image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

തമസ്സുതന്നെ സുഖപ്രദം (കവിത: സീന ജോസഫ്)

SAHITHYAM 02-Feb-2020
SAHITHYAM 02-Feb-2020
Share
image
ഇരുളിലൊരിലകൂടിക്കൊഴിഞ്ഞു വീഴുന്നു
ഒരു കണ്ണീര്‍ക്കണം വീണു ചിതറുന്നു
ഇനിയുമീമിഴികളിലുറവ ബാക്കിയുണ്ടെന്നോ?!!
ഇരുള്‍ മാറിപ്പുലരി വന്നണയുമ്പോള്‍
മുടിവാരിക്കെട്ടി, മുഖം മിനുക്കാതവളിറങ്ങുന്നു,
വെളിച്ചത്തിലൊളിക്കുവാനിടം തേടണം
ഇരുളും നിഴലും പകുത്തെടുത്ത ജീവന്
വെളിച്ചമെന്നുമൊരധികപ്പറ്റു തന്നെ!

ചതിയനൊരു കാമുകന്‍ വച്ചുനീട്ടിയ
വഴിയാധാരമായിരുന്നവള്‍ക്കു ജീവിതം!
കണ്ണില്‍ നിലാവുനിറച്ചു നെഞ്ചോടു ചേര്‍ത്തവന്‍
കിനാവുകള്‍ അരിഞ്ഞെറിഞ്ഞതെത്ര വേഗം!
ഉയിരില്‍ പൂത്ത കുരുന്നു ജീവന്‍ ഇറുത്തെടുക്കവേ,
അവള്‍ കരഞ്ഞ കരച്ചിലവനൊരു വലിയ ചിരിയായിരുന്നു!
തളിരുടല്‍ വിപണനസാധ്യതയായിരുന്നവനു പ്രണയം
അവള്‍ക്കോ, കരള്‍നുറുങ്ങിപ്പിടയുന്ന നോവും!

ഒരുപിടി മുളകുപൊടിയില്‍ അവളായുദ്ധം ജയിച്ചു
തെരുവിന്നിരുള്‍മാളങ്ങളില്‍ ഒളിച്ചു പാര്‍ത്തു,
കള്ളവണ്ടികള്‍ കയറി, നഗരങ്ങള്‍ പലതു മാറി,
ഇരുട്ടെന്നും കമ്പിളിപ്പുതപ്പായി, വെളിച്ചം വേട്ടക്കാരനും!
മനുഷ്യനെന്നത് ക്രൂരതയ്‌ക്കൊരു വിളിപ്പേരായി!
ചെളിപിടിച്ചുനാറിയ ഉയിരും ഉടലുമുടയാടകളും
കണ്ണില്‍ത്തിളയ്ക്കും ഭ്രാന്തും മാറാപ്പിലെ വാള്‍ത്തലപ്പും
തനിച്ചായവള്‍ക്കു തുണയായി മാറി!

തിരിച്ചുപോകാനിടമില്ലാത്തവള്‍ ചുറ്റിത്തിരിഞ്ഞു
വന്നെത്തിച്ചേരും ഇരുമ്പുപാളങ്ങള്‍ക്കരികിലിടയ്ക്കിടെ.
എന്നോ ചിന്നിച്ചിതറിപ്പോയോരമ്മ ഓര്‍മ്മയില്‍ വന്നുനിറയും
തീവണ്ടികള്‍ കരുണാര്‍ദ്ദ്രം ചൂളംവിളിച്ചു താരാട്ടുപാടും
സ്വയമൊടുക്കാന്‍ ധൈര്യമില്ലതുകൊണ്ടുമാത്രം മടങ്ങും
ആരുമില്ലാത്ത ജീവനുകള്‍ക്കൊരു തൊട്ടുതലോടലാകും
മദംപൊട്ടും മൃഗതൃഷ്ണകള്‍ക്കു മുന്നില്‍ വാളേന്തി രുദ്രയാകും
ഈ ജീവന്റെ നൂലിനിയും പൊട്ടാത്തതെന്തെന്നു  പരിതപിക്കും!


Facebook Comments
Share
Comments.
image
വിദ്യാധരൻ
2020-02-02 17:52:55
കാണുന്നവരെ കാമുകർ എന്ന് വിളിക്കരുത്' കാണുന്നവർക്കായി തുണി ഉരിയരുത് ' ഭാര്യയേക്കാമെന്നുള്ള വാഗ്ദാനങ്ങളിൽ വീഴരുത്' കാര്യം കഴിഞ്ഞു തുണി കുടഞ്ഞു പോകുമവർ ' കാലാകാലങ്ങളായീ സത്യം അറിയാമെങ്കിലും. ചേലമാറ്റി പെണ്ണ് അബദ്ധത്തിലാകുന്നെപ്പെഴും അരുതെന്ന് പറയാൻ അവകാശമുള്ളോർ സ്ത്രീകൾ പൊരുതുവാൻ കഴിവുള്ളോർ അവർ;എങ്കിലും വീണുപോകുന്നവർ കാമുകന്റെ വാക്കിൽ വീണു കിടന്നുരുണ്ടു കരയുന്നു വാവിട്ടവർ. ന്യായികരിക്കുന്നില്ല പുരുഷനെ ഞാൻ അ- ന്ന്യായത്തിന് കൂട്ട് നിൽക്കിലൊരിക്കലും. തമസ്സോ മാ ജ്യോതിർ ഗമയാ
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
എന്താ മെയ്യഴക്? ( കഥ: സൂസൻ പാലാത്ര )
തോല്‍ക്കാതെ (കവിത: ആറ്റുമാലി)
കിഴക്കോട്ട് പോയ കഥ ഓർമ്മിച്ച് സക്കറിയ; ഉള്ളിലെ അപരനെപ്പറ്റി രാമനുണ്ണി; കഥകളുടെ ആഴം തേടി റോസ്മേരി 
റാബിയ (കവിത: ഷീന വര്‍ഗീസ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 35
നീലച്ചിറകുള്ള മൂക്കുത്തികൾ 54 (അവസാനഭാഗം) സന റബ്‌സ്
പൊന്നരഞ്ഞാണം (കഥ: ഷാജന്‍ ആനിത്തോട്ടം)
വെനീസിലെ പെണ്‍കുട്ടി (ചെറുകഥ: സാംസി കൊടുമണ്‍)
സര്‍പ്രൈസ്, പാക്കിസ്ഥാനി സ്റ്റൈല്‍ (കഥ.: സാം നിലമ്പള്ളില്‍
ആരും കേൾക്കാത്ത നിലവിളികൾ: കഥ; മിനി സുരേഷ്
വരുന്നു ഞങ്ങള്‍ കര്‍ഷക അതിജീവന രണാങ്കണത്തില്‍ (എ.സി. ജോര്‍ജ്ജ്)
കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -4: കാരൂര്‍ സോമന്‍)
മായാത്ത കറുപ്പ് (കവിത - ബിന്ദു ടിജി)
ഒരു കഥയില്ലാക്കഥ. (കഥ : രമണി അമ്മാൾ )
അടുത്തടുത്ത വീടുകളിൽ ( കവിത : ആൻസി സാജൻ )
വെറുതെ ഒരുസ്വപ്നം ( കഥ : സൂസൻ പാലാത്ര )
മാതൃഭാഷാദിനം (കവിത: രേഖാ ഷാജി മുംബൈ)
ബുദ്ധന്റെ കൂടുമാറ്റം (കവിത: വേണുനമ്പ്യാർ)
നീലച്ചിറകുള്ള മൂക്കുത്തികൾ -- 53 - സന റബ്സ്
ഗർഭപാത്രം (കഥ : പാർവതി പ്രവീൺ ,മെരിലാൻഡ്)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut