Image

വിവാഹത്തിന് സഹായിച്ചത് ഇന്നസെന്റ്; കല്ല്യാണത്തിന് മമ്മൂട്ടി പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടു; തുറന്നുപറഞ്ഞ് ശ്രീനിവാസന്‍

Published on 21 October, 2020
വിവാഹത്തിന് സഹായിച്ചത് ഇന്നസെന്റ്; കല്ല്യാണത്തിന് മമ്മൂട്ടി പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടു; തുറന്നുപറഞ്ഞ് ശ്രീനിവാസന്‍

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിവാസന്‍. 1984ലാണ് വിമലയെ ശ്രീനിവാസന്‍ വിവാഹം ചെയ്തത്. എന്നാല്‍ വിവാഹസമയത്ത് ശ്രീനിവാസന്റെ കൈയ്യില്‍ ആവശ്യത്തിനുള്ള പണം ഇല്ലായിരുന്നു. ആരെയും ക്ഷണിക്കുന്നില്ലെന്നും രജിസ്റ്റര്‍ ഓഫീസില്‍വച്ചാണ് വിവാഹമെന്നും ശ്രീനിവാസന്‍ ഇന്നസെന്റിനോട് പറഞ്ഞിരുന്നു. ഇന്നസെന്റ് തന്നെ ആ സമയത്ത് സഹായിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് ശ്രീനിവാസന്‍.</p>

സെറ്റില്‍ നിന്ന് ഇറങ്ങാന്‍ നേരം ഇന്നസെന്റ് കൈയ്യില്‍ ഒരു പൊതി തന്നു.അതില്‍ 400 രൂപയുണ്ടായിരുന്നു. ഇന്നത്തെപ്പോലെയല്ല നാനൂറ് രൂപയ്ക്ക് വിലയുണ്ട്. ഇതെങ്ങനെ സംഘടിപ്പിച്ചു എന്ന് ചോദിച്ചപ്പോള്‍, ഭാര്യയുടെ രണ്ട് വളകൂടെ വിറ്റു എന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി. ഇന്നസെന്റ് നല്‍കിയ പണം കൊണ്ട് വധുവിനുള്ള സാരിയും മറ്റുമൊക്കെ വാങ്ങിയെന്ന് പ്രമുഖ മാധ്യമത്തോട് ശ്രീനിവാസന്‍ തുറന്നു പറയുന്നു.

വിവാഹത്തിനായി പണം നല്‍കി സഹായിച്ച മമ്മൂട്ടിയോടും കല്യാണത്തിന് വരരുതെന്ന് താന്‍ പറഞ്ഞതായി ശ്രീനിവാസന്‍ പറയുന്നു. അതിന് പിന്നിലെ കാരണവും ശ്രീനിവാസന്‍ പ്രമുഖ മാധ്യമത്തോട് പങ്കുവെച്ചു. ആവനാഴി എന്ന സിനിമയിലൊക്കെ അഭിനയിച്ചു പ്രേക്ഷകരുടെ മനസ്സില്‍ കത്തി നില്‍ക്കുന്ന സൂപ്പര്‍ താരം തന്റെ കല്യാണത്തിന് വന്നാല്‍ അവിടെ ആളുകള്‍ കൂടുമെന്ന് ഭയമുണ്ടായിരുന്നു. പക്ഷേ മമ്മൂട്ടി അത് വിസമ്മതിച്ചു, കല്യാണത്തിന് ഉറപ്പായും താന്‍ വരുമെന്നും മമ്മൂട്ടി തന്നോട് പറഞ്ഞിരുന്നതായി ശ്രീനിവാസനും പറയുന്നു. പക്ഷെ തന്റെ നിര്‍ബന്ധം കനത്തപ്പോള്‍ വരില്ലെന്ന് സമ്മതിച്ചു. അങ്ങനെ സ്വര്‍ണതാലി വാങ്ങി, രജിസ്റ്റര്‍ ഓഫീസിന്റെ വരാന്തയില്‍ വച്ചായിരുന്നു താലി കെട്ടെന്നും ശ്രീനിവാസന്‍ പ്രമുഖ മാധ്യമത്തോട് പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക