മൗനമായിരുന്നു ഭൂഷണം,
വാചാലനായി..
ഒച്ചയൊട്ടുയരേണ്ടിടത്തു
മൗനിയുമായി..
വിശ്വാസിയല്ലായിരുന്നു.
ധാരമുറിയാതെ
ഒഴുക്കിയ വാക്കുകൾ,
വ്യർത്ഥപ്രവചനങ്ങളെ
വിശ്വസിപ്പിക്കലായിരുന്നു..
മുക്കിനും മൂലയിലും
തൊളളതുറന്നലറിയതു
പ്രാർത്ഥനകളല്ലായിരുന്നു,
അർത്ഥമറിയാ വാക്കുകൾ
ആയുസ്സില്ലാ കുമിളകൾ,
വെകിളികളായിരുന്നു..
കൂകിവിളിച്ചാർത്തതും,
തുളളിയുറഞ്ഞാടിയതും
വാക്കുകളുടെ പെരും
ഭൂതങ്ങളായിരുന്നു...
ഏറ്റുചൊല്ലിയവർ,
ഏറാൻമൂളികളെങ്കിലും
പാവങ്ങളവർ കറകളഞ്ഞ
വിശ്വാസികളായിരുന്നു.
ഞാനാരായിരുന്നെന്നു-
മെന്തായിരുന്നെന്നും
ചിന്തിക്കവേ കാതിൽ നുണകളിരമ്പുന്നു..
മരണശയ്യയുണർന്നേറ്റ
തിരിച്ചറിവുകളാവുന്നു...