Image

സാമ്പത്തിക രംഗത്ത് കടുത്ത തകര്‍ച്ച: ജോണ്‍ ഐസക്ക്

Published on 17 May, 2020
സാമ്പത്തിക രംഗത്ത് കടുത്ത തകര്‍ച്ച: ജോണ്‍ ഐസക്ക്
അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം പൊതുവില്‍ നല്ലനിലയിലാണ്. വിഷമാവസ്ഥയിലുള്ളവരെ മറന്നല്ല ഇതു പറയുന്നത്. എങ്കിലും പൊതുവില്‍ സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും, ഹെല്ത്ത് കെയര്‍ രംഗത്തുമാണ് മലയാളി സമൂഹം കൂടുതല്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് ഇപ്പോഴത്തെ തകര്‍ച്ചഒരു പരിധിവരെ നേരിടാനാകുന്നു--സാമ്പത്തിക വിദഗ്ധനും ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറിയുമായ ജോണ്‍ ഐസക്ക് ചൂണ്ടിക്കാട്ടുന്നു.

ചെറുകിട ബിസിനസുകാര്‍, ജോലി പോയവര്‍, എച്ച് 1 വിസയിലും, സ്റ്റുഡന്റ്സ് വിസയിലും വന്നവര്‍ തുടങ്ങിയവരൊക്കെയാണ് വിഷമാവസ്ഥയിലായത്. പല ചെറുകിട ബിസിനസുകളും തകര്‍ന്നു. ഉദാഹരണത്തിനു ആംബുലന്‍സ് സര്‍വീസ് പ്രവര്‍ത്തിക്കുന്നില്ല. ഡോക്ടര്‍മാരാകട്ടെ ടെലിമെഡിസിന്‍ വഴിയാണ് രോഗികളെ കാണുന്നത്. അതിനാല്‍ ആംബുലന്‍സിന്റെ ആവശ്യമില്ലാതെ വരുന്നു. അതേസമയം വെഹിക്കിള്‍ ഇന്‍ഷ്വറന്‍സ് തുക അടുത്തയിടയ്ക്ക് വലിയതോതില്‍ വര്‍ധിപ്പിക്കുകയും ചെയ്തു.

ട്രാവല്‍ ഏജന്‍സികളേയും ഇത് ഏറെ ബാധിച്ചു. എയര്‍ ടിക്കറ്റ് ബുക്കിംഗ് കുറഞ്ഞപ്പോള്‍ യൂറോപ്പിലേക്കും വിശുദ്ധ നാട്ടിലേക്കുമൊക്കെ ഗ്രൂപ്പ് യാത്രകള്‍ നടത്തുന്നത് നല്ലൊരു ബിസിനസ് മേഖലയായി മാറിയിരുന്നു. 150 ഗ്രൂപ്പുകളെങ്കിലും ഒരു വര്‍ഷം യാത്ര പോയിരുന്നു. ഇനി ഉടനെങ്ങാനും ആളുകള്‍ യാത്ര ചെയ്യുമോ? പ്രായമുള്ളവര്‍ പ്രത്യേകിച്ചും. കപ്പല്‍ യാത്രയും അതുപോലെ തന്നെ.

റെസ്റ്റോറന്റുകള്‍ തുറന്നാല്‍ കുറച്ചു സീറ്റുകള്‍ മാത്രമേ ഉപയോഗിക്കാവൂ. കുറച്ചു പേര്‍ക്ക് സേര്‍വ് ചെയ്ത് ബിസിനസ് ലാഭകരമായി നടത്തിക്കൊണ്ടുപോകാന്‍ കഴിഞ്ഞെന്നുവരില്ല. അതുപോലെ പാര്‍ട്ടികളൊന്നും നടന്നില്ലെങ്കില്‍ ഈ രംഗം എങ്ങനെ അതിജീവിക്കും?

ലോക്ഡൗണ്‍ കാലത്ത് ശീലങ്ങള്‍ പലതും മാറി എന്നു കരുതണം. പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നതിനു പകരം വീട്ടില്‍ ഭക്ഷണമുണ്ടാക്കാമെന്നു പലര്‍ക്കും മനസ്സിലായി. പലരും കുക്കിംഗ് പഠിച്ചു. സ്വഭാവം തന്നെ മാറിപ്പോയാല്‍ അതിനു ദീര്‍ഘകാല ഫലങ്ങളാണുണ്ടാവുക.

വിമാനയാത്ര തന്നെ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യാം.

ഹെല്ത്ത് കെയര്‍ രംഗത്തുപോലും പ്രശ്നങ്ങളുണ്ട്. പല സ്പെഷ്യാലിറ്റി ഫീല്‍ഡുകളും ലേ ഓഫിനെ നേരിടുന്നു. അവ തിരിച്ചുവരുമെന്നു പ്രതീക്ഷിക്കാം.

ഇന്‍ഷ്വറന്‍സ് രംഗത്ത് ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. കാറിന്റേയും വീടിന്റേയും പ്രതിമാസ അടവ് മൂന്നുമാസം വരെ മാറ്റിവെയ്ക്കാന്‍ നിയമപരമായി കഴിയും. ഈ മൂന്നുമാസത്തെ തുക മോര്‍ട്ട്ഗേജ് തീരുന്ന മൂന്നു മാസമായി കണക്കാക്കുന്നു. ഡെഫര്‍മെന്റ് സൗകര്യവുമുണ്ട്. അത് ബാങ്ക് അധികൃതരുമായി സംസാരിക്കുക. ഇപ്പോള്‍ വാടക കൊടുത്തില്ല എന്നുപറഞ്ഞ് ആരേയും ഇറക്കിവിടാന്‍ പറ്റില്ല.

പഴയ രീതിയിലേക്ക് ഉടനെ തിരിച്ചുപോകാമെന്ന പ്രതീക്ഷ വേണ്ട. ഇങ്ങനെയൊക്കെ തന്നെ മുന്നോട്ടു പോകുമെന്നു കരുതാം.

അമേരിക്കയില്‍ ഓരോ സ്റ്റേറ്റിലും ഓരോ സ്ഥിതിയാണ്. ഉദാഹരണത്തിനു സൗത്ത് ഡെക്കോട്ടയില്‍ വലിയ പന്നി ഫാമുകളാണ്. പന്നികളെ കശാപ്പ് ചെയ്യുന്നത് മറ്റ് വ്യവസായങ്ങളാണ്. അവിടെ കോവിഡ് മൂലം പല കശാപ്പ് -സംസ്‌കരണ മേഖലകളും പൂട്ടി. അപ്പോള്‍ പന്നികളെ സമയത്തിനു ഫാമില്‍ നിന്നു നീക്കാനാവാതെ വരുന്നു. അവയ്ക്ക് തീറ്റ കൊടുക്കണം. ക്രമാതീതമായി വളര്‍ന്നാല്‍ കൊന്ന് കുഴിച്ചൂമൂടണം. അതൊന്നും നിസാര കാര്യമല്ല. അതിന്റെയൊക്കെ സാമ്പത്തിക വശം നാം കരുതുനതിലും അപ്പുറം

പുതിയൊരുലോകത്തിലേക്കാണ് നാം എത്തിപ്പെട്ടിരിക്കുന്നത്. സാമ്പത്തികമായി തകരുകയോ ജോലി പോകുകയോ ഒക്കെ ചെയ്താലും ജീവിച്ചിരിക്കുന്നുവെങ്കില്‍ അതാണ് ഏറ്റവും വലിയ കാര്യം. അതില്‍ സന്തോഷം കണ്ടെത്തേണ്ട സ്ഥിതി. 
Join WhatsApp News
Boby Varghese 2020-05-18 11:50:42
The USA is very resilient. With an accommodating federal reserve, the country will make a U-turn next year. But the Democrats are openly praying for a recession or even a depression. Some of their leaders are openly asking their followers to quit working even if the health risk is minimized. Imagine if 40% of Americans were supporting the Nazis during World war. Today's Democrats are resembling such a scenario.
George Thomas 2020-05-19 11:39:38
USA will come out of the present crisis caused by Chinese virus.We have Strong leadership and a federal reserve .Together they can plan necessary financial stimulus and take steps to prevent country fall into a long recession.Sorry to note that some democrats wants to keep country in shutdown mode and inflate unemployment rate and do what ever they can do to look Presenet administration bad so they can elect a President from their party.I am sure American voters can understand their hidden agenda.China stopped all domestic flights in January but allowed flights to other international cities.That is why I named Chinese virus.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക