Image

ഭാര്യയുടേയും മക്കളുടേയും മരണം: ജോര്‍ജിനെ കാത്തിരുന്നത്‌ ദുരന്തവാര്‍ത്ത

Published on 01 June, 2012
ഭാര്യയുടേയും മക്കളുടേയും മരണം: ജോര്‍ജിനെ കാത്തിരുന്നത്‌ ദുരന്തവാര്‍ത്ത
ക്ലെയിറ്റന്‍: ഭാര്യയും രണ്ടു മക്കളും മരിച്ച വാര്‍ത്ത അറിയാതെയാണെന്ന്‌ ജോര്‍ജ്‌ ഫിലിപ്പ്‌ നാട്ടില്‍നിന്നും മെല്‍ബണിലേക്ക്‌ മടങ്ങിയത്‌. വിമാനത്താവളത്തില്‍നിന്നു കൂട്ടിക്കൊണ്ടുപോകാന്‍ കാത്തുനില്‍ക്കേണ്ടവര്‍ മരിച്ച വാര്‍ത്ത വിമാനമിറങ്ങിയപ്പോഴാണ്‌ അറിഞ്ഞത്‌.

കഴിഞ്ഞ ദിവസം രോഗിയായ മാതാവ്‌ ഏലിക്കുട്ടിയെ കാണാന്‍ 10 ദിവസത്തെ അവധിയില്‍ നാട്ടിലെത്തിയ ജോര്‍ജ്‌ ഫിലിപ്പ്‌ മടക്കയാത്രയ്‌ക്ക്‌ ഇന്നലെ വിമാനത്തില്‍ കയറുമ്പോള്‍ ഭാര്യയുടെയും രണ്ടു മക്കളുടേയും മരണം അറിഞ്ഞിരുന്നില്ല. മുന്നു വര്‍ഷം കാനഡയില്‍ ജോലിയിലായിരുന്ന ജോര്‍ജ്‌ ഫിലിപ്പ്‌ 10 വര്‍ഷം മുന്‍പാണ്‌ മെല്‍ബണില്‍ ജോലിക്കു ചേര്‍ന്നത്‌.

ഭാര്യ അനിത കുട്ടികളെ നോക്കുന്നതിനായി ജോലി ഉപേക്ഷിച്ചു വീട്ടമ്മയായി കഴിയുകയായിരുന്നു.

സിംഗപ്പൂരില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കെത്തിയ ജോര്‍ജ്‌ കഴിഞ്ഞ 22 നാണ്‌ നാട്ടിലെത്തിയത്‌. കഴിഞ്ഞ ചൊവ്വാഴ്‌ച കുടുംബവീട്ടില്‍ നിന്ന്‌ ആലുവയിലുള്ള ജ്യേഷ്‌ഠസഹോദരന്‍ മാത്യു ഫിലിപ്പിന്റെ വീട്ടിലേക്കു പോയ ജോര്‍ജ്‌ ഫിലിപ്പ്‌ അവിടെ നിന്നാണ്‌ ഇന്നലെ മെല്‍ബണിലേക്കു യാത്ര തിരിച്ചത്‌. രണ്ടു ദിവസം മുന്‍പ്‌ തേവരയിലെ ഭാര്യവീട്ടിലെത്തിയിരുന്നു.

1999ല്‍ ആയിരുന്നു ഇവരുടെ വിവാഹം. കുടുംബസമേതം അവസാനമായി നാട്ടിലെത്തിയത്‌ മൂന്നു വര്‍ഷം മുന്‍പ്‌ ഇളയ മകന്‍ മാത്യു ജോര്‍ജിന്റെ മാമോദീസാ ചടങ്ങിനാണ്‌. അനിതയും മക്കളും ഒന്നര വര്‍ഷം മുന്‍പ്‌ നാട്ടിലെത്തിയിരുന്നു.
ഭാര്യയുടേയും മക്കളുടേയും മരണം: ജോര്‍ജിനെ കാത്തിരുന്നത്‌ ദുരന്തവാര്‍ത്ത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക