Emalayalee.com - ഫാത്തിമയുടെ ആത്മഹത്യ; അധ്യാപകനെതിരെ കുടുംബം പരാതി നല്‍കും
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

ഫാത്തിമയുടെ ആത്മഹത്യ; അധ്യാപകനെതിരെ കുടുംബം പരാതി നല്‍കും

VARTHA 13-Nov-2019
VARTHA 13-Nov-2019
Share
കൊല്ലം : കിളികൊല്ലൂര്‍ രണ്ടാംകുറ്റി പ്രിയദര്‍ശിനി നഗര്‍ കിലോന്‍തറയില്‍ ഫാത്തിമ ലത്തീഫ് (18) മദ്രാസ് ഐഐടി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍  വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു ബന്ധുക്കള്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കി. ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍, 'അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണു മരണത്തിന് ഉത്തരവാദിയെന്ന്' രേഖപ്പെടുത്തിയിട്ടുണ്ടെന്നു മേയര്‍ വി.രാജേന്ദ്രബാബു, ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ്, ഷൈ!ന്‍ ദേവ് എന്നിവര്‍ പറഞ്ഞു. തമിഴ്‌നാട് പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ല. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന് ഉള്‍പ്പെടെ പരാതി നല്‍കും. നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു.

ഫാത്തിമയുടെ മരണവിവരം അറിഞ്ഞു മേയര്‍ ഉള്‍പ്പെടെ ചെന്നൈയില്‍ എത്തിയെങ്കിലും ഹോസ്റ്റല്‍ വാര്‍ഡന്‍ ഒഴികെ അധ്യാപകരോ വിദ്യാര്‍ഥികളോ ആശുപത്രിയില്‍ എത്തിയില്ല. പോസ്റ്റ്‌മോര്‍ട്ടം, മടങ്ങി വരുന്നതിനുള്ള ടിക്കറ്റ് എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തത് കോളജ് അധികൃതര്‍ ചുമതലപ്പെടുത്തിയ ഏജന്‍സിയുടെ ചുമതലയിലാണ്.

സഹപാഠികളും അധ്യാപകരും പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. വിദ്യാര്‍ഥികള്‍ അധ്യാപകരെ ഭയന്നിട്ടെന്ന പോലെയാണ് സംസാരിച്ചത്. ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ വീട്ടുകാര്‍  ആവശ്യപ്പെട്ടെങ്കിലും ആദ്യം പൊലീസ് നല്‍കിയില്ല. പിന്നീടു മൊബൈല്‍ ഫോണ്‍ വാങ്ങി നോക്കിയപ്പോഴാണു സുദര്‍ശന്‍ പത്മനാഭന് എതിരെയുള്ള പരാമര്‍ശം കണ്ടത്. ഫോണ്‍ നശിപ്പിച്ചു തെളിവ് ഇല്ലാതാക്കുമോ എന്ന് ആശങ്കയുണ്ട്.

കഴിഞ്ഞ വര്‍ഷം മദ്രാസ് ഐഐടിയില്‍ കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി ഉള്‍പ്പെടെ 6 വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയിരുന്നു. അതിനു മുന്‍പു 2 വര്‍ഷങ്ങളിലായി  7 വിദ്യാര്‍ഥികളാണിങ്ങനെ മരിച്ചത്. ചില അധ്യാപകരുടെ ഭാഗത്തുനിന്നുള്ള പീഡനമാണു കാരണമെന്ന് അബ്ദുല്‍ ലത്തീഫ് ആരോപിച്ചു.

മദ്രാസ് ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണു കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തത്. അധ്യാപകരുടെ മാനസിക പീഡനം മൂലമാണു പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണു കുടുംബത്തിന്റെ ആരോപണം. കുറ്റക്കാരായ അധ്യാപകരെ സംരക്ഷിക്കുന്ന നിലപാടാണു തമിഴ്‌നാട് പൊലീസ് സ്വീകരിക്കുന്നത്.

മൃതദേഹം ഏറ്റുവാങ്ങാനായി ചെന്നൈയില്‍ പോയ കൊല്ലം മേയര്‍ ഉള്‍പ്പടെയുള്ളവരോടു പൊലീസ് മോശമായാണു പെരുമാറിയതെന്നു കുടുംബം ആരോപിക്കുന്നു. മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നേരിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ളവര്‍ക്ക് ഇമെയിലിലും പരാതി നല്‍കി. ഐഐടിയിലേക്കുള്ള പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയാണു ഫാത്തിമ ലത്തീഫ് വിജയിച്ചത്.

Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഹൈദരാബാദ്‌ കൂട്ടബലാത്സംഗം; പ്രതികളെ വെടിവച്ചുകൊന്ന സ്ഥലത്ത്‌ ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധന
പുതിയ പാസ്‌പോര്‍ട്ടുകളില്‍ താമര ചിഹ്നം
ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ കൊന്ന കേസിലെ പ്രതികളെ പൊലീസ്‌ വെടിവച്ച്‌ കൊന്നു
പശ്ചിമാഫ്രിക്കയില്‍ നിന്ന് യൂറോപ്പിലെത്താന്‍ ശ്രമിച്ച 58 അഭയാര്‍ഥികള്‍ മൗറിറ്റാനിയയില്‍ ബോട്ട് മുങ്ങി മരിച്ചു
അമ്മ മക്കളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവം; പിതാവ് അറസ്റ്റില്‍
മഞ്ജു വാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു
വൈദികന്‍ പീഡിപ്പിച്ചതായി വീട്ടമ്മയുടെ പരാതി; വൈദികനെ നേരത്തെ തന്നെ ചുമതലകളില്‍ നിന്ന് നീക്കിയിരുന്നതായി താമരശേരി രൂപത
മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ സദാചാര ഗുണ്ടായിസം; പ്രസ് ക്ലബ്ബ് സെക്രട്ടറി അറസ്റ്റില്‍
90 ശതമാനത്തോളം പൊള്ളലേറ്റ ഉന്നാവ് യുവതിയെ വിമാനമാര്‍ഗം ഡല്‍ഹിയില്‍ എത്തിക്കും
ഹെഡ്മാസ്റ്റര്‍ വഴക്കുപറയും... ചോദ്യോത്തര വേളയില്‍ പങ്കെടുക്കാന്‍ പാര്‍ലമെന്റിലേയ്ക്കുള്ള പീയൂഷ് ഗോയലിന്റെ ഓട്ടം വൈറല്‍
ഹൈക്കോടതിയുടെ ആറാം നിലയില്‍ നിന്ന് നടുത്തളത്തിലേക്ക് ചാടി ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്തു
അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി
യു.എസിന് ക്രിസ്തുമസ് സമ്മാനം: കിമ്മിന്റെ പ്രസ്താവനയില്‍ ആശങ്ക
ഫാത്തിമയുടെ മരണം: സി.ബി.ഐ അന്വേഷണത്തിനു തടസ്സമില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ
ഉള്ളി വില വര്‍ധന തന്നെ ബാധിക്കില്ലെന്ന് നിര്‍മല സീതാരാമന്‍
ടിക്ടോക് പ്രേമം ; മക്കളെ ഉപേക്ഷിച്ചുപോയ വീട്ടമ്മയേയും കാമുകനേയും റിമാന്‍ഡ് ചെയ്തു
നിരന്തരം ശകാരവും ആക്ഷേപവും ചൊരിയുന്നതിനെതിരെ അഭിഭാഷകരുടെ പരാതി ; മാപ്പ് പറഞ്ഞ് ജസ്റ്റിസ് അരുണ്‍ മിശ്ര
വിദഗ്ധ ചികിത്സയ്ക്കായി കോടിയേരി ഹൂസ്റ്റണില്‍; താത്കാലിക സെക്രട്ടറി ഇല്ലെന്ന് സിപിഎം
അഭിഭാഷകനെ കാണാനെത്തിയയാള്‍ ഹൈക്കോടതി കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി
ജി​എ​സ്ടി കു​ടി​ശി​ക​യി​ല്‍ കേ​ന്ദ്ര​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ; തോ​മ​സ് ഐസക്

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomma
CONTACT ARCHIVE ABOUT US PRIVACY POLICY
image image
To advertise email marketing@emalayalee.com

Copyright © 2017 LEGACY MEDIA INC. - All rights reserved.

Designed, Developed & Webmastered by NETMAGICS.COM