ലണ്ടന്‍: ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ കരുത്തരായ ബ്രസീല്‍ സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹൊണ്ടുറാസിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രസീല്‍ സെമിയിലെത്തിയത്. രണ്ടു തവണ പിന്നില്‍ നിന്ന ശേഷമാണ് ബ്രസീല്‍ മത്സരം ജയിച്ചത്.
മരിയോ മാര്‍ട്ടിനസ്, റോജര്‍ എസ്പിനോസ എന്നിവരാണ് ഹോണ്ടുറാസിന് വേണ്ടി ഗോള്‍ നേടിയത്. ലിയന്‍ഡ്രോ ഡാമിയോയുടെ ഇരട്ട ഗോളിലും നെയ്മറുടെ പെനാല്‍റ്റി ഗോളിലൂടെയുമാണ് ബ്രസീല്‍ വിജയിച്ചത്.