന്യയായി പ്രഖ്യാപിച്ചു. 2000 ഏപ്രില്‍ 9 ന്‌ വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക