ജോ ബൈഡൻ മൽസരത്തെ ബാധിക്കുവാൻ സാധ്യത കാണുന്ന ഈ മെയിൽ സന്ദേശങ്ങൾ പുറത്തുവന്നിരിക്കുന്നു.
ഇതിൻറ്റെ പശ്ചാത്തലം പരിശോധിക്കാം ന്യൂയോർക് പോസ്റ്റ് എന്ന പ്രസിദ്ധീകരണമാണ് ഈ സന്ദേശങ്ങൾ പ്രസിദ്ധീകരിക്കുന്നത് . ഇതെല്ലാം ഈ മാധ്യമത്തിന് എങ്ങിനെ ലഭിച്ചു അതിനും വിശദീകരണം നൽകുന്നു.
2019 ഡൽവെയർ പട്ടണത്തിൽ ഒരു കമ്പ്യൂട്ടർ നന്നാക്കുന്ന സ്ഥാപനത്തിൽ ഒരാൾ ഒരു കമ്പ്യൂട്ടർ എത്തിച്ചു അയാൾ ഹണ്ടർ ബൈടൺ എന്നു സംശയിക്കുന്നു കംപ്യൂട്ടറിന് വെള്ളം വീണ് കേടുവന്നിരിക്കുന്നു നന്നാക്കി കിട്ടണം.
കടയുടമ പറയുന്നു കംപ്യൂട്ടർ കൊണ്ടുവന്ന വ്യക്തി പിന്നീട് നന്നാക്കിയ കംപ്യൂട്ടർ തിരികെ വാങ്ങുവാൻ വന്നിട്ടില്ല. ഈ സാഹചര്യത്തിൽ കടയുടമ കംപ്യൂട്ടർ ഹാർഡ് ഡ്രൈവ് പരിശോധന നടത്തിയ സമയം ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഈ മെയിലുകളും കൂടാതെ അതിൽ സൂക്ഷിച്ചിരുന്ന ഹണ്ടർ താനേ എടുത്ത ഏതാനും ചിത്രങ്ങളും ഇയാൾ കാണുവാൻ ഇടയായി.
ഈ മെയിൽ സന്ദേശങ്ങൾ ഹണ്ടർ ഏതാനും വിദേശിയ ബിസിനസ്സ് പങ്കാളികളുമായി നടത്തിയത് ഇതുപോലുള്ള ഒരു രാഷ്ട്രീയ തിരഞ്ഞെടുപ്പു സമയം മത്സരിക്കുന്ന പ്രധാന വ്യക്തിയുടെ പുത്രൻ നടത്തിയ പലേ ഇടപാടുകളുടെയും രേഖകൾ.
ഹണ്ടർ ബൈഡൻ തൻറ്റെ പിതാവ് ഉപ രാഷ്ട്രപതി ആയിരുന്ന സമയം യുകെറെൻ രാജ്യത്ത് 2015ൽ ബാരിസ്മ എന്ന എണ്ണക്കച്ചവടം നടത്തുന്ന ഒരു സ്ഥാപനത്തിൻറ്റെ, എണ്ണവ്യാപാരത്തിൽ ഒരു വിജ്ഞാനാവുമില്ലാത്ത ഇയാൾ എങ്ങിനെ നടത്തിപ്പു സമിതിയിൽ അംഗമായി എന്ന ചോദ്യം 2018 മുതൽ ഏതാനും മാധ്യമങ്ങളിലും രാഷ്ട്രീയ വേദിയിലും വിഷയമായിരുന്നു.
കംപ്യൂട്ടർ നന്നാക്കിയ വ്യക്തി ഈ കംപ്യൂട്ടർ തൻറ്റെ കൈവശം ഉള്ളതായി ഫ് ബി ഐ യെ അറിയിച്ചു എന്നും പിന്നീട് അത് കോടതി വിധിയിൽ കൂടി F B I കരസ്ഥമാക്കി. കടയുടമ കമ്പ്യൂട്ടർ കൈമാറുന്നതിനു മുൻപായി ഹാർഡ് ഡ്രൈവിൽ കണ്ടതെല്ലാം പകര്‍ത്തി സൂക്ഷിച്ചു.
കടയുടമ പറയുന്നു ഈ വിലപ്പെട്ട വര്‍ത്തമാനം തൻറ്റെ കൈവശം ഉള്ളതായി ട്രംപ് അഭിഭാഷകൻ റൂഡി ജൂലിയാനിയെ അറിയിക്കുകയും അയാൾക്കും ഇതിൻഒരു പകർപ്പ് കൈമാറി. ഇന്നിതാ ജൂലിയാനി ഒക്ടോബർ ആകസ്‌മിക വാർത്തയായി ന്യൂയോർക് പോസ്റ്റിനും നൽകി അതാണ് നാമിന്നു കാണുന്നത്.
ഈ മെയിലുകൾ പലതും പണമിടപാടുകളെ സംബന്ധിച്ച് കൂടാതെ ഒന്നിൽ ഒരു യുകെറേൻ ബരിസ്മ നേതാവും ജോ ബൈഡനും തമ്മിലുള്ള ഒരു കൂടിക്കാഴ്ച ഒരുക്കുന്നതും.
വെറും ഈ മെയിലുകൾ മാത്രം ആയിരുന്നെങ്കിൽ അതിൻറ്റെ വിശ്വാസതയെ ചോദ്യം ചെയ്യാമായിരുന്നു എന്നാൽ ഹണ്ടർ താനേ എടുത്തു കംപ്യൂട്ടറിൽ സൂക്ഷിച്ചിരുന്ന ചിത്രങ്ങളും വാർത്തയുടെ ഭാഗമായി മാറിയിരിക്കുന്നു.അതിനാൽ തികച്ചും അവിശ്വസനീയം എന്നു പറഞ്ഞു കൂടാ. മറ്റൊരു വാസ്തവം കൂടി കണക്കിലെടുക്കണം.
ഈ കംപ്യൂട്ടർ ഇപ്പോൾ ഫ് ബി ഐ യുടെ പക്കൽ ഇവർക്കും അറിയാം ഇതിലെ ഉള്ളടക്കം എന്തെന്ന് ആ സാഹചര്യത്തിൽ ആരും ഒരു നുണ വാർത്ത പ്രചരിപ്പിക്കുന്നതിന് സ്ഥൈര്യം കാട്ടുമെന്നു തോന്നുന്നില്ല.
ഈ വാർത്തക്കും രണ്ടു വശമുണ്ട് ബൈഡൻ ഭാഗം ഇപ്പോൾ എല്ലാം നിഷേധിക്കുന്നു ട്രംപ് പക്ഷക്കാർ ഇറക്കുന്ന കപട വാർത്തകൾ. മറ്റൊരു ശ്രുതി, റഷ്യ ട്രംപിനെ സഹായിക്കുന്നതിനായി ഹണ്ടറിൻറ്റെ കംപ്യൂട്ടർ ഹാക്ക് ചെയ്തു ഈ വിവരങ്ങൾ ശേഖരിച്ചു അതിനുശേഷം നന്നാക്കുവാൻ കൊടുത്ത കംപ്യൂട്ടർ എന്ന രീതിയിൽ കടയുടമ വഴി ട്രംപ് വക്കീൽ വശം എത്തിച്ചു.
പുറകോട്ടു നോക്കിയാൽ കാണുവാൻ പറ്റും, ഹണ്ടർ മാധ്യമങ്ങളിൽ സമ്മതിക്കുന്നത് തനിക്ക് എണ്ണ വ്യാപാരത്തിൽ യാതൊരു ജ്ഞാനവുമില്ല ബൈഡൻ എന്ന പേരാണ് തനിക്ക് ഇതുപോലുള്ള ഒരു ജോലി കരസ്ഥമാക്കുന്നതിന് സഹായിച്ചതെന്ന്.
യുകെറെൻ മാത്രമല്ല ചൈനയിലും ഇതുപോലുള്ള വ്യാപാര ബന്ധങ്ങൾ ഇതിൽ നിന്നെല്ലാം കോടിക്കണക്കിന് ഡോളറുകൾ ബൈഡൻ കുടുംബം സംബന്ധിച്ചു ഇപ്പോഴും നേടുന്നു എന്നുമുള്ള ആക്ഷേപവും കേൾക്കുന്നു.
ജൂലിയാനി ഇന്നലെ പറഞ്ഞു, ഇതുകൊണ്ടു തീർന്നിട്ടില്ല ഇപ്പോൾ കാണുന്നതിലും വലുത് ഉടനെ പുറത്തുവരും എന്തായാലും കാത്തിരിക്കാം.