ജീവിതത്തെ കവിതയ്ക്കായി ഉഴിഞ്ഞു വച്ച്, കവിതയെ മാത്രം പ്രണയിച്ച്, വിവാഹജീവിതം
പോലും വേണ്ടെന്നു വച്ച്, ആധുനിക കവിതയുടെ വഴിത്താരകളിലൂടെ എകാന്തപഥികനായി
സഞ്ചരിച്ച പ്രഗത്ഭനും, മാതൃകാദ്ധ്യാകനുമായിരുന്ന കാവ്യോപാസകന്‍ !
സ്വന്തം
വിശപ്പിന്റെ ഭൗതികതലത്തില്‍ നിന്നും അന്യന്റെ വിശപ്പിന്റെ ആത്മീയതലത്തിലേക്കുള്ള
പരിണാമമാണ്് വിനയചന്ദ്രന്റെ കവിതകളില്‍ നിഴലിക്കുന്നത്. ശ്ലഥബിംബങ്ങളുടെയും
മാഞ്ഞുമറയുന്ന സമൃതിചിത്രങ്ങളുടെയും നൂലാടകളാണ്് വിനയചന്ദ്രന്റെ പല കവിതകളും.
ആത്യന്തികമായി പരമസത്യത്തിലേക്കുള്ള വഴികള്‍ ഓരോന്നും മഹാപ്രസ്ഥാനത്തിലേക്ക്
ചേരുന്ന നാട്ടുനടവഴിത്താരകളത്രേ ആ കവിതകള്‍. രതിയും പ്രേമവും വിനയചന്ദ്രന്റെ
കവിതകളില്‍ നഗ്നമായും തരളമായും കടന്നുവന്നു. ആധുനികതയുടെ
തിരുവോണത്തോണിയില്ത്തന്നെയാണ്് വിനയചന്ദ്ര കവിതകള്‍ നില്‍ക്കുന്നത്.
`വീട്ടിലേക്കുള്ള വഴി'യില്‍,
`അമ്മയില്ലാത്തവര്‍ക്കേതു വീട് ?
ഇല്ല
വീട്, എങ്ങെങ്ങുമേ വീട്
കാട്ടുവഴികള്‍ കടത്തിണ്ണകള്‍
****
****
വീട്ടിലേക്കല്ലോ വിളിക്കുന്നു തുമ്പയും
കാട്ടുകിളിയും
കടത്തുവള്ളങ്ങളും
വീട്ടില്‍ നിന്നല്ലോയിറങ്ങിനടക്കുന്നു
തോറ്റവും
ചിങ്ങനിലാവും കരച്ചിലും-'.
കവി വിനയചന്ദ്രനുമായുള്ള എന്റെ ബന്ധം, എന്റെ
അഞ്ചാമത്തെ കവിതാസമാഹാരമായ `ഗലീലയുടെ തീരങ്ങളില്‍' ന് അവതാരിക എഴുതി അനുഗ്രഹിച്ചു
എന്നള്ളതാണ്. എന്റെ ജന്മസ്ഥലമായ `കടമ്പനാട്' എന്ന ശാന്തസുന്ദരമായ ഗ്രാമത്തിനടുത്ത
`കല്ലട'യാണ് വിനയചന്ദ്രന്റെയും ജന്മദേശം.
കല്ലടയാറിന്റെ ശാലീനതയില്
കവിതയെഴുതുകയും അതു ചൊല്ലി ആത്മീയാനന്ദം കണ്ടെത്തുകയും ചെയ്ത്, അതില്‍ നിര്‍വൃതി
നേടിയ വിനയചന്ദ്രന്റെ ആത്മാവ് കാവ്യസുരലോകത്ത് സശ്രീകം വിശ്രമിക്കട്ടെയെന്ന്്
പ്രാര്‍ത്ഥിക്കുന്നു. കാവ്യനഭസ്സില്‍ ആ കാവ്യതാരകം ശോഭിക്കട്ടെയെന്ന്
ആശംസിക്കുന്നു.