Image

ഫൊക്കാന: ജോർജി വർഗീസ് -സജിമോൻ ആന്റണി ടീം സ്ഥാനമേറ്റു

Published on 28 July, 2020
ഫൊക്കാന: ജോർജി വർഗീസ് -സജിമോൻ ആന്റണി  ടീം  സ്ഥാനമേറ്റു

ഫൊക്കാന ഇലക്ഷനില്‍ പത്രിക നല്കിയ എല്ലാവരും വിജയികളായി ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചു. ഭാരവാഹികള്‍ക്ക് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ കുര്യന്‍ പ്രക്കാനം സത്യപ്രതിഞ്ജാ വാചകം ചൊല്ലിക്കൊടുത്തു.

പ്രസിഡന്റായി ജോര്‍ജി വര്‍ഗീസ്, സെക്രട്ടറിയായി സജിമോന്‍ അന്റണി, ട്രഷററായി സണ്ണി മറ്റമന, എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റായി ജെയ്ബു കുളങ്ങര, വൈസ് പ്രസിഡന്റായിതോമസ് തോമസ്,അസോസിയേറ്റ് സെക്രട്ടറിയായി ഡോ. മാത്യു വര്‍ഗീസ്, അസോസിയേറ്റ് ട്രഷററായി വിപിന്‍ രാജ്, അഡീഷണല്‍ അസോ. സെക്രട്ടറിയായി ജോജി തോമസ്, അഡീഷണല്‍ അസോ. ട്രഷറര്‍ ആയിബിജു ജോണ്‍,വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ആയി കല ഷാഹി എന്നിവരടക്കമുള്ള ഭാര്‍വാഹികളാണു സത്യപ്രതിഞ്ജ ചെയ്തത്.

സൂമില്‍ നടന്ന സമ്മേളനത്തിലാണു വിജയികളെ പ്രഖ്യാപിച്ചത്. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ ഡോ. മാമ്മന്‍ സി. ജേക്കബ് ആമുഖ പ്രസംഗം നടത്തി.

ഇലക്ഷന്‍ കമ്മീഷന്‍ ചെയര്‍ കുര്യന്‍ പ്രക്കാനം, അംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്പ്, ബെന്‍ പോള്‍ എന്നിവര്‍ ചേര്‍ന്നാണു വിജയികളെ പ്രഖ്യാപിച്ചത്.

ഏതാനും മണിക്കൂര്‍ മുന്‍പാണു സൂം മീറ്റിംഗ് വിളിച്ചതെന്നും എങ്കിലും വലിയ പ്രതികരണം ലഭിച്ചത് ഫോക്കാനയുടെ ജനപിന്തുണ വ്യക്തമാക്കുന്നുവെന്നും കുര്യന്‍ പ്രക്കാനം പറഞ്ഞു. അതു പോലെ തന്നെ എല്ലാ സ്ഥാനത്തേക്കും മല്‍സരാര്‍ഥികള്‍ വന്നതും ഫൊക്കാനയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.

ജൂണ്‍ 11-നു ഇലക്ഷന്റെ രണ്ടാമത്തെ നോട്ടീസ് നല്കിയതായി കുര്യന്‍ പ്രക്കാനം പറഞ്ഞു ജൂലൈ 11 വരെ അംഗത്വം പുതുക്കാന്‍ സംഘടനകള്‍ക്ക് സമയം നല്കി. പത്രിക പിന്‍ വലിക്കാനുള്ള അവസാന തീയതി ജൂലൈ 25-നു അയിരുന്നു. അതു കഴിഞ്ഞപ്പോള്‍ എല്ലാ പോസ്റ്റിനും ഒരാള്‍ വീതം മാത്രമാണു പത്രിക നല്കിയതെന്നതിനാല്‍ അവരെ വിജയികളായി പ്രഖ്യാപിക്കാനും തീരുമാനിക്കുകയായിരുന്നു എന്നു കുര്യന്‍ പ്രക്കാനം പറഞ്ഞു.

ഫൊക്കാനയില്‍ ഭിന്നതയൊന്നുമില്ലെന്ന് ഡോ. മാമ്മന്‍ സി. ജേക്കബ് പറഞ്ഞു. ഡിസംബറിനകം കണ്വന്‍ഷന്‍ നടത്താന്‍ മാധവന്‍ നായര്‍ക്ക് സൗകര്യം നല്‍കും. ഫൊക്കാനയുടെ പേരില്‍ സൂം മീറ്റിംഗും മറ്റും നടത്തേണ്ടത് പുതിയ ഭാരവാഹികളാണ്.

സംഘടനകള്‍ക്ക് അംഗത്വം പുതുക്കാന്‍ ജൂലൈ 31 വരെ സമയം നല്കണമെന്നു ട്രസ്റ്റി ബോര്‍ഡ് ഇലക്ഷന്‍ കമ്മീഷനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നു ഇലക്ഷന്‍ സമിതി കണ്ടെത്തുകയായിരുന്നു.ഇലക്ഷന്‍ കമ്മിറ്റിയോട് അഭ്യര്‍ഥിക്കാനല്ലാതെ നിര്‍ദേശം നല്കാന്‍ ട്രസ്റ്റി ബോര്‍ഡിനു അധികാരമില്ലെനു മാമ്മന്‍ സി ജേക്കബ് പറഞ്ഞു.

എല്ലാവരുമായും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്റ് ജോര്‍ജി വര്‍ഗീസും ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണിയും പറഞ്ഞു. പിണക്കങ്ങള്‍ പറഞ്ഞു തീര്‍ക്കും.

നിലവിലുള്ള പ്രസിഡന്റ് മാധവന്‍ നായര്‍-സെക്രട്ടറി ടോമി കോക്കാട് ടീമിനെ അനുകൂലിക്കുന്നവര്‍ പത്രിക നല്കിയില്ല. സെപ്റ്റംബര്‍ 30-നു നാഷണല്‍ കമ്മിറ്റി ചേര്‍ന്ന ശേഷം ജനറല്‍ ബോഡി വിളിച്ചു ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് മാധവന്‍ നായരും ടോമി കോക്കാട്ടും നേരത്തെ വ്യക്തമാക്കിയിരുന്നു.

see also:

https://emalayalee.com/varthaFull.php?newsId=217504

https://emalayalee.com/varthaFull.php?newsId=217256

ഫൊക്കാന: ജോർജി വർഗീസ് -സജിമോൻ ആന്റണി  ടീം  സ്ഥാനമേറ്റു
Join WhatsApp News
trueman 2020-07-28 23:26:50
Actually, it is a bullshit association. Philipose and Paul leading it as a family association.
NYC 2020-07-29 01:20:51
What a shame guys! Take the oath at night time and hiding from public? Who’s get the zoom meeting? What a shame guys ? This not Fokanna election. Is any candidates associates with any legitimate associations ? . Any useful for Malayalee ????
Sumodhnellikala 2020-07-29 02:35:43
ഇതെന്താ വെളളരിക്കാ അസ്സൊസിയേഷനൊ ? എന്നാലിനി അസ്സൊസിയേഷൻ പിരിച്ചു വിട്ടു എന്നൊരു പത്ര കുറിപ്പു കൂടി വിടുക. അപ്പൊ എല്ലാം ശുഭം. ചുമ്മാ വിടന്നേ.
PakalomattomAchayan 2020-07-29 12:12:01
പണ്ട് ഞങ്ങളുടെ അമ്മച്ചി എന്നെനോക്കി ഇങ്ങനെ പറയുമായിരുന്നു ....മക്കളെ നമ്മുടെ കുടുംബത്തിൽ നിന്നും ഒരു പ്രസിഡന്റ് ഉണ്ടാവുമെന്ന് ...അന്നൊക്കെ ഞാൻ വിചാരിച്ചത് ഇന്ത്യൻ പ്രസിഡന്റ് ആണ് ആകയുള്ള പ്രസിഡന്റ് എന്നായിരുന്നു. പക്ഷെ അറിവുവന്നപ്പോൾ മനസ്സലായി അണ്ടി കമ്പനി മുതയാളിമുതൽ പിള്ളേരുടെ അച്ഛൻവരെ പ്രസിഡന്റ് എന്നാണ് അറിയപെടുന്നതെന്നു...അമേരിക്കയിലാണെങ്കിൽ പറയണ്ട ! എല്ലാവീട്ടിലും ഓരോ കോർപ്പറേഷനും കൂടാതെ അവിടത്തെ അച്ചായൻ പ്രസിഡന്റും അമ്മച്ചി ഡയറക്ടറും പിള്ളേർ ട്രസ്റ്റീ ബോർഡ് അംഗങ്ങളും ആണ് ...പക്ഷെ അത് പത്രവാർത്തയാകുന്നത് എങ്ങെനെയെന്നു മനസിലാവുന്നില്ല. എന്ന് സ്വന്തം അച്ചായൻ- ഒപ്പ് - പ്രസിഡന്റ് (ഞങ്ങളുടെ പിള്ളേരുടെ)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക