Image

ഓസ്‌കാറിലേക്കുള്ള ഒരു കടമ്ബ കൂടി കടന്ന് മ്

Published on 03 March, 2021
ഓസ്‌കാറിലേക്കുള്ള ഒരു കടമ്ബ കൂടി കടന്ന് മ്
ഓസ്‌കാര്‍ നോമിനേഷന് യോഗ്യത നേടിയ സിനിമകളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്നുള്ള 'മ് ( സൗണ്ട് ഓഫ് പെയിന്‍ ) എന്ന ചലച്ചിത്രവും. കുറുമ്ബ ഭാഷയിലുള്ള ഇന്ത്യയില്‍നിന്നുള്ള ആദ്യസിനിമ കൂടിയാണ് ഹോളിവുഡ് സംവിധായകന്‍ ഡോ. സോഹന്‍ റോയ് നിര്‍മ്മിച്ച്‌ വിജീഷ് മണി സംവിധാനം ചെയ്ത ഈ ചിത്രം. ചിത്രത്തിലെ നായക കഥാപാത്രമായ ആദിവാസി യുവാവിനെ അവതരിപ്പിക്കുന്നത് പ്രശസ്ത ഫുട്‌ബാള്‍ താരം ഐ.എം.വിജയനാണ്. മെയിന്‍ സ്ട്രീം കാറ്റഗറിയില്‍ ' ഏറ്റവും മികച്ച ചിത്രം ' എന്ന വിഭാഗത്തിലാണ് ഈ ചിത്രം പ്രധാനമായും മത്സരിക്കുന്നത്. 

തേന്‍ ശേഖരണം ഉപജീവനമാര്‍ഗമാക്കിയ കുറുമ്ബ ഗോത്രത്തില്‍പ്പെട്ട ഒരു ആദിവാസി കുടുംബനാഥന് പാരിസ്ഥിതിക പ്രശ്നങ്ങള്‍ മൂലം വനത്തില്‍ തേനിന് ദൗര്‍ലഭ്യമുണ്ടാകുന്നതിനെ തുടര്‍ന്നുള്ള പ്രതിസന്ധികളാണ് സിനിമയുടെ പ്രമേയം. പ്രശ്നങ്ങളോടും പ്രതിസന്ധികളോടുമുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളെയും, സാഹചര്യങ്ങളുമായി പിന്നീട് എങ്ങനെ പൊരുത്തപ്പെടുന്നുവെന്നതിനെയും വിവരിക്കുന്നതാണ് തുടര്‍ന്നുള്ള കഥാതന്തു. കാലാവസ്ഥാവ്യതിയാനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന സിനിമ കൂടിയാണ് 'മ്..'. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചലച്ചിത്ര സംവിധായകന്‍ ഇത്തരമൊരു ശ്രമം നടത്തുന്നത്. വിജീഷ് മണിയുടെ സംസ്‌കൃത ഭാഷയിലുള്ള 'നമോ', നേതാജി (ഇരുള) തുടങ്ങിയ ചലച്ചിത്രങ്ങള്‍ 2019ലും 2020ലും ഇഫി ഗോവ ചലച്ചിമ്രേളയിലെ ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അന്‍പത്തിയൊന്ന് മണിക്കൂറില്‍ വിശ്വഗുരു എന്ന സിനിമ പൂര്‍ത്തിയാക്കി തീയേറ്ററുകളില്‍ റിലീസ് ചെയ്തതിന് ഗിന്നസ് റിക്കാഡ് കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് വിജീഷ് മണി. ഏറ്റവും മികച്ച പരിസ്ഥിതി പ്രാധാന്യമുള്ള മലയാള ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് അദ്ദേഹത്തിന്റെ പുഴയമ്മ എന്ന ചിത്രത്തിന് 2018ല്‍ ലഭിച്ചിരുന്നു. ആദ്യാവസാനം പുഴയില്‍ ചിത്രീകരിക്കപ്പെട്ട സിനിമയ്ക്കുള്ള ഏഷ്യ ബുക്ക് ഓഫ് റെക്കഡ്സും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. 

ഗ്രാമി അവാര്‍ഡ് ജേതാവായ അമേരിക്കന്‍ സംഗീതപ്രതിഭ എഡോണ്‍ മോള, നാടന്‍ പാട്ടുകളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നഞ്ചമ്മ എന്നിവര്‍ ചിത്രത്തിനുവേണ്ടി വരികള്‍ എഴുതുകയും പാടുകയും ചെയ്തിട്ടുണ്ട്.

ജുബൈര്‍ മുഹമ്മദ് ആണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. പ്രകാശ് വാടിക്കല്‍ തിരക്കഥയും ദേശീയ അവാര്‍ഡ് ജേതാവ് ബി.ലെനിന്‍ ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ക്യാമറ: ആര്‍.മോഹന്‍, പശ്ചാത്തലസംഗീതം: ശ്രീകാന്ത് ദേവ. ഈ വര്‍ഷം ആദ്യ പകുതിയോടെ ചിത്രം കേരളത്തില്‍ റിലീസ് ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക