Image

കോഴിക്കോട് ബാലിക ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; രണ്ടാനമ്മയുടെ മര്‍ദ്ദനം മൂലമെന്ന് ആരോപണം

Published on 30 April, 2013
കോഴിക്കോട് ബാലിക ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; രണ്ടാനമ്മയുടെ മര്‍ദ്ദനം മൂലമെന്ന് ആരോപണം

കോഴിക്കോട്: കോഴിക്കോട് ബിലാത്തിക്കുളത്ത് ഏഴു വയസ്സുകാരി ദുരുഹ സാഹചര്യത്തില്‍ പൊള്ളലേറ്റു മരിച്ചു. തിരുവമ്പാടി സ്വദേശി രശ്മി നിവാസില്‍ സുബ്രഹ്മണ്യം സമ്പൂതിരിയുടെ മകള്‍ അദീതി എസ്. നമ്പൂതിരിയാണ് മരിച്ചത്. രണ്ടാനമ്മയുടെ മര്‍ദ്ദനം മൂലമാണ് കുട്ടി മരിച്ചതെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ പുലര്‍ച്ചെ ആശുപത്രിയില്‍ എത്തിച്ച അദിതി ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. അദിതിയുടെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നടക്കാവ് പോലീസ് സുബ്രഹ്മണ്യം നമ്പുതിരിയെയും ഭാര്യയെയും കസ്റ്റഡിയില്‍ എടുത്തു.

ബിലാത്തിക്കുളം ശിവക്ഷേത്രത്തിലെ പൂജാരിയാണ് സുബ്രഹ്മണ്യം നമ്പൂതിരി. ഇയാള്‍ക്ക് ആദ്യ വിവാഹത്തില്‍ രണ്ടു കുട്ടികളുണ്ട്. ഭാര്യ മരിച്ചതിനെ തുടര്‍ന്ന് രണ്ടു കുട്ടികളുടെ അമ്മയായ വേദികയെ വിവാഹം കഴിക്കുകയായിരുന്നു. ആദ്യവിവാഹത്തിലെ കുട്ടികളെ വേദിക സ്ഥിരമായി മര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരും സ്‌കൂള്‍ അധികൃതരും പല തവണ ഇടപെട്ടിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ഇടപെട്ടുവെങ്കിലും മര്‍ദ്ദനം തുടര്‍ന്നിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Join WhatsApp News
Alagappan Manikyam 2013-04-30 01:39:19
ശിവക്ഷേത്രത്തിലെ പൂശ കൊണ്ട് നന്നായില്ല. പോലീസ് നന്നായി പൂശിക്കാമെങ്കിൽ ബാക്കി കുട്ടികൾ കഷ്ടപ്പെടാതിരിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക