Image

ജോളിക്കു വേണ്ടിയും ആളൂര്‍; ക്രൂരനായ മനുഷ്യത്വമില്ലാത്ത നിയമവിരുദ്ധനായ ഒരാളാണോ ആളൂര്‍- അഡ്വ ശ്രീജിത്ത് പെരുമനയുടെ കുറിപ്പ്

Published on 13 October, 2019
ജോളിക്കു വേണ്ടിയും ആളൂര്‍; ക്രൂരനായ മനുഷ്യത്വമില്ലാത്ത നിയമവിരുദ്ധനായ ഒരാളാണോ ആളൂര്‍- അഡ്വ ശ്രീജിത്ത് പെരുമനയുടെ കുറിപ്പ്

കേരളത്തെ ഞെട്ടിച്ച പല കേസുകളിലും പ്രതിഭാഗം വക്കീലായെത്തിയത് അഡ്വ. ആളൂര്‍ ആയിരുന്നു. കൂടത്തായി കൊലപാതക കേസിലും പ്രതിയായ ജോളിക്കുവേണ്ടി ആളൂര്‍ കോടതിയില്‍ ഹാജരാകുമെന്ന വാര്‍ത്തകളാണ് പുറത്തുവന്നത്. എന്നാല്‍ സാധാരണക്കാരന്‍ ആളൂര്‍ ഇത്തരം കേസുകളില്‍ ഹാജരാകുന്നതിനോട് ഹാലിളകുന്നവരാണ്. എന്നാല്‍ 'കുപ്രസിദ്ധ അഭിഭാഷകന്‍' എന്ന വിശേഷണം ആളൂരില്‍ ചാര്‍ത്തുന്നതിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് അഭിഭാഷകനായ ശ്രീജിത് പെരുമന രംഗത്തെത്തിയിരിക്കുകയാണ്. അഭിഭാഷകവൃത്തിയെ കുറിച്ച്‌ വ്യക്തമായ ധാരണ ഇല്ലാത്തവര്‍ക്കും, കോടതി നടപടികളെ കുറിച്ച്‌ അറിവില്ലായ്മയോ തെറ്റിദ്ധാരണയോ ഉള്ളവര്‍ക്കും ഉള്ള ഒരു കുറിപ്പുമായാണ് ശ്രീജിത്ത് രംഗത്തെത്തിയത്.


പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആളൂരിന്‍െറ ഭീതി പരത്തും മുന്‍പ് നിങ്ങളിത് അറിയണം

(ഒരുപാടുണ്ട് എങ്കിലും കഴിയുമെങ്കില്‍ പൂര്‍ണമായും വായിക്കണം; നാളെ ഉപയോഗ പ്രദമാകാം . മുഴുവന്‍ വായിച്ചിട്ടുമാത്രം സംശയങ്ങള്‍ ചോദിക്കണം )

കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യ പ്രതി ജോലിക്ക് വേണ്ടി അഡ്വ ബി എ ആളൂര്‍ വക്കാലത്ത് എടുത്തു എന്നും, ജോളിക്ക് വേണ്ടി നാളെ കോടതിയില്‍ ഹാജരാകും എന്ന വാര്‍ത്ത കുപ്രസിദ്ധ അഭിഭാഷകന്‍ എന്നുള്ള വിശേണവും, 'ആളൂര്‍ വരുന്നു' എന്ന ഭീകരതയുമൊക്കെ പരത്തുന്ന ആളുകളോടും, മാധ്യമങ്ങളോടും ചിലതു പറയാതെ വയ്യ !


1 . ആരാണ് ഒരു അഭിഭാഷകന്‍ ❓

1961 ലെ അഡ്വക്കേറ്റ്സ് ആക്റ്റ് പ്രകാരം നിയമം പ്രാക്റ്റിസ് ചെയ്യുന്ന ജോലിയിലേര്‍പ്പെടുന്ന ആളുകളെയാണ് അഡ്വക്കേറ്റ്സ് എന്ന് വിളിക്കുന്നത്.

2. ഏതൊക്കെ കേസുകളില്‍, ആര്‍ക്കൊക്കെ വേണ്ടി, ഏതൊക്കെ കോടതികളിലാണ് ഒരു അഭിഭാഷകന് കേസുകള്‍ നടത്താന്‍ സാധിക്കുക ❓

ഈ രാജ്യത്തെ കോടതികളില്‍ ഫയല്‍ ചെയ്യപ്പെടുന്ന ഏതൊരു സിവില്‍, ക്രിമിനല്‍, ഭരണഘടന കേസുകള്‍, പൊതുതാത്‌പര്യ ഹര്ജികള്‍, കുടുംബ കേസുകള്‍ തുടങ്ങി എല്ലാവിധ കേസുകളിലും ഏതൊരു അഭിഭാഷകനും ഏതൊരു കക്ഷിക്ക് വേണ്ടിയും, വിചാരണ കോടതി മുതല്‍ സുപ്രീംകോടതിവരെ കേസുകള്‍ നടത്താവുന്നതാണ്.

3 . അഭിഭാഷകര്‍ എങ്ങനെയാണ് കക്ഷികളെ (Clients ) കണ്ടെത്തുന്നത് ❓

പലര്‍ക്കും അജ്ഞതയുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു ചോദ്യമാണത്. മെഡിക്കല്‍/എന്‍ജിനീയറിങ്/ഐടി പ്രൊഫഷനുകളില്‍ നിന്നും വ്യത്യസ്തമായി ഏതൊരു അഭിഭാഷകനും ഏതൊരു രീതിയിലുള്ള പരസ്യത്തിലൂടെയും (പത്രത്തിലൂടെയോ, ടെലിവിഷനിലൂടെയോ മറ്റേതെങ്കിലും മാര്‍ഗ്ഗങ്ങളിലൂടെയോ) പ്രത്യക്ഷമായോ പരോക്ഷമായോ കക്ഷികളെ സ്വാധീനിക്കാനോ, പരസ്യം ചെയ്യാനോ പാടില്ലെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ റൂള്‍സ് 36 ല്‍ വളരെ കൃത്യമായി പറയുന്നു.


4 . എങ്ങനെയാണപ്പോള്‍ അഭിഭാഷകര്‍ കക്ഷികളെ കണ്ടെത്തുന്നത് ❓

'friend of a friend' സുഹൃത്തിന്റെ സുഹൃത്ത് വഴിയുള്ള ബന്ധങ്ങളിലൂടെയും, വാദിച്ച കേസുകളിലൂടെയും, അഭിഭാഷകരെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നതിലൂടെയും, ലീഗല്‍ എഴുതുകളിലൂടെയും മറ്റുമാണ് പൊതുജനങ്ങള്‍ക്ക് അഭിഭാഷകരെ കണ്ടെത്താന്‍ സാധിക്കുന്നത്, എന്നാല്‍ 2008 കൊണ്ടുവന്ന ഒരു ഭേദഗതി പ്രകാരം ഇപ്പോള്‍ അഭിഭാഷകര്‍ക്ക് അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ചുരുങ്ങിയ വിവരങ്ങള്‍ വെച്ചുകൊണ്ട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാവുന്നതാണ്. എന്നാല്‍ അതൊരിക്കലും പരസ്യമായി മാറരുത്.


5 . എന്തുകൊണ്ടാണ് ഇത്തരമൊരു നിയമം ഉള്ളത് ?

മറ്റെല്ലാ ജോലികളില്‍ നിന്നും വ്യത്യസ്തമായി അഭിഭാഷകവൃത്തി എന്നത് ഒരു 'noble profession ' എന്ന കാഴ്ചപ്പാടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ തുടങ്ങിവെച്ച ഒരു നിയമപരമായ കീഴ്വഴക്കമാണ്.

ഇനിആളൂരിലേക്ക്വരാം…

6 . ആരാണ് ബി എ ആളൂര്‍ ❓

കേരളത്തിലെ തൃശൂരില്‍ ജനിച്ച്‌ , മഹാരാഷ്ട്ര ഹൈക്കോടതിയിലും പൂനെയിലും, സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ പ്രാക്ടീസ് ചെയുന്ന
മുകളില്‍ പറഞ്ഞ എല്ലാ നിയമപരമായ അധികാരവുമുള്ള ക്രിമിനല്‍ അഭിഭാഷകനാണ് അഡ്വ ബി എ ആളൂര്‍.

7 . അദ്ദേഹം ക്രൂരനായ മനുഷ്യത്വമില്ലാത്ത നിയമവിരുദ്ധനായ ഒരാളാണോ ❓

ആളൂരിനെ തെറിപറയുന്നവര്‍ക്കുള്ള പെറ്റിക്കേസുപോലും തന്റെ പേരില്‍ ഇല്ലാത്ത തികച്ചു നിയമപരമായി ജോലി ചെയ്യുന്ന ഒരാളാണ് ആളൂര്‍. ഇതുവരെ ബലാത്സംഗ, കൊലപാതക, മോഷണ, അടിപിടി, തട്ടിക്കൊണ്ടുപോകല്‍, കൊള്ള, ക്വട്ടേഷന്‍ തുടങ്ങി യാതൊരുവിധ കേസിലും അദ്ദേഹം പ്രതിയല്ല. നിയമവിരുദ്ധമായ ഒരു ജോലിയിലുമല്ല അദ്ദേഹം ഏര്‍പ്പെട്ടിരിക്കുന്നത്.

8 . ബലാത്സംഗവീരന്മാര്‍ക്കും, കൂട്ട കൊലപാതകികള്‍ക്കും,ഏറ്റവും ഹീനമായ പ്രവര്‍ത്തികള്‍ ചെയ്തവര്‍ക്കും വേണ്ടിയല്ലേ അയാള്‍ വാദിക്കുന്നത് ❓

അതെ. അങ്ങനെയുള്ള പ്രതികള്‍ക്ക് വേണ്ടി വാദിക്കുന്നത് നിയമ വിരുദ്ധമോ, ക്രിമിനല്‍ കുറ്റമോ അല്ല. മറിച്ച്‌ പ്രൊഫഷണല്‍ ഉത്തരവാദിത്വമാണ്.


9 . പക്ഷെ ബലാത്സംഗികള്‍ക്കും, കൊലപാതകികള്‍ക്കും വേണ്ടി വാദിക്കുന്നത് ധാര്‍മ്മികമായി ശരിയാണോ ❓

ഒരു അഭിഭാഷകനെന്നുള്ള നിലയില്‍ ശരിയാണെന്നു മാത്രമല്ല, നിയമവാഴ്ചയുടെ പൂര്‍ണ്ണത കൈവരാന്‍ പ്രതികളുടെ ഭാഗം പറയാനുള്ള പൂര്‍ണ്ണമായ അവസരം ലഭിക്കേണ്ടതുണ്ട്.

10 . ഇത്തരം പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കാതിരിക്കുന്നതല്ലേ ധാര്‍മ്മികത ❓

അത് പൊതു സമൂഹത്തിന്റെ അലിഖിത ധാര്‍മ്മികത. ഇവിടെ നിയമവാഴ്ചയില്‍ നീതിയുക്ത വിചാരണയ്ക്കുള്ള അവകാശം പ്രതികള്‍ക്ക് നല്‍കപ്പെട്ടില്ലെങ്കില്‍ ജനാധിപത്യവും, ശരീഅത്ത് നിയമങ്ങളും മത നിയമങ്ങളും, പട്ടാള ഭരണങ്ങളും, രാജ ഭരണങ്ങളുമുള്ള രാജ്യങ്ങളും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ലാതെപോകും.

11 . അഭിഭാഷകര്‍ ഹാജരായില്ലെങ്കില്‍ പ്രതിക്ക് ശിക്ഷ കൊടുക്കാന്‍ സാധിക്കില്ലേ ❓

ഇല്ല. എത്ര ഹീനമായ കുറ്റകൃത്യം ചെയ്തു എന്നാരോപിക്കപ്പെടുന്ന പ്രതിയാണെങ്കിലും പ്രതിഭാഗം പ്രതിരോധിക്കാനോ, പറയുന്നതിനോ അവകാശം നല്‍കാതെ നടത്തുന്ന വിചാരണ നീതിയുക്തമായ വിചാരണ അല്ലെന്നു സുപ്രീംകോടതി വിവിധ വീഥികളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അത്തരത്തില്‍ നീതിയുക്തമല്ലാത്ത അഥവാ' fair trial ' നടത്താതെയുള്ള ശിക്ഷാവിധി സുപ്രീംകോടതി റദ്ദാക്കുകയും പ്രതികളെ വെറുതെ വിടുകയും ചെയ്യും. അത്തരത്തില്‍ വിചാരണയിലുണ്ടായ പിഴകളുടെ അടിസ്ഥാനത്തിന് പ്രതികളെ വെറുതെവിട്ട നിരവധി കേസുകള്‍ നമുക്ക് മുന്‍പിലുണ്ട്.


12 . അതായത് അഭിഭാഷകര്‍ ഇല്ലെങ്കില്‍ വിചാരണ നടക്കില്ല എന്നാണോ ❓

അല്ല. അഭിഭാഷകര്‍ ഇല്ലെങ്കില്‍ പ്രതിക്ക് താന്‍ ഈ കേസ് സ്വയം വാദിക്കുകയാണ് എന്ന് കോടതിയെ എന്നാല്‍ കോടതിയുടെ അനുമതിയോടെ മാത്രമേ ഒരാള്‍ക്ക് സ്വയം കേസ് വാദിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ക്രിമിനല്‍ കേസുകളില്‍ അഭിഭാഷകര്‍ ഇല്ലെങ്കില്‍ പ്രസ്തുത പ്രതിക്ക് അഭിഭാഷകനെ നല്‍കേണ്ട ബാധ്യത സ്റ്റേറ്റിനുണ്ട്. ഉദാഹരണത്തിന് നിരവധി ആളുകളെ വെടിവെപ്പിലൂടെ കൊലപ്പെടുത്തിയ പാകിസ്ഥാന്‍ തീവ്രവാദി അജ്മല്‍ കസബിനു പോലും വിചാരണക്ക് വേണ്ടി അദ്ദേഹത്തിന്റെ ഭാഗം പ്രതിരോധിക്കാന്‍ ഇന്ത്യ സൗജന്യമായി അഭിഭാഷകരുടെ സേവനം നല്‍കിയിരുന്നു.

അഭിഭാഷകനില്ലാതെ ക്രിമിനല്‍ കേസിലെ പ്രതികളെ വിചാരണ ചെയ്ത് ശിക്ഷിക്കാന്‍ പാടില്ലെന്ന് പാറ്റ്ന ഹൈക്കോടതിയുടെ ചരിത്ര വിധി ഈ വര്‍ഷമാണ് സുപ്രീംകോടതി ശരിവെച്ചത്


അഭിഭാഷകനെ നിയമിക്കാന്‍ പ്രതിക്ക് പ്രാപ്തിയിലെങ്കില്‍ സര്‍ക്കാരിന്റെ ചിലവില്‍ പ്രതിക്ക് വേണ്ടി അഭിഭാഷകനെ നിയമിക്കണം. പട്ടിണിമൂലം അഭിഭാഷകനെ വെക്കാന്‍ കാശില്ലാതെ അഭിഭാഷകനില്ലാതെ വിചാരണ നേരിട്ട കൊലക്കേസ് പ്രതിയുടെ ശിക്ഷയാണ് പാറ്റ്ന ഹൈക്കോടതി റദ്ദാക്കിയത്

മുഹമ്മദ് റഹിം റാസ റഹ്മാനി എന്ന കൊലക്കേസ് പ്രതിയെ വിചാരണക്കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കുകയായിരുന്നു. എന്നാല്‍ വിചാരണഘട്ടത്തിലൊന്നും പണമില്ലാത്തതുമൂലം പ്രതിരോധത്തിനായി ഒരു അഭിഭാഷകനെ വെക്കാന്‍ പ്രതിക്ക് സാധിച്ചില്ല. വിചാരണ നടത്തിയ സെഷന്‍സ്‌കോടതിയും അഭിഭാഷകനെ നിയമിക്കാതെ വിചാരണ നടത്തുകയായിരുന്നു. ഇതാണ് ഗുരുതരമായ മൗലികാവകാശ ലംഘനമായി ഹൈക്കോടതി കണ്ടെത്തിയത്.

പട്ടിണിമൂലമോ മറ്റ് പ്രാപ്തിയില്ലായ്മകൊണ്ടോ ഒരു പ്രതിക്ക് തന്റെ ഭാഗം പ്രതിരോധിക്കുന്നതിനായി അഭിഭാഷകനെ വെക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് സര്‍ക്കാരില്‍ ചിലവില്‍ നല്കാന്‍ സംസ്ഥാനത്തിന് ഉത്തരവാദിത്വമുണ്ടെന്നും മജിസ്‌ട്രേറ്റ് കോടതികളും, സെഷന്‍സ് ജഡ്ജും പ്രതിഭാഗത്തിനു അഭിഭാഷകനുണ്ടെന്നു ഉറപ്പു വരുത്തേണ്ടതില്‍ പരാജയപ്പെട്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെയും ലംഘനമാണ്. ആയതിനാല്‍ വിചാരണക്കോടതി വിധി റദ്ദാക്കുന്നതായും കോടതി ഉത്തരവിട്ടു.


ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിലെ 303 , 304 വകുപ്പുകളുടെ കടുത്ത ലംഘനമാണ് വിചാരണകോടതിയില്‍ നടന്നിട്ടുള്ളതെന്നു ഹൈക്കോടതി പറഞ്ഞു. അക്കാരണത്താല്‍ പ്രതിക്ക് തന്റെ ഭാഗം പറയാനോ പ്രതിരോധിക്കാനോ സാധിച്ചില്ല ഇത് ഗുരുതരമായ അവസ്ഥയാണെന്നും ഭരണഘടനാ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു

ജസ്റ്റിസ് ആദിത്യ കുമാര്‍ ത്രിവേദിയും, ജസ്റ്റിസ് രാജേന്ദ്ര കുമാര്‍ മിശ്രയുമടങ്ങിയ ബെഞ്ചാണ് ക്രിമിനല്‍ വിചാരണകളില്‍ നാഴികക്കല്ലാകുന്ന ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

13 . എന്തുകൊണ്ട് ആളൂര്‍ ❓ വേറെ അഭിഭാഷകരില്ലേ ❓

മറ്റൊരു പ്രധാനപ്പെട്ട ചോദ്യമാണ്. ഞാന്‍ നേരത്തെ പറഞ്ഞല്ലോ അഭിഭാഷകര്‍ക്ക് നേരിട്ടോ അല്ലാതെയോ പരസ്യം ചെയ്യുന്നതിന് കര്‍ശനമായ വിലക്കുണ്ട് എന്ന്. പക്ഷെ കേസുകളിലൂടെ പൊതുജനങ്ങള്‍ അറിയുന്ന അഭിഭാഷകരെ തേടി കക്ഷികള്‍ അതാതു വിഷയങ്ങളില്‍ സമീപിക്കാറുണ്ട്. ഇവിടെ സമീപകാലത്ത് ഏറ്റവും പ്രമാദമായ ക്രിമിനല്‍ കേസുകളില്‍ നിരവധി പ്രതികള്‍ക്ക് ജാമ്യം നല്‍കിയതും, വധ ശിക്ഷ ജീവപര്യന്തമായി കുറച്ചതുമെല്ലാം ആളൂര്‍ വാദിച്ചിട്ടാണ്. തുടര്‍ന്ന് വലിയ മാധ്യമശ്രദ്ധ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്ന പ്രതികള്‍ ആളൂരിനെ വക്കാലത് ഏല്‍പിക്കുന്നത്. ഒരു പ്രതിയും തന്റെ ഭാഗം തോല്‍ക്കാന്‍ വേണ്ടി കഴിവ് കുറഞ്ഞ അഭിഭാഷകരെ കേസ് ഏല്‍പ്പിക്കില്ലല്ലോ ?

14 . ഏതൊരു കേസിലും അഭിഭാഷകരെ തിരഞ്ഞെടുക്കുക എന്നത് പ്രതിയുടെ അവകാശമാണോ ❓

നൂറു ശതമാനം. പ്രതിയുടെ അല്ലെങ്കില്‍ കുറ്റം ചാര്‍ത്തപ്പെട്ട ആളുടെ മൗലികാവകാശമാണ് ഈ രാജ്യത്തെ ലക്ഷക്കണക്കിന് അഭിഭാഷകരില്‍ നിന്നും ഏതു അഭിഭാഷകനെ വക്കാലത്ത് ഏല്‍പ്പിക്കണം എന്നുള്ളത്. രാജ്യത്തെ ഒരു സംവിധാനത്തിനും പ്രതിയുടെ ഈ അവകാശത്തെ ലംഘിക്കാന്‍ സാധ്യമല്ല.

15 . പ്രതി ആവശ്യപ്പെട്ടാലും അഭിഭാഷകര്‍ക്ക് ആവശ്യമെങ്കില്‍ ഇത്തരം കേസുകള്‍ ഏറ്റെടുക്കാതിരുന്നുകൂടെ❓

തീര്‍ച്ചയായും. ഏത് കേസ് ഏറ്റെടുക്കണം ഏത് ഏറ്റെടുക്കേണ്ട എന്നത് അഭിഭാഷകരുടെ പ്രൊഫഷണല്‍ സ്വാതന്ത്ര്യമാണ്. ഏതെങ്കിലും കേസില്‍ എതിരഭിപ്രായമോ ധാര്‍മ്മികമായി ശരിയല്ലെന്നു തോന്നിയാല്‍ കക്ഷികളോട് വക്കാലത്ത് ഏറ്റെടുക്കുന്നതില്‍ നിന്നും വിസമ്മതിക്കാം

16 . ഒരു അഭിഭാഷന് മറ്റൊരു അഭിഭാഷകനോടോ, ബാര്‍ കൗണ്‍സിലിനോ, ബാര്‍ അസോസിയേഷനോ എല്ലാ അഭിഭാഷകരോടുമോ ഒരു പ്രത്യേക കേസില്‍ വക്കാലത്ത് എടുക്കരുത് എന്ന് പറയാനോ, ഉത്തരവിടാനോ സാധിക്കുമോ ❓

ഉത്തരം ഒരു വലിയ NO ആണ്. ഇന്ത്യ മഹാരാജ്യത്ത് ഒരു അഭിഭാഷകനോടും ഒരാള്‍ക്കും ഒരു പ്രത്യേക കേസ് ഏറ്റെടുക്കരുത് എന്നോ ഏറ്റെടുക്കണമെന്നോ പറയാന്‍ സാധിക്കില്ല. സമീപകാലങ്ങളില്‍ തമിഴ്‌നാട്ടിലും, ഉത്തരാഖണ്ഡിലും ഇത്തരത്തില്‍ ബാര്‍ അസോസിയേഷന്‍സ് നല്‍കിയ സര്‍ക്കുലര്‍ ഹൈകോടതികളും, സുപ്രീംകോടതിയും ശക്തമായി എതിര്‍ക്കുകയും അത്തരം നടപടികള്‍ മേലില്‍ സ്വീകരിക്കരുതെന്നു താക്കീത് ചെയ്യുകയും ചെയ്തിട്ടുണ്ട്.

17 . ആളൂര്‍ വക്കീല്‍ ഹാജരായാല്‍ ജോളിയെ പോലുള്ള പ്രതികള്‍ രക്ഷപെടുകയില്ലേ ❓

ഏതൊരു ക്രിമിനല്‍ കേസിലും ഹാജരാകുന്ന അഭിഭാഷകരുടെ പേരോ, നാളോ നോക്കിയിട്ടല്ല കേസില്‍ വിധി പറയുന്നത് സമര്‍പ്പിക്കപ്പെട്ട തെളിവുകയുടെയും, വസ്തുതകളുടെയും, സാഹചര്യങ്ങളുടെയും, സാക്ഷികളുടെയും അടിസ്ഥാനത്തിലാണ് ഓരോ കേസും വിധി പറയുന്നത്.

കേസില്‍ വാദിക്കാനായി കോടതിക്ക് മുന്‍പാകെ ഹാജരാകുന്ന വക്കീലിന്റെ വ്യക്തിപരമായ കാര്യക്ഷമതയും കഴിവും അളക്കാന്‍ ജഡ്ജിമാരും, മജിസ്‌ട്രേറ്റുമാരും ശ്രമിക്കേണ്ടെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ സുപ്രധാന വിധി ഈ അടുത്താണുണ്ടായത്.

ഒരു അഭിഭാഷകനെ തിരഞ്ഞെടുക്കുക എന്നത് കക്ഷികളുടെ നിയമപരമായ അധികാരമാണ് അതുകൊണ്ടുതന്നെ കോടതി മുന്‍പാകെ കക്ഷികള്‍ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുടെ കഴിവുകള്‍ വിലയിരുത്തിയാക്കരുത് കോടതികള്‍ വിധി പറയേണ്ടത് എന്നും കോടതി നിരീക്ഷിച്ചു. കോടതിക്കുമുന്പാകെ വരുന്ന തെളിവുകളും സാക്ഷമൊഴികളും കോടതി പരിഗണിച്ചാല്‍ മതിയെന്നും കോടതി പറഞ്ഞു

നീതിയുക്തമായ വിചാരണയ്ക്കായി ഒരു അഭിഭാഷകന്‍ എന്ന രീതിയില്‍ പ്രതികളെ സഹായിക്കുന്ന അഡ്വ ബി എ ആളൂരിനെതിരെ തെറിയും പടയുമായ് ഇറങ്ങുന്ന സദാചാരവാദികള്‍ ഒന്നോര്‍ക്കണം എന്റെയും നിങ്ങളുടെയും ഇടയില്‍ നിന്നാണ് ഓരോ ആളുകളും ഗോവിന്ദച്ചാമിയും , ആമീറും റേപ്പിസ്റ്റും, ശ്രീറാമും മദ്യപാനിയും കൊലപാതകിയുമൊക്കെ ആകുന്നത്. അതായത് മുന്‍കരുതലുകളും മാന്യമാരുമൊക്കെ ആകേണ്ടത് നമ്മളോരോരുത്തരുമാണ്. പ്രതികള്‍ക് അല്ലെങ്കില്‍ കുറ്റാരോപിതര്‍ക്ക് കഴിവുള്ള അഭിഭാഷകരുടെ സഹായം ലഭിക്കുന്നത് എങ്ങനെ തെറ്റായി കാണാന്‍ സാധിക്കും. പ്രതികള്‍ക്ക് തങ്ങളുടെ ഭാഗം പറയുന്നതിനും തെളിവുകള്‍ നിരത്തുന്നതിനും സാധിച്ചില്ലെങ്കില്‍ അതെങ്ങനെ ഒരു നീതിയുകത വിചാരണയാകും ? അതായത് the fundamental duty of a criminal defense lawyer is to defend our client, no matter how horrific the crime or evil the defendant. Our function is to use whatever tools are available under the law to obtain an acquittal, dismissal or the best possible outcome, whether based upon fact or law, whether capitalizing on a tactical error by the prosecution or advantage offered the defense. Factual guilt plays no role whatsoever in our duty to zealously defend our client. There is never a moral dilemma once a lawyer assumes the duty to defend. Our function is not to judge, or impose our sensibilities or morality, but to defend എന്നതാണ് യാഥാര്‍ഥ്യം.

18 . ആളൂര്‍ ഗോവിന്ദച്ചാമിയെ ഉള്‍പ്പെടെ വധശിക്ഷയില്‍ നിന്നും രക്ഷിച്ചതല്ലേ അതുപോലെ ജോലിയും രക്ഷപെടില്ലേ ❓

ഒരു സിംപിള്‍ ഉത്തരത്തിലൂടെ ഞാന്‍ അത് വ്യക്തമാക്കാം. അതായത് പ്രതികള്‍ക്ക് വേണ്ടി ആളൂര്‍ ഹാജരാകുന്നതില്‍ എല്ലാവരും ആശങ്കപ്പെടുന്നു. പ്രതികള്‍ രക്ഷപെടുന്നു എന്നതാണ് പ്രധാനവാദം. അങ്ങനെയെങ്കില്‍ ആളൂര്‍ ഹാജരാക്കുമ്ബോള്‍ പ്രതികളുടെ ശിക്ഷ റദ്ദാക്കുകയോ, കുറയ്ക്കുകയോ ഒക്കെ ചെയ്യുന്നത് വിചാരണക്കോടതി വരെയുള്ള ജഡ്ജിമാരല്ലേ❓

ആളൂരിനെ കാണുമ്ബോള്‍ പേടിച്ചിട്ടാണോ ഈ ജഡ്ജിമാരെല്ലാം ശിക്ഷ റദ്ദാക്കുന്നതും , കുറയ്ക്കുന്നതും❓❓
ആളൂര്‍ കോടതിയില്‍ വന്നതുകണ്ട് പേടിച്ചിട്ടാണോ സൗമ്യ കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചത് ❓❓

അങ്ങനെയെങ്കില്‍ ആളൂരിനെ അല്ലല്ലോ , ആളൂര്‍ വാദിക്കുന്ന കേസുകളിലൊക്കെ പ്രതിക്ക് അനുകൂലമായി വിധിക്കുന്ന ജഡ്ജിമാരെയല്ലേ ആദ്യം തെറിവിളിക്കേണ്ടത് ❓❓ആളൂര്‍ വാദിക്കുമ്ബോള്‍ പ്രതികളെ ശിക്ഷിക്കാതെ വിടുന്ന ജഡ്ജിമാരല്ലേ കുറ്റക്കാര്‍ , ക്രൂരന്മാര്‍❓❓
അതുമല്ലെങ്കില്‍ ജഡ്ജിമാരെല്ലാം ആളൂരിന്റെ കസ്റ്റഡിയില്‍ ഉള്ളവരാണോ ❓❓

ഇതിനൊക്കെയുള്ള ഉത്തരവും സിംപിളാണ്. അതായത് ഒരു ക്രിമിനല്‍ കേസ് കോടതിയില്‍ തെളിയിക്കുക
കുറ്റം തെളിയിക്കുക എന്നത് സ്റ്റേറ്റിന്റെ അഥവാ പ്രോസിക്കൂഷന്റെ ബാധ്യതയാണ്.

> കുറ്റങ്ങള്‍ എല്ലാം സംശയാതീതമായി തെളിയിക്കപ്പെടണം

> സംശയത്തിന്റെ ആനുകൂല്യം പ്രതികള്‍ക്ക് ലഭിക്കും

> കുറ്റവാളിയാണെന്ന് തെളിയുന്നതുവരെ നിരപരാധിയാണെന്ന്‌അ നുമാനിക്കണം .

> കുറ്റവാളിയാണെന്നുള്ള ഉയര്‍ന്ന സാധ്യതയും,വിലയിരുത്തലും , വലിയ
സംശയവും ഉണ്ടെങ്കിലും പ്രതിയെ കുറ്റവാളിയായി പ്രഖ്യാപിക്കാന്‍ സാധിക്കില്ല .

> സാഹചര്യ തെളിവുകള്‍ ഒന്ന് മറ്റൊന്നിനോട് ബന്ധപ്പെട്ടതും അങ്ങനെ ഒരു
സീരീസ് ആയി ചെയിന്‍ പോലെ ബന്ധിക്കപ്പെട്ടതും അതിലെ എല്ലാ തെളിവുകളും പരസ്പരം തെളിക്കാന്‍ സാധിക്കുകയും ചെയ്തില്ലെങ്കില്‍
പ്രധാനപ്പെട്ട എത്ര സാഹചര്യ തെളിവുകളുണ്ടെങ്കിലും പ്രതികള്‍ കുറ്റം
ചെയ്തിട്ടുണ്ടെന്നു തെളിയിക്കാന്‍ സാധിക്കില്ല.

> എല്ലാ സാഹചര്യ തെളിവുകളും യാതൊരുതരത്തിലുള്ള
സംശയങ്ങള്‍ക്കും , ചോദ്യം ചെയ്യപ്പെടലുകള്‍ക്കും ഇടയില്ലാത്തവിധം കണ്‍ക്ലൂസീവ് ആയിരിക്കണം .

> പൊതുജന താത്പര്യമോ, മീഡിയ റിപ്പോര്‍ട്ടുകളോ, ജഡ്ജിന്റെ അഭിപ്രായമോ, ജനങ്ങളുടെ അഭിപ്രായമോ ഒന്നും വിചാരണയെ സ്വാധീനിക്കാന്‍ പാടുള്ളതല്ല.

> കോടതിയുടെ മുന്നിലെത്തുന്ന തെളിവുകളുടെയും സാക്ഷികളുടെയും
അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം വിധി പറയേണ്ടത്. ലോകത്തിലെ മറ്റൊരു സംഭവമോ സംവിധാനങ്ങളോ വിചാരണയെ ബാധിക്കാന്‍
പാടുള്ളതല്ല.

എത്ര അപലപനീയമായതോ ക്രൂരമായതോ ആയ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട ആളാണെങ്കിലും നീതിയുക്തമായ വിചാരണ പ്രതിയുടെ അവകാശമാണ്.

>ഓരോ ന്യായാധിപനും പ്രതി ചേര്‍ക്കപ്പെട്ട ആളുകള്‍ കുറ്റം തെളിയപ്പെടുന്നതുവരെ നിരപരാധികളാണെന്ന ധാരണയോടെയാകണം വിചാരണ ആരംഭിക്കേണ്ടത് .

>ന്യായാധിപന്‍ മാധ്യമ വാര്‍ത്തകളില്‍ നിന്നും, പൊതുജന അഭിപ്രായങ്ങളില്‍ നിന്നും, മറ്റു പ്രചരിക്കപ്പെട്ടുന്ന സംശയങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ടതും, അപ്രകാരം ഏതൊരു പാര്‍ട്ടിയോടും നിക്ഷ്പക്ഷമായി പെരുമാറേണ്ടതാണ്.

> പ്രതിക്ക് മനസിലാകുന്ന ഭാഷയില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതും സംസ്ഥാന ഭാഷയിലാണെങ്കില്‍ പ്രതികള്‍ക്ക് ഭാഷാ സഹായം നല്‍കേണ്ടതുമാണ് . പ്രതിഭാഗം അഭിഭാഷകന്‍ പ്രതിക്ക് വേണ്ടി ശരിയായ പ്രകാരം വാദിക്കുന്നുണ്ടെന്നും, പ്രതിയെ മിസ് ലീഡ് ചെയ്യുന്നില്ല എന്നും ന്യായാധിപന്‍ ഉറപ്പുവരുത്തേണ്ടതാണ്.

> എത്രയും പെട്ടന്ന് വിചാരണ നടത്തുക എന്നത് പ്രതികളുടെ മൗലിക അവകാശമാണ് . ഈ മൗലിക അവകാശം ഹനിക്കപ്പെട്ടാ പ്രതികള്‍ക്കു നേരിട്ട് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണ് . (ഭരണഘടനാ അനുച്ഛേദം 21 ) (Hussainara khatoon vs Home Secretary, State of Bihar
(1980), SCC 107,)

> കോടതിയില്‍ മിണ്ടാതിരിക്കാനുള്ള അവകാശംപോലും പ്രതിക്ക് ഉണ്ട്

the problem is, due to insane levels of social and media activism, many court cases begin with two unequal parties: one, the criminal, and the other, the victim. The most rational of people seem to be forgetting that a court case is made of two equal parties: one, the prosecution, and the other, the defence.

A murder suspect is a cold-blooded murderer right from the day of the crime, and the judge is being a loser and the justice system is being corrupt if it is stretching the case for years. People are putting in too many emotions in what is actually a very simple process:
Universal Declaration of Human Rights Article 10 which states that:

'Everyone is entitled in full equality to a fair and public hearing by an independent and impartial tribunal, in the determination of his rights and obligations and of any criminal charge against him.

The right to a fair trial is one of the most litigated human rights and substantial case law that has been established on the interpretation of this human right.

പ്രമുഖ കേസുകളില്‍ പോലീസ് അന്വേഷണം ആരംഭിക്കുന്നത് മുതല്‍ തന്നെ മുഖ്യധാരാ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും ചേര്‍ന്ന് സമാന്തര വിചാരണകള്‍ ആരംഭിക്കും. ഒരു വലിയ പരിധിവരെ മൃഗീയമായ കുറ്റകൃത്യങ്ങളെ തുറന്നുകാട്ടാന്‍ മാധ്യമ ചര്‍ച്ചകള്‍ ഉപകരിച്ചിട്ടുണ്ടെങ്കിലും മറുഭാഗത്ത് ഇത്തരംകുറ്റകൃത്യങ്ങള്‍ ആഘോഷിക്കപ്പെടുമ്ബോള്‍ പതിയിരിക്കുന്ന അപകടങ്ങള്‍ നമ്മള്‍ മനസിലാക്കുന്നില്ല എന്നതാണ് വസ്തുത. ജനാധിപത്യത്തിന്റെ നെടുംതൂണുകളില്‍ ഒന്നായ മാധ്യമങ്ങള്‍ക്ക് ഏറ്റവും സ്വാധീനമുള്ള സംസ്ഥാനം ഒരുപക്ഷെ കേരളമായിരിക്കും അതുകൊണ്ടു തന്നെ ഇത്തരം ചര്‍ച്ചകളും ഡിബേറ്റുകളും അതിന്റെ മെറിറ്റും ഡി മെറിറ്റും നേരിട്ടോ അല്ലാതെയോ ജുഡീഷ്യറിയെയും അതിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. വിചാരണകളില്‍ വികാരങ്ങള്‍ക്ക് ഉണ്ടാക്കാവുന്ന സ്വാധീനത്തിന്റെ ചില പ്രത്യക്ഷ ഉദാഹരണങ്ങളാണ് സൗമ്യ കേസുള്‍പ്പെടെയുള്ളത്. എന്നാല്‍ തലനാരിഴകീറി വിചാരണ കോടതിയുടെ വിധിയെ വിശകലനം ചെയ്യുന്ന അപ്പീല്‍ കോടതികള്‍ പ്രോസിക്കൂഷന്റെ കഴിവുകേടിനും, അജ്ഞതയ്ക്കും, കെടുകാര്യസ്ഥതയ്ക്കും നല്‍കുന്ന വില പ്രതികള്‍ക്കുള്ള ആനുകല്യമായിരിക്കും.

ഇത്തരത്തില്‍ ജുഡീഷ്യറിയുടെ അടിസ്ഥാന തത്വങ്ങളില്‍ നിന്നും വ്യതിചലിച്ച്‌ പ്രഖ്യാപിക്കപ്പെട്ട വിധിയാണ് അഫ്സല്‍ ഗുരുവിനെ വധ ശിക്ഷ ശരിവച്ചുകൊണ്ടുള്ള സുപ്രീകോടതി വിധി. ജനങ്ങളുടെ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നതിന് ഒരാളെ കൊല്ലണം എന്ന സുപ്രീം കോടതിയുടെ പരാമര്‍ശം വലിയ രീതിയിലുള്ള പ്രധിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. നിയമങ്ങള്‍ക്കും, ഭരണഘടനയ്ക്കും അപ്പുറം ജനങ്ങളെ തൃപ്തിപ്പെടുത്തുന്നതിനായുള്ള വിധികള്‍ കോടതികളില്‍ നിന്നും വരുമ്ബോള്‍ നിയമവാഴ്ചയിലൂന്നിയ ജനാധിപത്യ രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് അതുവഴിവയ്ക്കും എന്നതില്‍ തര്‍ക്കമില്ല. സൗമ്യ കേസിലും സമാനതകള്‍ ഏറെയുണ്ടായിരുന്നു കേട്ടപാതി കേള്‍ക്കാത്തപാതി നാമെല്ലാവരും പ്രതിക്ക് വധശിക്ഷ നല്‍കണം എന്ന ആവശ്യവുമായി മുന്നോട്ടു വന്നു. അന്വേഷണവും വിചാരണയും, തെളിവെടുപ്പും ഒന്നും തന്നെ നമുക്ക് മുന്നിലുണ്ടായിരുന്നില്ല.

ജനങ്ങളുടെയും മാധ്യമങ്ങളുടെയും വൈകാരികമായുള്ള പ്രതികരണത്തിലും പ്രധിഷേധത്തിലും കോടതികള്‍പോലും സ്വാധീനിക്കപ്പെടുകയും മുന്‍വിധിയോടെ വിചാരണയെ കാണുകയും ചെയ്തു എന്നതിന്റെ സാക്ഷ്യമാണ് പല വിധികളും..

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന് വ്യവസ്ഥയുള്ള ഒരു പ്രതിക്ക്ക്രൂ വേണ്ടി ഒരു അഭിഭാഷകന്‍ നിയമപരമായി വ്വകാലത്തെടുക്കുമ്ബോള്‍ അയാളെ ക്രൂരനാണെനും പാപിയെന്നും മുദ്രകുത്തി കല്ലെറിഞ്ഞുകൊല്ലണമെന്നും ആഹ്വനം ചെയ്യുന്നത് അങ്ങേയറ്റം അപകടകരമാണ്.

കൃത്യമായ നിലയില്‍ അന്വേഷണം പുരോഗമിക്കുന്നു എന്നാണ് കരുതുന്നത്. സമാനതകളില്ലാത്ത കുറ്റം ചെയ്തവര്‍ ഒരാളുപോലും ഒഴിവാക്കപ്പെടാതെ ശിക്ഷിക്കപ്പെടണം . കുറ്റം ചെയ്തു എന്നകാര്യം സംശയാതീതമായി വിചാരണയിലൂടെ തെളിയിക്കപ്പെടട്ടെ എന്നിട്ടാകാം നാം പൊതുജനങ്ങളുടെ ശിക്ഷ നടപ്പാക്കല്‍. അതൊരു പ്രകൃതി നീതിയാണ്.

#വാല്‍:

പൊതു റോഡിലൂടെ നടന്നുപോകുമ്ബോള്‍ ഒരു തമാശയ്ക്കെന്നോണം റോഡിലെ ഇളകിയ ഒരു ചെറിയ കല്ല് എടുത്തു പുറത്തേക്ക് എറിഞ്ഞു കളഞ്ഞാല്‍ ആരെങ്കിലും പരാതി നല്‍കിയാല്‍ പൊതുമുതല്‍ നശിപ്പിച്ചതിന് ജാമ്യം പോലും കിട്ടാതെ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് നമ്മളില്‍ എത്ര ആളുകള്‍ക്ക് അറിയാം ?

Ignorantia juris non excusat ( 'ignorance of law excuses no one') നിയമം അറിയില്ലായിരുന്നു എന്ന കാരണത്താല്‍ ശിക്ഷയില്‍ നിന്നും രക്ഷപെടാന്‍ സാധിക്കില്ല എന്ന നിയമ തത്വത്തെ കുറിച് എത്ര ആളുകള്‍ ബോധവാന്മാരാണ് ? ഉദാഹരണത്തിന് പൊതു സ്ഥലത്തു മൂത്രമൊഴിച്ച ശേഷം അല്ലെങ്കില്‍ പുകവലിച്ച ശേഷം ഇവിടെ അങ്ങനെയൊരു നിയമം എനിക്ക് അറിയില്ലായിരുന്നു എന്ന ആനുകൂല്യത്തില്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ല.

ഒരു ക്രിമിനല്‍ കുറ്റകൃത്യം നടന്നു കഴിഞ്ഞാല്‍ കുറ്റവാളികളെ ശിക്ഷിക്കുന്നതിനായുള്ള വിചാരണയില്‍ കോടതിയെ സഹായിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ പ്രോസിക്കൂഷന്‍ അഭിഭാഷകരാണ്. കുറ്റകൃത്യം സ്ഥാപിക്കുന്നതിനാവശ്യമായ എല്ലാ തെളിവുകളും സാക്ഷികളും അന്വേഷണ ഏജന്‍സിയായ പോലീസിന്റെ സഹായത്തോടെ കണ്ടെത്തി സമര്‍പ്പിക്കുകയും ബാധകമായ ക്രിമിനല്‍ നിയമങ്ങള്‍ ആഴത്തില്‍ പഠിച്ച്‌ കുറ്റം സ്ഥാപിക്കുന്നതിനും തെളിയിക്കുന്നതിനും ആവശ്യമായ വാദങ്ങള്‍ നടത്തേണ്ടതും പ്രോസിക്കൂഷന്റെ നിയമപരമായ ഉത്തരവാദിത്വമാണ്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ പ്രബുദ്ധരായ മലയാളികളുടെ നാട്ടില്‍ കോടതി വരാന്തകള്‍ പോലും കണ്ടിട്ടില്ലാത്ത പാര്‍ട്ടി ഓഫിസുകളിലെ കമ്മറ്റിക്കാരും, നേതാക്കന്മാരുടെ പെട്ടി താങ്ങികളും, ഏറാന്മൂളികളും ആയിരിക്കും ആയിരിക്കും അതാത് പാര്‍ട്ടികളുടെ ഭരണ കാലഘട്ടത്തില്‍ പബ്ലിക് പ്രോസിക്കൂട്ടര്‍മാര്‍. കഴിവുള്ള അക്കാദമിക് എക്സലന്‍സ് ഉള്ള അഭിഭാഷകര്‍ തഴയപ്പെടുകയും ഡിഫന്‍സ് വക്കീലന്മാരായ് മാറി പ്രതികളെ രക്ഷെപ്പടുത്തുകയും ചെയ്യുന്ന കാഴ്ചകളാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക