Image

Support E-Malayalee: ഇ-മലയാളി ഫാൻസ്‌ ക്ലബിൽ അംഗമാകുക

Published on 19 October, 2020
Support E-Malayalee: ഇ-മലയാളി ഫാൻസ്‌ ക്ലബിൽ അംഗമാകുക
ലോകത്ത് മിക്ക  മാധ്യമങ്ങളും പ്രതിസന്ധി നേരിടുകയാണ്. എല്ലാ പ്രസിദ്ധീകരണവും ഇപ്പോൾ വേണ്ടത്ര വരിക്കാരോ പരസ്യമോ ഇല്ലാതെ വിഷമിക്കുന്നു. ഇ-മലയാളി പോലുള്ള ചെറുകിട പത്രങ്ങളുടെ നിലനിൽപ് പോലും വിഷമത്തിൽ.
 
ഈ സാഹചര്യത്തിലാണ് ഫാൻസ്‌ ക്ലബ് തുടങ്ങുന്നത്. ഇ-മലയാളി ഫാൻസ്‌ ക്ലബിൽ ചേരുമ്പോൾ  സ്വതന്ത്ര പത്രപ്രവർത്തനത്തെയാണ് നിങ്ങൾ തുണക്കുന്നത്. ഫാൻസ്‌ ക്ലബ് അംഗങ്ങൾക്ക് വാർത്തയുടെ കാര്യത്തിലും പരസ്യത്തിലും പ്രത്യേക പരിഗണന ഉണ്ടാവും. 
 
ന്യു യോർക്ക്  ടൈംസ് അടക്കമുള്ള ഓൺ ലൈൻ പ്രസിദ്ധീകരണങ്ങൾ  ഏതാനും ഐറ്റം മാത്രമാണ് സൗജന്യമായി വായിക്കാൻ അനുവദിക്കുന്നത്. ഒരു മാസം 10  എണ്ണം. അത് കഴിഞ്ഞാൽ വായിക്കാൻ വരിക്കാരാകണം.
 
ഭാവിയിൽ ഇ-മലയാളിയുടെ ചില സെക്ഷനുകൾ പേയ്‌മെന്റ് അടിസ്ഥാനത്തിലായാലും ഫാൻസ്  ക്ലബ് അംഗങ്ങൾക്ക് അത് സൗജന്യമായി ലഭിക്കും. 
 
താഴെക്കാണുന്ന ലിങ്കിൽ പേയ്‌മെന്റ് നൽകാം. ഒരു വർഷത്തേക്ക് 25 ഡോളർ മുതൽ നൽകാം.
 
ഇ-മലയാളിയുടെ അഭ്യുദയകാംക്ഷികളുടെയെല്ലാം പിന്തുണ പ്രതീക്ഷിക്കുന്നു.
 
PAY WITH PAYPAL, DEBIT OR CREDIT CARD.  
 
പ്രത്യേക ശ്രദ്ധക്ക്: പേയ്‌മെന്റ്  സ്വിഷ് (SWISH) എന്ന പേരിലാവും സ്റ്റേറ്റുമെന്റിൽ കാണുക: CLICK LINK 
 
Join WhatsApp News
J Mathew 2020-12-21 22:57:11
ഇമലയാളിയിലെ കുറച്ചു എഴുത്തുകാരെ ഇപ്പോൾ കാണാറേയില്ല ഫ്രാൻസിസ് തടത്തിൽ, ജോർജ് തുമ്പയിൽ, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കൊറോണ ന്യൂയോർക്, ന്യൂജേഴ്‌സി ഏരിയായിൽ താണ്ഡവം ആടിയപ്പോൾ എല്ലാദിവസവും ഒന്നും രണ്ടും ലേഖനങ്ങളുമായി വായനക്കാരെ ത്രില്ലടിപ്പിച്ചിരുന്നു. ഇപ്പോൾ കുറച്ചു രാഷ്ട്രീയ എഴുത്തുകാർ റിയാലിറ്റി അംഗീക്കരിക്കാത്തവർ ഫാന്റസി ലോകത്തു ജീവിക്കുന്നവർ.
J. Mathew 2020-12-22 03:44:41
ഞാനാണ് യദാർത്ഥ ജെ മാത്യു . എന്റെ പേരിൽ പലരും ഈ മലയാളിയിൽ ഊടാടി നടക്കുന്നുണ്ട് . അതിൽ ഒരുത്തന് ട്രംപിന്റെ ദേഹത്തുള്ള ഭൂതം കൂടിയിട്ടുണ്ട്. തൊറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന പാട്ടുപാടി ഇരിക്കുകയാണ്. ട്രംപ് ഓവൽ ഓഫീസിൽ ഇരുന്നു പറയുന്നെന്തെല്ലാം ഇയാളും പറയും. ഒരേ സമയത്ത് രണ്ടു സ്ഥലത്തിരിക്കാൻ കഴിവുള്ള ഒരു ഭയങ്കരനാണ് കൂടെ കൂടിയിരിക്കുന്നത് . ചൂരൽപഴ കഷായം കൊണ്ടേ ദേഹത്തു നിന്നും ഇവൻ ഇറങ്ങു. അതിനുള്ള പൂജാതി കര്മ്മം തുടങ്ങിയിട്ടുണ്ട് . ഇതിന് മറുപടി പറയുമോ എന്ന് നോക്കട്ടെ
J. Mathew 2020-12-22 15:58:50
ഞാനാണ് യഥാര്‌ത്ഥ ജെ.മാത്യു.2016 മുതൽ റിപ്പബ്ളിക്കൻ പാർട്ടിക്കുവേണ്ടി വാദിക്കുകയും എഴുതുകയും ചെയ്യുന്നു.ഇനിയും അത് തുടർന്നുകൊണ്ടേയിരിക്കും.അത് എന്റെ മൗലിക അവകാശമാണുതാനും.എന്റെ പേര് പലർക്കും ഇഷ്ടപ്പെട്ടു. അതുകോണ്ട് സ്വന്തമായി പേരില്ലാത്തവരും സ്വന്തം പേർ പറയാൻ ലജ്ജിക്കുന്നവരും എന്റെ പേരുപയോഗിക്കുന്നു.എനിക്കതിൽ പരിഭവമോ പരാതിയോ ഇല്ല.അതിലൊരുവൻ ഒർമ്മശക്തിയില്ലാതെ രാജ്യം ഭരിക്കാൻ സ്രമിക്കുന്ന സ്‌ളീപ്പിയുടെ ഭൂതം കൂടിയിട്ടുള്ളവനാണ്.അവൻ പൂജാതി കർമ്മം നടത്തുന്നവനുമാണ്.അതിൽ നിന്നുതന്നെ അവൻ വ്യാജനാണെന്ന് വ്യക്തമാഞ്.ഒരു മാത്യുവും ഇതുവരെ പൂജ നടത്തിയതായി രേഖകളില്ല.വ്യാജ മാത്യുവേ നിനക്ക് ഹാ..... കഷ്ടം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക