Image

പാലാരിവട്ടം അഴിമതി: ഇബ്രാഹിം കുഞ്ഞ് ഉത്തരവിട്ട നോട്ട്ഫയലുകള്‍ കാണാനില്ല

Published on 15 October, 2019
പാലാരിവട്ടം അഴിമതി: ഇബ്രാഹിം കുഞ്ഞ് ഉത്തരവിട്ട നോട്ട്ഫയലുകള്‍ കാണാനില്ല

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രധാന രേഖകള്‍ കാണാതായി. കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നോട്ട് ഫയലാണ് കാണാതായത്. പാലം നിര്‍മ്മിച്ച ആര്‍.ഡി.എസ് കമ്ബനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിംകുഞ്ഞ് ഉത്തരവിട്ട നോട്ട് ഫയലാണ് കാണാതായത്.


ഇബ്രാഹിം കുഞ്ഞിന്റെ നിര്‍ദ്ദേശ പ്രകാരം എട്ടേകാല്‍ കോടി രൂപയാണ് കരാറേറ്റെടുത്ത ആര്‍.ഡി.എസ് കമ്ബനിക്ക് മുന്‍കൂറായി നല്‍കിയത്. വിവിധ വകുപ്പുകള്‍ മന്ത്രിയുടെ ഓഫീസിലേക്ക് അയച്ച നോട്ട്ഫയല്‍ പരിഗണിച്ചാണ് കരാര്‍ ഏറ്റെടുത്ത കമ്ബനിക്ക് പണം അനുവദിക്കാന്‍ മന്ത്രി ഉത്തരവിട്ടത്. വിജിലന്‍സ് പരിശോധനയിലാണ് പൊതുമരാമത്ത് വകുപ്പിന്റെ പക്കല്‍ ഈ രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയത്. നോട്ട്ഫയല്‍ ആവശ്യപ്പെട്ട് വിജിലന്‍സ് സംഘം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്.


രേഖകള്‍ നഷ്ടപ്പെട്ടങ്കെില്‍ അക്കാര്യം ഔദ്യോഗികമായി അറിയിക്കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടു. കാണാതായ നോട്ട്ഫയല്‍ അഴിമതി അന്വേഷണത്തില്‍ നിര്‍ണ്ണായകമാണെന്നാണ് വിജിലന്‍സ് വിലയിരുത്തല്‍. കേസിലെ ഗൂഢാലോചന തെളിയിക്കാന്‍ നിര്‍ണ്ണായകമായ രേഖയാണ് മന്ത്രിയുടെ നോട്ട്ഫയല്‍.


അഴിമതിയില്‍ മന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ചില രേഖകള്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ്് കോര്‍പ്പറേഷനില്‍ നിന്ന് ലഭിച്ചിരുന്നു. നിര്‍മ്മാണ കരാര്‍ ലഭിച്ച ശേഷം ആര്‍.ഡി.എസ് കമ്ബനി മുന്‍കൂര്‍ പണം ആവശ്യപ്പെട്ട് ആര്‍.ബി.ഡി.സി.കെയ്ക്കാണ് ആദ്യം അപേക്ഷ നല്‍കിയത്. ഇ;് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി.ഒ സൂരജിന് കൈമാറുകയായിരുന്നു. സൂരജാണ് അപേക്ഷ പരിഗണിച്ച്‌ ഫയല്‍ റോഡ് ഫണ്ട് ബോര്‍ഡിന്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക