ഇവാന് മിലാറ്റ് എന്ന നരാധമന്റെ പര്യായമായി 'മനുഷ്യമൃഗം' എന്നയാളെ വിശേഷിപ്പിച്ചാല്‍ അത് മൃഗങ്ങളെ അവഹേളിക്കലാവും. ലോകം കണ്ട കൊടും കൊലയാളികളിലൊരുവനാണ് ഇവാന്. ഒരു മനുഷ്യന് എത്രമേല്‍ ക്രൂരനാകാം എന്നതിന്റെ സാക്ഷ്യമാണ് ഒരിക്കല്‍ നമ്മുടെ പേടിസ്വപ്നമായിരുന്ന ഇവാന്.
ഫ്ളാഷ് ബാക്ക്...
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്സിലുള്ള ബലന്‍ഗ്ലൗ സ്റ്റേറ്റ് ഫോറസ്റ്റിലേക്കുള്ള ഗേറ്റിനു മുന്നില്‍ ഒരു മുന്നറിയിപ്പ് ബോര്‍ഡ് ഉണ്ട്...
'ദയവായി സൂക്ഷിക്കുക'.
വന്യമൃഗങ്ങളെ ഉദ്ദേശിച്ചല്ല ഈ മുന്നറിയിപ്പ്. ഒരു മനുഷ്യനെ ഉദ്ദേശിച്ചാണ്. അതുകൊണ്ട് ആ കാടിനുമുണ്ടൊരു പേടിപ്പെടുത്തുന്ന ചരിത്രം. പച്ചമാംസത്തിന്റെയും ചുടുചോരയുടെയും രൂക്ഷഗന്ധമുള്ള ഭീതിപ്പെടുത്തുന്ന വന വിശേഷം. 1991ലെ ഏപ്രില്‍. വൈകുന്നേരം അഞ്ച് മണി. ബ്രിട്ടീഷ് വിനോദസഞ്ചാരികളും ദമ്പതികളുമായ കരോളിന് ക്ലാര്‍ക്കും ജോണി വാള്‍ട്ടറും കാറില്‍ കാടിനുള്ളിലൂടെ സഞ്ചരിക്കുകയായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ഒരു സ്ഥലം കണ്ട അവര്‍ കാറു നിര്‍ത്തി പുറത്തിറങ്ങി. ക്യാമറയില്‍ കാടിന്റെ വന്യമായ സൗന്ദര്യം ഒപ്പിയെടുക്കുകയാണവര്.
പെട്ടെന്ന് എവിടുന്നോ ചീറി വന്ന വെടിയുണ്ട കരോളിന്റെ തല തുളച്ചു. കണ്മുന്നില് നടന്നത് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാനാവാതെ വാള്‍ട്ടര്‍ക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടു. പിന്നെ ഒരു കത്തി തന്റെ തോളില്‍ തറച്ചിരിക്കുന്നുവെന്ന് വാള്‍ട്ടര്‍ അറിഞ്ഞു. കത്തിയുടെ പിടിയില്‍ ഒരു മനുഷ്യന്റെ ഉരുക്കുമുഷ്ടി, പിടിമുറുക്കിയിരിക്കുന്നു. ചുടുചോര ചീറ്റി. വേദനയില്‍ വാള്‍ട്ടര്‍ അലറി. ആ വേദനയിലും വാള്‍ട്ടര്‍ അയാളുടെ മുഖത്തേക്ക് നോക്കി. ഒരു കൗ ബോയ് തൊപ്പി മുഖം പകുതി മറച്ചിരിക്കുന്നു. ചുണ്ടില്‍ എരിയുന്ന ചുരുട്ട്. മാംസം കൊത്തിയെടുത്ത കറുത്ത കഴുകന്റെ കൊക്കുപോലുള്ള മീശ. തോളില്‍ ഒരു ഇരട്ടക്കുഴല്‍ തോക്ക്. അരയിലെ ബെല്‍റ്റില്‍ വിവിധ ആകൃതിയിലും നീളത്തിലുമുള്ള കത്തികള്‍.
തന്റെ പ്രിയതമയുടെ ശരീരം കത്തികൊണ്ട് അയാള്‍ വരയുന്നത് വാള്‍ട്ടര്‍ പകുതിയടഞ്ഞ കണ്ണുകളിലൂടെ കണ്ടു. ഒറ്റ ചവിട്ടിനു വാള്‍ട്ടറുടെ വയര്‍ കലങ്ങി. കനത്ത കാലുകള്‍ വാള്‍ട്ടറുടെ കഴുത്തില്‍ ആഴ്ന്നിറങ്ങി. ഒരിറ്റു ശ്വാസം കിട്ടാതെ വാള്‍ട്ടര്‍ പിടഞ്ഞു മരിച്ചു. വാള്‍ട്ടറുടെ ശരീരത്തില്‍ 14 തവണ കത്തികൊണ്ട് അയാള്‍ കുത്തികീറി. ചോരയില്‍ കുളിച്ച വാള്‍ട്ടറെ ഒരു മരത്തില്‍ കെട്ടിയിട്ടു ആ ശരീരത്തില്‍ 14 റൗണ്ട് വെടി വച്ചു. ആ ചുടുചോരയില്‍ താണ്ഡവമാടിയ അയാള്‍ തന്റെ തോക്കുമെടുത്തു കാടിനുള്ളില്‍ മറഞ്ഞു.
1993ലെ ഡിസംബര്‍. അര്‍ദ്ധരാത്രി തീ കായുകയാണ് ജര്‍മനിയില്‍ നിന്നുള്ള കമിതാക്കളായ ഡെബോറ എവിറിസ്റ്റും, ജെയിംസ് ഗിബ്സണും. ഇരുവരും ബലന്ഗ്ലൗവിലേക്ക് വന്ന സഞ്ചാരികള്‍. കാടിന്റെ ഏകാന്തതയില്‍ അവര്‍ പ്രേമസല്ലാപത്തിവേര്പ്പെട്ടു. നിനച്ചിരിക്കാതെ പിന്നില്‍ നിന്നും ഒരു കാല്‍പ്പെരുമാറ്റം. അത് കേട്ട ഗിബ്സണ് എഴുന്നേറ്റു ടെന്റിനു പുറകിലേക്ക് ചെന്നു. തന്റെ ഇരട്ടി പൊക്കമുള്ള ഒരാളുടെ നിഴല്‍ പുറകില്‍ നില്‍ക്കുന്നത് ഗിബ്സണ് കണ്ടു. തിരിഞ്ഞു നോക്കിയതും നെഞ്ചിനു നടുവിലേക്ക് ഭാരമുള്ള ഇരുമ്പു വസ്തുകൊണ്ടു ഇടിച്ചതും ഒരുമിച്ചായിരുന്നു. അടിയേറ്റ് ഗിബ്സണ് വീണു. ദൃക്സാക്ഷിയായ ഗിബ്സന്റെ കാമുകി ഭയന്നു നിലവിളിച്ചു. ചുണ്ടില്‍ എരിയുന്ന ചുരുട്ടുമായി ക്രൂരമായ പുഞ്ചിരിയോടെ അയാള്‍ അവള്‍ക്കു നേരെ വന്നു. കയ്യിലിരുന്ന ഇരട്ടക്കുഴല്‍ തോക്ക് അവളുടെ കഴുത്തില്‍ വച്ചു.
ഗിബ്സണ് വേച്ചു വേച്ചു എഴുന്നേറ്റ് കത്തികൊണ്ടിരുന്ന ഒരു വിറകുകൊള്ളി കയ്യിലെടുത്ത് അയാളുടെ പുറത്തേക്കടിച്ചു വിറകുകൊള്ളി പൊടിഞ്ഞു പോയി. ഗിബ്സന്റെ കൈകള്‍ അയാള്‍ക്ക് നേരെ ഓങ്ങാന്‍ തുടങ്ങിയതും അയാളുടെ കനമുള്ള ഇരുമ്പു തോക്കിന്റെ ചുവടുകൊണ്ടു ഗിബ്സന്റെ താടിയെല്ലില്‍ അടിച്ചതും ഒരുമിച്ചായിരുന്നു. ഇളകിമാറിയ താടിയെല്ലുമായി നിലവിളിക്കാന്‍ പോലുമാകാതെ ഗിബ്സന് പുളഞ്ഞു വീണു. ഭയന്ന് നിലവിളിച്ച ഗിബ്സന്റെ കാമുകി എവിരിസ്റ്റിനെ കയ്യും കാലും വരിഞ്ഞു കെട്ടി ഒരിടത്തു കിടത്തി. ഇരുമ്പുകൊണ്ടു ഗിബ്സന്റെ തലയില്‍ ആഞ്ഞു അടിച്ചു. നിലവിളിച്ച എവിരിസ്റ്റിന്റെ വായില്‍ ചോര പുരണ്ട ഒരു തുണി അയാള്‍ തിരുകി കയറ്റി. അവളുടെ കണ്മുന്നിലിട്ട് ഗിബ്സന്റെ കാല്പാദം മുതല്‍ കഴുത്തു വരെയുള്ള ഓരോ അവയവങ്ങളും അയാള്‍ അറുത്തു മാറ്റി. മരവിച്ചു പോയ എവിരിസ്റ്റിനെ അയാള്‍ പീഡിപ്പിച്ചു. ചെയ്തു. അവളുടെ തല അയാള്‍ അറുത്തുമാറ്റി. ആ തലയും കഷ്ണങ്ങളാക്കിയ ഗിബ്സന്റെ ശരീരവുമായി അയാള്‍ ഇരുട്ടില്‍ മറഞ്ഞു.
ആരാണിവന്‍..? ബലന്‍ഗ്ലൗ കാടുകളിലെ ഈ കാപാലികന് അവനാണ്...ഇവാന് മിലാറ്റ്. ബാക്ക്പാക്കര്‍ കില്ലര്‍ എന്ന് കുപ്രസിദ്ധിയാര്‍ജിച്ച സീരിയല്‍ കില്ലര്‍. ഓസ്ട്രേലിയയിലെ സൗത്ത് വെയില്സിലുള്ള കുടുംബത്തില്‍ മാര്‍ഗററ്റ് മിലാറ്റിന്റെയും സ്റ്റീവന്‍ മിലാറ്റിന്റെയും മകന്. ചെറുപ്പത്തിലേ തന്നെ കുടുംബാംഗങ്ങളുടെ കൊടിയ പീഡനമേറ്റാണ് വളര്‍ന്നത്. പിന്നീട് റോഡുപണിക്കാരനായ മിലാറ്റ് സീരിയല്‍ കൊലപാതകങ്ങളിലേക്ക് തിരിഞ്ഞത് വ്യക്തമല്ല. എന്നാലും 32-ാം വയസ്സില്‍ തന്നെ മിലാറ്റ് മനുഷ്യവേട്ട ആരംഭിച്ചു കഴിഞ്ഞിരുന്നു. രാവെന്നോ പകലെന്നോ ഇല്ലാതെ ഇരകളെയും തേടി മിലാറ്റ് ബലന്‍ഗ്ലൗ കാടുകളില്‍ മറഞ്ഞിരിക്കുമായിരുന്നു. ടൂറിസ്റ്റുകളായിരുന്നു ഇവാന്റെ പ്രധാന ഇരകള്‍. അവരെ പരമാവധി വേദനിപ്പിച്ചു കൊല്ലുന്നതിലാണ് മിലാറ്റിന്റെ ആനന്ദം.
അങ്ങനെ ബലന്‍ഗ്ലൗ കാടുകളില്‍ മൃതദേഹങ്ങള്‍ പെരുകി. ഇടയ്ക്ക് കാടുകാണാന്‍ വന്ന രണ്ടു യുവതികളെ മാനഭംഗം ചെയ്ത കേസില്‍ മിലേറ്റ് അറസ്റ്റിലായി. തടവ് ശിക്ഷ കഴിഞ്ഞിറങ്ങിയ മിലാറ് കാറില്‍ റോന്തു ചുറ്റുകയായിരുന്ന രണ്ടു പൊലീസുകാരെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം കൈകാലുകള്‍ കൂട്ടിക്കെട്ടി അവരുടെ വാഹനത്തില്‍ ബന്ധിച്ച ശേഷം പെട്രോള്‍ ഒഴിച്ച് ചുട്ടുകൊന്നു. പിന്നെയും കൊലപാതകങ്ങള്‍ അവന് തുടര്‍ന്നുകൊണ്ടിരുന്നു. അപ്പോഴായിരുന്നു കരോളിന്വാള്ട്ടര് ദമ്പതികളുടെ തിരോധാനം അന്വേഷിച്ചു വന്നിരുന്ന പോലീസ് കാടിനുള്ളില്‍ നിന്നു ഇവരുടെ അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹം കിടന്നതിനു നൂറുമീറ്റര്‍ മാറി ഉപേക്ഷിച്ച നിലയില്‍ ഒരു വാഹനവും കണ്ടെത്തിയിരുന്നു.
വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ച പോലീസ് അത് മിലാറ്റിന്റെ പേരിലുള്ളതാണെന്നു കണ്ടെത്തി. ദമ്പതികള്‍ വന്ന വാഹനവുമായാണ് കൊല നടത്തിയിട്ട് മിലാറ്റ് കടന്നത്. തന്റെ വാഹനം ഉപേക്ഷിക്കുകയും ചെയ്തു. മിലറ്റിനെ പോലീസ് നോട്ടമിട്ടു.
അതിനിടെ കുറെ കൊലപാതകങ്ങള്‍ നടന്നു. അപ്പോഴാണ് മിലാറ്റിന്റെ കത്തിക്ക് മുന്നില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട ഒരു ബ്രിട്ടീഷ് യുവാവ് പോലീസിനെ സമീപിക്കുന്നത്. താന്‍ ഒരു കൊലപാതകത്തിന് സാക്ഷിയാണെന്നും അത് കണ്ട തന്നെ കൊലപാതകി ആക്രമിച്ചെന്നും യുവാവ് വെളിപ്പെടുത്തി. എല്ലാ കൊലപാതകങ്ങളും സമാന രീതിയിലായിരുന്നു മിലാറ്റ് ചെയ്തിരുന്നത്. തന്റെ ഇരകളുടെ തല അടിച്ചു പൊട്ടിക്കുകയും വെട്ടുകയും കത്തികൊണ്ട് വരയുകയും ചെയ്യുന്നത് മിലാറ്റിന്റെ രീതിയായിരുന്നു. പോലീസ് ജനറല്‍ മിലാറ്റിനെ അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ടു. സിന്നബാറിലെ ഈഗിള്‍ വെയില് എന്ന സ്ഥലത്തായിരുന്നു മിലാറ്റ് തമ്പടിച്ചിരുന്നത്. 50 പോലീസ് കമാന്‍ഡോകള്‍, 300 ഓളം ആയുധധാരികളായ പോലീസുകാര്‍ എന്നിവര്‍ മിലാറ്റിന്റെ താവളം വളഞ്ഞു.
ഒരു സീരിയല്‍ കില്ലറെ പിടിക്കാന്‍ ഇത്രയും പോലീസുകാര്‍ വേണ്ടി വന്നത് അത്ഭുതകരമാണ്. അറസ്റ്റിലായ മിലാറ്റിനെ തെളിവെടുപ്പ് നടത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഒരുപാടു കൊലപാതകങ്ങള്‍ ചെയ്തെങ്കിലും ഏഴ് എണ്ണമേ തെളിയിക്കാന്‍ കഴിഞ്ഞുള്ളു. കേസില്‍ മിലാറ്റിന് ശിക്ഷ ലഭിച്ചു. അങ്ങനെ എന്നന്നേക്കുമായി ആ നരഭോജി അഴിക്കുള്ളിലായി. ഒടുവില്‍ അവന് പല്ലും നഖവും കൊഴിഞ്ഞഞ്ഞ് ഓസ്ട്രേലിയന്‍ തടവറയ്ക്കുള്ളില്‍ അവസാനിച്ചു.