Image

കേരളത്തില്‍ `അംഗീകൃത വേശ്യാലയം' സമീപഭാവിയില്‍

തെക്കേമുറി Published on 24 July, 2012
കേരളത്തില്‍ `അംഗീകൃത വേശ്യാലയം' സമീപഭാവിയില്‍
സെക്‌സ്‌ ജീവന്റെ നിലനില്‌പിനെ ധ്വനിപ്പിക്കുന്നു. വൃക്ഷസസ്യലതാദികളില്‍ തുടങ്ങി പക്ഷിമത്സ്യമ്യഗാദികളിലൂടെ സൃഷ്ടിയുടെ മണിമകുടമായ മനുഷ്യനില്‍ സര്‍വ്വവിധ പൊല്ലാപ്പുകളോടും കൂടെ അതു സമ്പൂര്‍ണ്ണമാക്കപ്പെടുന്നു. പുരാണങ്ങളിലെ പരാക്രമങ്ങളെല്ലാം സ്‌ത്രീവിഷയങ്ങളാണല്ലോ.മതങ്ങളുടെ നിലനില്‌പ്‌ ലൈംഗീകപാപം എന്ന അടിസ്ഥാനത്തിലാണല്ലോ.

പെണ്‍വാണിഭം ഇന്നത്തെ ആഗോളബിസ്സിനസ്സിന്റെ അടിസ്ഥാനഘടകമായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഒരു ദിനപ്പത്രം എടുത്തുനോക്കൂ. ഒരു വാരികയോ, മാസികയോ ആകട്ടെ എല്ലാറ്റിന്റെയും പൊതുവിഷയം ലൈംഗീകം തന്നെ.

വായനക്കാരന്‍ വിഡ്ഡിയായി മാറുന്നു, അവന്റെ സനാതനബോധം ഇല്ലായ്‌മ ചെയ്യപ്പെടുന്നു. വെറും നൈനിമിഷികസുഖത്തിലേയ്‌ക്ക്‌ അവന്റെ ശ്രദ്ധയും പതറിക്കപ്പെടുന്നു. ഒരു എയ്‌ജ്‌സ്‌ ബോധനലേഖനം വായിച്ചാല്‍ വിമോചനത്തിന്‌ പകരം ലൈംഗികോത്തേജനമാണ്‌ വായനക്കാരന്‌ ലഭിക്കുന്നത്‌.

മനുഷ്യനിലെ ദൈവീകമായ മ്യദുലവികാരത്തെ സകല മാദ്ധ്യമങ്ങളും ഇന്ന്‌ ചൂഷണം ചെയ്യപ്പെടുകയാണ്‌. വളര്‍ന്നു വരുന്ന തലമുറയെ ലൈംഗീകതയുടെ കരാളഹസ്‌തങ്ങളാല്‍ ഞെക്കി ശ്വാസം മുട്ടിക്കുകയാണ്‌. അഥവാ വഴിപിഴച്ച ജീവി തത്തിലേയ്‌ക്ക്‌ അവരെ കൈപിടിച്ച്‌ നടത്തുകയാണ്‌. അല്‌പം മസ്സാല ഇല്ലാത്തതൊന്നും ഇന്ന്‌്‌ വിറ്റഴിക്കപ്പെടുകയില്ല.

`നമ്മള്‍ എയ്‌ഡ്‌സിന്റെ പിടിയില്‍' എന്ന തലക്കെട്ടില്‍ ഒരു പ്രമുഖമാസികയിലെ ലേഖനത്തില്‍ ഇപ്രകാരം ഹൈലൈറ്റ്‌ ചെയ്‌തിരിക്കുന്നു. `തിരുവനന്തപുരത്തെ സാധാരണ വീട്ടമ്മമാരില്‍ നടത്തിയ പഠനത്തില്‍ അവരില്‍ 35 ശതമാനം പേര്‍ക്കും ഒന്നിലധികം ലൈംഗീകപങ്കാളികള്‍ ഉള്ളതായി കണ്ടെത്തി.. അവരില്‍ പലര്‍ക്കും മൂന്നു മുതല്‍ ആറുവരെ പങ്കാളികള്‍ ഉണ്ടായിരുന്നു. വേശ്യമാരല്ല, സാധാരണ വീട്ടമ്മമാര്‍.'

കുടുംബകാര്യവും നോക്കി മക്കളെയും പോറ്റി ഭര്‍ത്താവിനെയും പോഷിപ്പിച്ചതിനുശേഷം ആറ്‌ പുരുഷന്മാരുമായി ഈ തോണി തുഴയുന്ന മഹതികള്‍, പാഞ്ചാലിയെയും , ക്രിസ്‌തുവിന്റെ മുമ്പിലകപ്പെട്ട ശമര്യാക്കാരിയെയും കടത്തിവെട്ടിയിരിക്കുന്ന വിരോധാഭാസമാണിതെന്ന കാര്യം ലേഖിക മറന്നിരിക്കുന്നു.

വനിത വായിക്കുന്ന കേരള വനിതകള്‍ക്ക്‌്‌ സ്വന്തം ഭര്‍ത്താവ്‌ പോരായെന്നൊരു തോന്നലുള്ളവര്‍ക്ക്‌, ഇവിടെ എയ്‌ഡ്‌സിനെപ്പറ്റി ഭയമാണോ തോന്നുക? അതോ അയലത്തെ സുന്ദരനുമായി അടുക്കാന്‍ ആവേശമാണോ ഉണ്ടാകുക?. വായനക്കാര്‍വിധിയെഴുതുക.

1980കളില്‍ കേരളത്തിലാഞ്ഞടിച്ച വിദേശപ്പണവും, വിദേശവിദ്യാഭ്യാസം കഴിഞ്ഞെത്തിയ സാമൂഹ്യസേവകരും വിതച്ച വിഷവിത്ത്‌ ഇന്നിതാ കേരളത്തില്‍ നൂറുമേനി വിളയുന്നു. `വീടിന്‌ പൊന്‍കണി വിളക്കായും തറവാടിന്‌ നിധിയുമായിരുന്ന ആമഹനീയ അവസ്ഥയില്‍ നിന്നും `സ്‌ത്രീ'യൊരു കളിപ്പാട്ടമായി തരംതാഴ്‌ത്തപ്പെട്ടത്‌ ഫെമിനിസ്സത്തിന്റെ വിഷവിത്തൊന്നു മാത്രമാണ്‌. കഴിഞ്ഞ പത്തു വര്‍ഷംകൊണ്ട്‌ ഇരുന്നൂറ്‌ ശതമാനം വര്‍ദ്ധനവാണ്‌കേരളത്തില്‍ ലൈംഗീകപീഡനക്കേസ്സുകളിലുണ്ടാ യിട്ടുള്ളത്‌. കഠിന ശിക്ഷകള്‍കൊണ്ടോ, സനാതനബോധവത്‌ക്കരണം കൊണ്ടോ ഒന്നും അടിച്ചമര്‍ത്താനാവാത്ത ഒരു `ലൈംഗികവിപ്‌ളവം' ഇന്നു കേരളത്തില്‍ സംജാതമായിരിക്കുന്നു.

ധാര്‍മ്മികമൂല്യച്യുതിയെന്നു്‌ വിശേഷിപ്പച്ച്‌ വിധിയെഴുതുന്ന സനാതനപാലകര്‍ വളമിട്ടുവളര്‍ത്തിയ ജാരസംസ്‌കാരത്തിന്റെ കുത്തൊഴുക്കില്‍ പിടിച്ചുനില്‌ക്കാനാവാതെ തളരുമ്പോള്‍ ജീവിതായോധനത്തിനായി വ്യഭിചാരവൃത്തി സ്വീകരിക്കുന്നു പലരും.

അയല്‍വീട്ടിലെ ആര്‍ഭാടങ്ങളെ അനുകരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന മനസ്സ്‌.

അതോടൊപ്പം പ്രലോഭനങ്ങളാള്‍ വികാരങ്ങളുണര്‍ത്തുന്ന ചുറ്റുപാടുകള്‍. ആരോഗ്യവും, അറിവും, അതോടൊപ്പം വിരസതയാര്‍ന്ന കുടുംബജീവിതത്തിന്റെ ഉടമകളാണ്‌്‌ ഇന്നത്തെ കേരളവനിതകള്‍. പ്രീഡിഗ്രി വിദ്യാഭ്യാസം സാമാന്യതലത്തില്‍ നേടിയവര്‍. വായനയിലൂടെ പല അറിവുകള്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍. വേഷവിധാന ആഭരണഭ്രമത്തില്‍ വിതുമ്പന്ന ഹൃദയം. പുരുഷന്മാരുമായി എപ്പോഴും ഇടപെടേണ്ടുന്ന സാഹചര്യങ്ങള്‍. എല്ലാറ്റിനുമുപരി `ഏകാന്തത'യുടെ നിരവധി സന്ദര്‍ഭങ്ങള്‍.

മുന്‍കാലങ്ങളെയപേക്ഷിച്ച്‌ ജീവിതനിലവാരം മാറ്റപ്പെട്ടിരിക്കുന്നു. സാധാരണ കുടുബങ്ങളിലെ ഭര്‍ത്താക്കന്മാര്‍ ഇന്നു്‌ ബിസിനസ്‌,ഉദ്യോഗം, ഡ്രൈവര്‍ ജോലി എന്നിങ്ങനെ രാവിലെ വീടു വിടുന്നു. അന്തിമയങ്ങുമ്പോള്‍ ഇതില്‍ അറുപതു ശതമാനവും മടങ്ങിയെത്തുന്നതു്‌ `ആനമയക്കി'യുടെ നീലലഹരിയിലാണ്‌. വായനയുടെ ലോകത്തുനിന്നു നേടിയപരിജ്ഞാനത്തിലെ ഭാവനാലോകത്തിലെ `ജീവിതപങ്കാളി'യുമായി യാതൊരു പൊരുത്തവുമില്ല യാഥാര്‍ത്ഥ്യത്തിലെ ഭര്‍ത്താക്കന്മാര്‍ക്ക്‌.

ഫെമിനിസ്സത്തിന്റെ മറവില്‍ സ്‌ത്രീപുരുഷസമത്വം നിലവില്‍ വന്നതോടെ 50% സ്‌ത്രീകള്‍ ഇന്നു്‌ പൊതുനിരത്തിലാണ്‌. ഐസ്‌ക്രീംപാര്‍ലറുകള്‍, ടെലിഫോണ്‍ബൂത്തുകള്‍, ടെക്‌നിക്കല്‍വിദ്യാസങ്കേതങ്ങള്‍, എന്നുതുടങ്ങി കടകളിലെ സെയില്‍സും, സാമൂഹ്യപ്രവര്‍ത്തനവും എന്നിങ്ങനെ വ്യഭിചാരത്തിനുള്ള സകല വഴികളും `വളര്‍ച്ച'യെന്നതിന്റെ മറവില്‍ കേരളത്തില്‍ ഇന്ന്‌ സംജാതമായിട്ടുണ്ട്‌.

മസ്സാലനിറച്ച വീക്കിലികള്‍ ഒരുകാലത്ത്‌ നാടിന്റെ ശാപമായിരുന്നുവെങ്കില്‍ ഇന്ന്‌ വിദേശവാസികളായ അച്ചായന്മാരുടെ പിന്‍ബലത്താല്‍ സ്വദേശീയവും, വിദേശീയവുമായ `സര്‍വ്വരാജ്യലൈഗീകത്തൊഴിലാളികളുടെ' കാമകേളികള്‍ വീഡിയോ കാസറ്റിലൂടെ കേരളത്തിലെ എല്ലാ മുക്കിലും മൂലയിലും സുലഭമാണ്‌.

സിനിമാമാദ്ധ്യമം ലൈംഗികതയുടെ `ഞാറ്റുകണ്ട'മായി രൂപാന്തരപ്പെട്ടിരിക്കുന്നു. മലയാളസിനിമയില്‍ നായികദൗര്‍ലഭ്യം ഒരു വിഷയം തന്നെയാണ്‌. കാരണം അഭിനയശേഷിയുള്ള കലാപ്രതിഭകള്‍ ഇല്ലാഞ്ഞിട്ടല്ല. സര്‍വ്വവും നഷ്‌ടപ്പെടുത്തി അംഗീകാരം നേടിയിട്ടുള്ളവര്‍ നിരവധിയുണ്ടായിട്ടും എന്നും പുതുമ തേടുന്ന പ്രൊഡ്യൂസറും സംവിധായകനും മലയാള സിനിമയുടെ മാത്രം പ്രത്യേകതയാണ്‌. സിനിമയുടെയും, ടി.വി. സീരിയലിന്റെയും മറവില്‍ കേരളത്തില്‍ നടക്കുന്ന സംഭോഗകഥകള്‍ തന്നെയാണ്‌ പല സിനിമയുടെയും ഇതിവൃത്തം. ഇതെല്ലാം കണ്ടും കേട്ടും വളരുന്ന യുവതലമുറയ്‌ക്ക്‌ ഒരു സോഡാനാരങ്ങാവെള്ളം കുടിക്കുന്ന ലാഘവത്തോടെ ലൈംഗികബന്ധം പങ്കിടാന്‍ ഉത്തേജനം ലഭിക്കുന്നു.

കഥയും നോവലും എല്ലാം അവിഹിതബന്ധത്തിന്റെ വിശദീകരണക്കുറിപ്പുകളായി കേരളത്തില്‍ അധഃപ്പതിച്ചിരിക്കുന്നു. എന്താണിതിന്റെ അനന്തരഫലം? അഗമ്യഗമനത്തിനുള്ള അഭിവാഞ്ച വായനക്കാരന്റെ മനസിലുണ്ടാക്കുന്നു. വിവാഹപൂര്‍വ്വമോ, വിവാഹേതരമോ ആയ സംഭോഗത്തെ ആസ്വാദ്യതയോടെ വിവരിക്കുമ്പോള്‍ വായനക്കാരന്‍ ചിന്തിക്കുന്നത്‌ വിവാഹഉടമ്പടിക്കുള്ളിലുള്ള സംഭോഗം വിരസവും അതിനുപുറത്തുള്ളതെല്ലാം ആസ്വാദ്യകരവുമാണ്‌ എന്നു തന്നെ. അഗമ്യത തേടിപ്പോകാന്‍ ഇതവനു പ്രചോദനമാകുന്നു.

കുറ്റബോധമാണു മനുഷ്യന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്ന്‌. അതു നഷ്‌ടപ്പെട്ടതാണ്‌ സമൂഹത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്‌ക്കു കാരണവും. അതു നഷ്‌ടപ്പെടുവാന്‍ ഉള്ള കാരണം, അധികാരസ്ഥാനീയരെല്ലാം മദനോത്‌സവത്തിന്റെ മകുടോദാഹരണങ്ങളാണെന്നു്‌ പൊതുജനത്തിനു ബോദ്ധ്യമായിരിക്കുന്നു.

`നിനക്കാകാമെങ്കില്‍ എന്തുകൊണ്ടു്‌ എനിക്കായിക്കൂടാ?' എന്ന ചോദ്യചിഹ്‌നം എല്ലാ മനസ്സുകളിലും. അപ്പോള്‍ കട്ടുതിന്നുന്ന അപ്പം രുചികരവും മോഷ്‌ടിച്ച വെള്ളം മധുരവുമാകുന്നു. സന്ദര്‍ഭവും സാഹചര്യവും ഒത്തുവന്നാല്‍ മോഷണം പ്രബലപ്പെടുകയായി.

വനിതാക്കമ്മീഷന്റെ മറവില്‍ മാന്യന്മാരെ നാണംകെടുത്തല്‍, പകപോക്കല്‍, ബ്‌ളാക്‌ മെയില്‍ ചെയ്‌ത്‌ ധനസമ്പാദനം ഇതെല്ലാം ദൈനംദിനസംഭവങ്ങളായി മാറിയിരിക്കുന്നു. സംഭവങ്ങളിലെ യാഥാര്‍ത്ഥ്യങ്ങളേക്കാള്‍ `വനിതാപീഡനം'മെന്നോ പെണ്‍വാണിഭ'മെന്നോ ഉള്ള തലക്കെട്ടിനാണിന്നു വില. കേരളത്തിലെ പ്രമാദമായ പെണ്‍വാണിഭക്കേസ്‌ വിശകലനം ചെയ്‌താല്‍ വേശ്യാവൃത്തിയില്‍ പിടിക്കപ്പെടുന്ന സ്‌ത്രീ `പെണ്‍വാണിഭ'മെന്ന ലേബലില്‍ രക്ഷപെടുകയും സാമൂഹ്യദ്രോഹികളുടെ ഒരു ലിസ്റ്റു്‌ പോലീസിനു ലഭിക്കയും ചെയ്യുന്നു. കന്യാകുമാരി മുതല്‍ കാസര്‍കോടുവരെ ഹോട്ടലുകള്‍ മാറി മാറി പോയിട്ടും ഇതിനിടയില്‍ ചികിത്സാര്‍ത്ഥം ഹോസ്‌പിറ്റലില്‍ കിടന്നിട്ടും ആഴ്‌ചകള്‍ നീണ്ടുനിന്ന `പീഡന'ത്തില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കാത്തവരാണ്‌ മിക്ക കേസ്സിലെയും വാദികള്‍. `നിങ്ങള്‍ക്കൊരു പലഹാരവും എനിക്കൊരു ഉപകാരവു'മെന്ന നിലപാട്‌ സ്വീകരിച്ച വാദികള്‍.

രാഷ്‌ട്രീയ പകപോക്കലിന്റെ അതിപ്രസരമാണ്‌ ഈ വിഷയങ്ങള്‍ത്ത്‌ ഇത്രയും പ്രാധാന്യം നല്‌കിയതെന്ന്‌ വിവേകമതികള്‍ മനസ്സിലാക്കുമ്പോഴും അണിയറയില്‍ വേശ്യാവൃത്തിക്ക്‌്‌ ലൈസെന്‍സ്‌ കൊടുക്കുന്നതിനെപ്പറ്റി ഗവണ്‍െമെന്റ്‌തലത്തില്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു.വനിതകള്‍ക്ക്‌്‌ ഇത്തരം `സ്വയംതൊഴില്‍' നല്‌കുന്ന ഒരു ഗവണ്‍മെന്റു്‌ അതിവിദൂരമല്ലാത്തഭാവിയില്‍ കേരളത്തിലുണ്ടാകും. ഉപഭോക്താക്കളില്‍ പ്രധാനികള്‍ രാഷ്‌ട്രീയക്കാര്‍ തന്നെയാണല്ലോ.
കേരളത്തില്‍ `അംഗീകൃത വേശ്യാലയം' സമീപഭാവിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക