Image

വഴിവിട്ട ജീവിതം ചോദ്യം ചെയ്ത മകളെ മര്‍ദ്ദിച്ച അമ്മയ്‌ക്കെതിരേ കേസ്

Published on 21 October, 2019
വഴിവിട്ട ജീവിതം ചോദ്യം ചെയ്ത മകളെ മര്‍ദ്ദിച്ച അമ്മയ്‌ക്കെതിരേ കേസ്
ചാരുംമൂട്: അമ്മയുടെ വഴിവിട്ട ജീവിതത്തെ ചോദ്യം ചെയ്യുന്നതിനാല്‍ വീട്ടില്‍ മര്‍ദ്ദനം പതിവായതോടെ 16 വയസുകാരി സ്കൂളില്‍ അഭയം തേടി. കുട്ടിയില്‍ നിന്ന് വിവരം ശേഖരിച്ച സ്കൂള്‍ അധികൃതര്‍ കാര്യങ്ങള്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും അവരുടെ പരാതിയെത്തുടര്‍ന്ന് അമ്മയ്‌ക്കെതിരെ നൂറനാട് പൊലീസ് കേസെടുക്കുകയും ചെയ്തു. വിവരമറിഞ്ഞ അമ്മ ഒളിവിലാണ്.

താമരക്കുളം സ്വദേശിനി പ്രസന്നക്കെതിരെയാണ് പരാതി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവ് വീടുവിട്ടു പോയ ശേഷം രണ്ടു പെണ്‍മക്കള്‍ക്കൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. അമ്മയുടെ ക്രൂരമര്‍ദ്ദനം ഭയന്നാണ് സ്കൂള്‍ വിട്ടിട്ടും വീട്ടില്‍പോവാന്‍ കൂട്ടാക്കാതെ കുട്ടി അവിടെത്തന്നെ നിന്നത്. സംശയം തോന്നിയ അദ്ധ്യാപകര്‍ ചോദിച്ചപ്പോഴാണ് വീട്ടിലെ വിവരങ്ങള്‍ കുട്ടി പറഞ്ഞത്. തുടര്‍ന്ന് അദ്ധ്യാപകര്‍ ആലപ്പുഴയിലെ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയെ കോണ്‍വെന്റില്‍ താമസിപ്പിച്ചിരിക്കുകയാണ്. ഒളിവില്‍ പോയ പ്രസന്നയെ തെരയുകയാണെന്ന് നൂറനാട് പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി.ബിജു പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക