image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

അവസാന കല്‍പനകള്‍ (കവിത: സീന ജോസഫ്)

SAHITHYAM 20-Nov-2019
SAHITHYAM 20-Nov-2019
Share
image
അന്ത്യം അടുക്കുമ്പോള്‍ ഞാനീ പറയുന്നതു
നീ ഒര്‍മ്മിച്ചു വയ്ക്കണം.
പ്രായം അത്രമേല്‍ ചുരുട്ടിക്കൂട്ടിയ
ഓര്‍മ്മ കൊണ്ടാണെങ്കില്‍ പോലും.

മരണത്തിന്റെ ദൂതന്‍ കാത്തുനില്‍ക്കുമ്പോള്‍
ഉടലാകെ തുന്നിച്ചേര്‍ത്ത കുഴലുകളുമായി
ജീവന്റെ നൂല്‍പ്പാലത്തില്‍ തൂങ്ങിയാടാന്‍
എന്നെ നീ വിട്ടുകൊടുക്കരുത്.
അലിവോടെ പോകാന്‍ അനുവദിക്കണം.

(മരണത്തിന്റെ ദൂതനെപ്പോഴും പുരുഷനാ
യതെന്തുകൊണ്ടാണെന്നു ഞാനോര്‍ക്കാറുണ്ട്.
പിടയുന്ന സ്‌നേഹങ്ങളില്‍ നിന്ന് ജീവനെ
അടര്‍ത്തി മാറ്റാന്‍ ദൂതികയ്ക്കു കഴിയില്ലെന്നാണോ?)

കട്ടപിടിച്ച ഇരുളിന്റെ വിരിമാറിലൂടെ
പ്രകാശത്തിലേക്കു നോക്കി പതിയെ
നടന്നകലുമ്പോഴും ഞാന്‍ ഇടയ്ക്കിടെ
നിന്നെ തിരിഞ്ഞു നോക്കുന്നുണ്ടാവും.
ഇളംകാറ്റു പോലൊന്നു നിന്റെ കവിളില്‍ തട്ടിയത്
എന്റെ അന്ത്യചുംബനം ആയിരുന്നു എന്നറിയുക!
നിന്റെ ഓര്‍മ്മകളില്‍ ഉണ്ടായിരിക്കുവോളം
എനിക്കു യഥാര്‍ത്ഥത്തില്‍ മരണമില്ല.

അത്രയൊന്നും പൊലിമയോ പകിട്ടോ
ഇല്ലാത്ത ഒരു സധാരണ മരണമഞ്ചം
നീ എനിക്ക് വേണ്ടി തിരഞ്ഞെടുക്കുക.
ഒരു ക്ലോസ്ഡ് കോഫിന്‍ വിടവാങ്ങല്‍ മതി.
ശിലപോലെ തണുത്തുറഞ്ഞ എന്റെ മുഖം
ഓര്‍മ്മയില്‍ പേറി ആരും തിരിച്ചു പോകരുത്.
ദീപ്തമായ ഒരോര്‍മ്മയെങ്കിലും എന്നെക്കുറിച്ചു
ണ്ടെങ്കില്‍, അതുമായവര്‍ തിരിച്ചു പോകട്ടെ.

പൂക്കളെ പോറ്റിവളര്‍ത്തിയവളാണു ഞാന്‍
കൊന്നൊടുക്കിയ പൂക്കളെ എന്റെമേല്‍ കുന്നുകൂട്ടരുത്.
ഓരോ ഋതുവിലും പൂക്കുവാന്‍ ഓരോ ചെടി വീതം
നീ എനിക്കു ചുറ്റിലും നട്ടുവയ്ക്കുക.
എന്നിലെ ഓരോ പരമാണുവും അഴുകി
അലിഞ്ഞ് അവയ്ക്കു വളമായിത്തീരണം.
വല്ലപ്പോഴും വന്നു നീ അവയെ പരിപാലിക്കുക.
മേലെയൊരു മഴവില്‍ തുഞ്ചത്തിരുന്ന്
ഞാനതു നോക്കിക്കാണുന്നുണ്ടാവും!

നീയാണാദ്യം പോകുന്നതെങ്കിലോ
എന്നു നീ ചോദിക്കരുത്.
അങ്ങനെ ഒരു ചോദ്യമില്ല, അത്രതന്നെ!!



Facebook Comments
Share
Comments.
image
സർ സോഡാ
2019-11-20 22:58:14
നന്നായി എഴുതിയിരിക്കുന്നു ... കൊെന്നൊടുക്കിയ പൂക്കെളെ കുന്നു കൂട്ടരത് ... പ്രണയാതുരമായ മരണം അതിന്റെ ആഴത്തിൽ തന്നെ വിവരച്ചിരിക്കുന്നു .. അഭിനന്ദനങ്ങൾ .. ചില വാക്കുകൾ ഇത്തിരി കൂടി കാവികമാക്കാമായിരുന്നു ... ഇത്തിരി കൂടി സമയെടുത്ത് വാക്കുകൾ അടുക്കി വെച്ചിരുന്നെങ്കിൽ ഇത്തിരി കൂടി ത്രീവ്രമാകുമായിരുന്നു കവിത 👌👌👌
image
മരണം വരുമ്പോൾ വരട്ടെ
2019-11-20 22:31:55
മരണം വരുമ്പോൾ വരട്ടെ
നരകമാക്കണോ അതോർത്തിന്നിനെ ?
കയ്യ്കാലുകൾ കെട്ടി, ശ്വാസകോശയന്ത്രം ഘടിപ്പിച്ച് 
മെയ്യാകെ ഇലക്ടറോടും, നിരീക്ഷണ യന്ത്രവും 
ലിംഗത്തിൽ മൂത്ര കുഴലും വയറു തുളച്ചാഹാരവും
അംഗമനക്കാതെ കിടക്കുമ്പോൾ 
മരണദൂതൻ അരികിൽ എത്തുമ്പോൾ 
ഒരു പ്രാർത്ഥന;  മുക്തനാക്കീ തടവറയിൽ നിന്നെന്നെ 
മരണം സത്യമാണ് ലിംഗഭേദമില്ലാത്ത സത്യം 
ഒരിക്കലതെത്തും കരങ്ങൾ നീട്ടി 
ചോദ്യങ്ങളില്ലാതെ കീഴടങ്ങൂ 
ആധികേറി ഇപ്പഴേ മരിക്കണോ  ?
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
എന്താ മെയ്യഴക്? ( കഥ: സൂസൻ പാലാത്ര )
തോല്‍ക്കാതെ (കവിത: ആറ്റുമാലി)
കിഴക്കോട്ട് പോയ കഥ ഓർമ്മിച്ച് സക്കറിയ; ഉള്ളിലെ അപരനെപ്പറ്റി രാമനുണ്ണി; കഥകളുടെ ആഴം തേടി റോസ്മേരി 
റാബിയ (കവിത: ഷീന വര്‍ഗീസ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 35
നീലച്ചിറകുള്ള മൂക്കുത്തികൾ 54 (അവസാനഭാഗം) സന റബ്‌സ്
പൊന്നരഞ്ഞാണം (കഥ: ഷാജന്‍ ആനിത്തോട്ടം)
വെനീസിലെ പെണ്‍കുട്ടി (ചെറുകഥ: സാംസി കൊടുമണ്‍)
സര്‍പ്രൈസ്, പാക്കിസ്ഥാനി സ്റ്റൈല്‍ (കഥ.: സാം നിലമ്പള്ളില്‍
ആരും കേൾക്കാത്ത നിലവിളികൾ: കഥ; മിനി സുരേഷ്
വരുന്നു ഞങ്ങള്‍ കര്‍ഷക അതിജീവന രണാങ്കണത്തില്‍ (എ.സി. ജോര്‍ജ്ജ്)
കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -4: കാരൂര്‍ സോമന്‍)
മായാത്ത കറുപ്പ് (കവിത - ബിന്ദു ടിജി)
ഒരു കഥയില്ലാക്കഥ. (കഥ : രമണി അമ്മാൾ )
അടുത്തടുത്ത വീടുകളിൽ ( കവിത : ആൻസി സാജൻ )
വെറുതെ ഒരുസ്വപ്നം ( കഥ : സൂസൻ പാലാത്ര )
മാതൃഭാഷാദിനം (കവിത: രേഖാ ഷാജി മുംബൈ)
ബുദ്ധന്റെ കൂടുമാറ്റം (കവിത: വേണുനമ്പ്യാർ)
നീലച്ചിറകുള്ള മൂക്കുത്തികൾ -- 53 - സന റബ്സ്
ഗർഭപാത്രം (കഥ : പാർവതി പ്രവീൺ ,മെരിലാൻഡ്)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut